Mag

Page 1

Vol 6 Issue No.63 Jan - Feb 2019

വി.പി. നന്ദകുമാര്‍

സമാനതകളില്ലാത്ത ബിസിനസ് ചക്രവര്‍ത്തി



LIMITED EDITION

TM

WATC H E S

Your Style Icon TM


Printed by: Ajit Ravi Published by: Ajit Ravi Owned by: Ajit Ravi Printed at: Sterling Print House Pvt. Ltd. Cochin Published at: Pegasus, L5-106 Changampuzha Nagar Kalamassery Ernakulam-682 033 e-mail: editor@uniquetimes.in uniquetimesindia@gmail.com Ph:0484 3242220, 3292223, 4025666 Mob:+91 98460 50283, 94470 50283 Editor Ajit Ravi Sub Editor Sheeja CS Editor-In-charge Jebitha Ajit Legal Advisor Adv. Latha Correspondents Dr. Thomas Nechupadam Vivek Venugopal- Quarter Mile Bejoy George Amrutha V Kumar Marketing UAE Phygicart.com P.O. Box: 92546, Al Karama Dubai Mr. Anish K Joy Mob: +971528946999 info@phygicart.com Tamil Nadu Vice president Uma Riyas Khan chennai, Mob: 9841072955 Unique Times, No.6/31, Arunachalam main road, Saligramam, Chennai – 600093 Andhrapradesh & Karnataka PEGASUS Ph: 09288800999 Sunilkumar NN, RIM Media Rajesh Nair Dr. Susan S Sunny Director Shwetha Menon Cover Photographer Jinish Photogenic Creative Design PEGASUS Cover Photograph Shri V.P. Nandakumar, MD & CEO, Manappuram Finance Ltd.

Editorial

ല്ലാ വായനക്കാര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ !. അമേരിക്കന്‍ എഴുത്തുകാരി സാറ ബാന്‍ ബ്രെത്‌നാച് ഇങ്ങനെ എഴുതി: 'പുതുവത്സര ദിനം. പുതിയ തുടക്കം. ജീവിതത്തിലെ ഒരു പുതിയ അധ്യായം എഴുതപ്പെടാനിരിക്കുന്നു. പുതിയ ച�ോദ്യങ്ങള്‍ ച�ോദിക്കപ്പെടുന്നു, പുതിയതിനെ പുല്‍കുന്നു, സ്‌നേഹിക്കുന്നു. സ്വപ്നങ്ങള്‍ മാത്രമാണ് മാറ്റങ്ങള്‍ക്ക് വഴിയ�ൊരുക്കുക'. നമുക്കും പുതിയ, ഇനിയും പൂര്‍ത്തിയാവാത്ത സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കാം. സ്വര്‍ണ്ണപ്പണയം ഇന്ത്യയില്‍ ജനപ്രിയമാക്കിയ ബിസിനസുകാരനായ മണപ്പുറം എം ഡി വിപി നന്ദകുമാറാണ് ഇക്കുറി കവര്‍ സ്റ്റോറിയില്‍. ഇന്ന് ഇന്ത്യയിലുടനീളം മണപ്പുറത്തിന് 4,200 ശാഖകളുണ്ട്. 17,000 ക�ോടിയുടെ ആസ്തിയും 25,000 ജീവനക്കാരുമുണ്ട്. ത�ൊട്ടതെല്ലാം പ�ൊന്നാക്കിയ യുവ സംവിധായകന്‍ ജിസ് ജ�ോയിയുമായുള്ള അഭിമുഖമാണ് ഇക്കുറി സിനിമ വിശേഷത്തില്‍. ഓട്ടോയില്‍ ടാറ്റാ ഹാരിയറിനെ പരിചയപ്പെടാം. ടാറ്റാ മ�ോട്ടേഴ്സ ‌ ില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും മികച്ച എസ് യുവിയാണിത്. പെര്‍ഫോമന്‍സ്, റൈഡ് ക്വാളിറ്റി, ഉള്ളിലെ ഇടം, മികച്ച ഇന്റീരിയര്‍ എന്നിങ്ങനെ ടാറ്റാ ഹാരിയറിനെ മികച്ചതാക്കുന്ന പല ഘടകങ്ങളുമുണ്ട് . യാത്രയില്‍ ബര്‍കിനാ ഫാസ�ോയാണ് പരിയപ്പെടുത്തുന്നത്. ഓഹരി, ഉപകരണങ്ങള്‍, ബാങ്കിംഗ്, മൂവി റിവ്യൂ, പുസ്തകനിരൂപണം എന്നിങ്ങനെ പതിവ് വിഭവങ്ങളും നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഈ ലക്കം നിങ്ങള്‍ നെഞ്ചോട് ചേര്‍ക്കുമെന്ന പ്രതീക്ഷയ�ോടെ.

Ajit Ravi

RNI Reg No.KERMAL/2013/60988



CONTENTS

12

20

16 വിദ്യാഭ്യാസസൗകര്യങ്ങള്‍ക്കുള്ള വായ്പയുടെ സാധ്യതകള്‍

12

നിങ്ങളുടെ ഡിജിറ്റല്‍ ജ്ഞാനം എത്രയാണ്?

16

വി.പി. നന്ദകുമാര്‍ സമാനതകളില്ലാത്ത ബിസിനസ് ചക്രവര്‍ത്തി

20

വിജയ് സൂപ്പറും പൗർണ്ണമിയും പിന്നെ ജിസ് ജ�ോയിയും

26

ജിഎസ്ടി കൗണ്‍സിലിന്റെ ഒടുവിലത്തെ നിര്‍ദേശങ്ങള്‍ചില പ്രധാന വീക്ഷണങ്ങള്‍

34


44

46

50

52

56

44

ഗാഡ്ജറ്റ്സ്

46

പാചകം

50

മഞ്ഞുകാലത്തെ വരണ്ട ചര്‍മ്മത്തിന് പ്രകൃതിദത്ത പരിഹാരങ്ങള്‍

52

ദരിദ്രമെങ്കിലും സമ്പന്നമായ ബര്‍കിനാ ഫാസ�ോ

56

ടാറ്റ ഹാരിയര്‍


bpWn¡v Ubdn

രണ്ട് ലക്ഷം വരെയുള്ള കാര്‍ഷികവായ്പ എഴുതിത്തള്ളാന്‍ മധ്യപ്രദേശ്

ണ്ട് ലക്ഷം വരെയുള്ള കാര്‍ഷികവായ്പ എഴുതിത്തള്ളാന്‍ മധ്യപ്രദേശില്‍ പുതുതായി അധികാരത്തിലെത്തിയ ക�ോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമ�ിയായി സ്ഥാനമേറ്റ കമല്‍നാഥാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. പദ്ധതിയുടെ മ�ൊത്തം ചെലവ് കണക്കാക്കിയിരിക്കുന്നത് 350 ബില്ല്യൺ രൂപ മുതല്‍ 380 ബില്ല്യൺ രൂപ വരെയാണ്. ഈയിടെ രാജ്യത്തുടനീളം ഇതേ ആവശ്യം ഉന്നയിച്ച് കാര്‍ഷികപ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. കാര്‍ഷികവിളകളുടെ വിലയിടിവ് കാരണം കാര്‍ഷകരില്‍ അധികം പേരും പ്രശ്‌നത്തിലാണ്. പുതിയ തീരുമാനം മധ്യപ്രദേശിലെ 34 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം നല്‍കുമെന്ന് പറയുന്നു. കാര്‍ഷിക പ്രതിസന്ധി വരാനിരിക്കുന്ന പ�ൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സാധ്യതയുണ്ട്. നേരത്തെ യു.പി, മഹാരാഷ്ട്ര സര്‍ക്കാരുകളും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയിരുന്നു.

ഇ-ക�ൊമേഴ്‌സ് നയം പുനപരിശ�ോധിക്കാന്‍ വാണിജ്യമ�ാലയം

""GsXmcp Imcyhpw ]q À¯nbm¡póXphsc AXv Akm[yambn tXmópw.'' s\ðk³ atïe

വാ

ണിജ്യ-വ്യവസായ മ�ി സുരേഷ് പ്രഭു ഈയിടെ നിര്‍ദേശിക്കപ്പെട്ട ഇ-ക�ൊമേഴ്‌സ് നയം പുനപരിശ�ോധിക്കാന�ൊരുങ്ങുന്നു. വ്യവസായ നയ-അഭിവൃദ്ധി വകുപ്പാണ് പുതിയ നയത്തിന്റെ കരട് തയ്യാറാക്കിയത്. വന്‍തോതില്‍ ഡിസ്ക ‌ ൗണ്ടുകള്‍ നല്‍കുന്ന പ്രശ്ന ‌ ത്തിന്മേലാണ് പുതിയ നയം ശ്രദ്ധകേ�ീകരിച്ചിരിക്കുന്നത്. ഇ-ക�ൊമേഴ്സ ‌ ് വലിയ ഭീഷണിയാണെന്നാണ് സാധാരണക്കച്ചവടക്കാർ പറയുന്നത്. സാധാരണ റീട്ടെയില്‍ കടക്കാരുടെ ഈ ആശങ്ക പരിഹരിക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ ഇ-ക�ൊമേഴ്‌സ് നയം രൂപവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ പ്രധാനമായും തീരുമാനിച്ചത്. ഇന്ത്യയിലെ മത്സരാധിഷ്ഠിത നിയമം എല്ലാവരും അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പുതിയ നയം ഉദ്ദേശിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ചില ഇ-ക�ൊമേഴ്സ ‌ ് കമ്പനികള്‍ ഈ നിയമം കാറ്റില്‍ പറത്തുന്നുവെന്ന വിലയിരുത്തല്‍ ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കച്ചവടത്തിന്റെ കാര്യത്തില്‍ നീതിയുക്തത ഉറപ്പാക്കാനുദ്ദേശിച്ചുള്ളതായിരുന്നു പുതിയ നയം. 8

P\phcnþെ^{_phcn 2019


ടൂറിസം മ�ാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് പ്രോത്സാഹനം

ടൂ

റിസം മ�ാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് അധികം വൈകാതെ പ്രോത്സാഹനം ലഭിക്കാന്‍ സാധ്യത. ഏറെ സാധ്യതയുള്ള ഈ പദ്ധതിയുടെ ഭാഗമായി ഏകദേശം 73 പദ്ധതികള്‍ക്ക് കേ� ധനസഹായം ലഭ്യമാക്കിയതായി കേ� ടൂറിസം മ�ി കെ.ജെ. അല്‍ഫോന്‍സ് പറയുന്നു. ഈ പദ്ധതിക്കായി 5,800 ക�ോടി രൂപ മുടക്കാനാണ് കേ�ം പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ, പ്രത്യേകിച്ചും ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്തലാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഈ പദ്ധതി വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ഇന്ത്യയിലെത്തിക്കുമെന്ന് കരുതുന്നു.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-കം-റ�ോഡ് പാലം തുറന്നു.

"\n-§Ä-¡v I-g-nbpw A-sñ¦nð I-gn-bnñ.. F§-s\ Nn-´n-¨m-epw \n-§Ä i-cnbmWv.'' slân t^mÀ-Uv, ^uïÀ, ^mÀ-Uv tam-t«mÀ I-¼-\n-

ന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-കം-റ�ോഡ് ബ്രിഡ്ജായ ബ�ോഗിബീല്‍ പാലം പ്രധാനമ�ി നരേ�മ�ോഡി ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുത്ര നദിയ്ക്ക് കുറുകെയാണ് ഈ പാലം. ഏകദേശം 4.98 കില�ോമീറ്റര്‍ ദൂരത്തിലാണ് ഈ പാലം. അസമിലെയും അരുണാചല്‍പ്രദേശിലെയും ജനങ്ങള്‍ക്ക് ബ�ോഗിബീല്‍ പാലം ജീവിതം കൂടുതല്‍ അനായാസമാക്കും. ത�പരമായ പ്രാധാന്യം കൂടി ഈ പാലത്തിനുണ്ട്. ചൈനയുമായുള്ള അതിര്‍ത്തിയില്‍ കിടക്കുന്ന അരുണാചല്‍ പ്രദേശ് എന്ന സംസ്ഥാനത്തിലേക്കെത്താനുള്ള സമയം പുതിയ പാലം നല്ലതുപ�ോലെ കുറയ്ക്കും. ഇത് ഇവിടേക്ക് ചരക്കും സാമഗ്രികളും ആളുകളേയും എത്തിക്കുന്നത് എളുപ്പമാക്കും. ദേവഗൗഡ പ്രധാനമ�ിയായിരുന്ന കാലത്ത് വിഭാവനം ചെയ്ത പദ്ധതിയാണിത്. അടല്‍ ബിഹാരി വാജ്‌പേയിയാണ് ഈ പദ്ധതിയ്ക്ക് ആക്കം കൂട്ടിയത്.

P\phcnþെ^{_phcn 2019

9


bpWn¡v Ubdn

ഇന്ത്യയുടെ ചാബഹാര്‍ തുറമുഖ പദ്ധതിയ്ക്ക് അഫ്ഗാന്റെ അഭിനന്ദനം

റാനിലെ ഇന്ത്യ സ്ഥാപിക്കുന്ന ചാബഹാര്‍ തുറമുഖത്തിന് പിന്തുണ നല്‍കിയ യു. എസ് നടപടിയെന്ന് അഫ്ഗാനിസ്ഥാന്‍ പ്രശംസിച്ചു. യു. എസിനെ സംബന്ധിച്ചിടത്തോളം ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നയത�പങ്കാളിയാണ് അഫ്ഗാനിസ്ഥാന്‍. ഇറാനെതിരായ ഉപര�ോധപരിധിയില്‍ നിന്നും ചാബഹാര്‍ തുറമുഖത്തെ ഒഴിവാക്കിയ വൈറ്റ് ഹൗസ് നടപടിയെ അഫ്ഗാനിസ്ഥാന്‍ അഭിനന്ദിച്ചു. ഈ തുറമുഖത്തെ വികസിപ്പിക്കുന്ന യജ്ഞത്തില്‍ പങ്കാളികളായവരില്‍ ഒരാളാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കും ഒരു പ�ോലെ ഈ തുറമുഖത്തിന്റെ ഗുണം ലഭിക്കും. ഉപര�ോധപരിധിയില്‍ നിന്നും ഈ തുറമുഖത്തെ യു. എസ് ഒഴിവാക്കാനുള്ള താല്‍പര്യം കാണിച്ചില്ലായിരുന്നെങ്കില്‍ ഏറെ സാധ്യതകളുള്ള ഈ പദ്ധതി കുഴിച്ചുമൂടപ്പെടുമായിരുന്നു. തങ്ങളുടെ സ്വാധീനവലയത്തില്‍പ്പെട്ട രാഷ്ട്രങ്ങളെ ഇറാനുമായുള്ള എല്ലാ ബന്ധങ്ങളില്‍ നിന്നും യു. എസ് അറുത്തുമാറ്റുമ്പോള്‍ ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും താല്‍പര്യങ്ങള്‍ക്ക് വിലങ്ങ് തടിയാകാന്‍ അമേരിക്കയ്ക്ക് ഒട്ടും താല്‍പര്യമില്ല.

ചൈനയിലെ രാസവസ്തുക്കള്‍ക്ക് ഇന്ത്യയുടെ വിലക്ക്

"aäp-Å-h-cp-am-bn k-lI-cn-¡m-\pw A-h-cp-sS {]-hÀ-¯-\§-sf kzm-[o\n-¡m-\pw I-gn-bp-saóXm-Wv _n-kn-\-kn-se G-ähpw h-en-b I-cp¯v.'' tPm¬ lm³-tIm-¡v

10

P\phcnþെ^{_phcn 2019

ചൈ

നയുടെ സിയ�ോലൈറ്റ് 4എ എന്ന രാസവസ്തുവിന്റെ അനിയ�ിത ഇറക്കുമതി തടയാന്‍ ഇന്ത്യ ആന്റി-ഡംപിങ് തീരുവ ഏര്‍പ്പെടുത്തി. ട്രേഡ് റെമഡീസിന്റെ ഡയറക്ടറേറ്റ് ജനറലാണ് (ഡിജിടിആര്‍) തീരുവ ഏര്‍പ്പെടുത്തിയത്. ചൈനയില്‍ നിന്നുള്ള ഈ രാസവസ്തുവിന്റെ അനിയ�ിത ഇറക്കുമതി ഇന്ത്യയിലെ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഡിജിടിആര്‍ കണ്ടെത്തിയിരുന്നു. കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും ഈ നിര�ോധനം നിലവിലുണ്ടായിരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിര�ോധനം നീതി നടപ്പാക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. ഡിറ്റര്‍ജന്റുകള്‍ ഉണ്ടാക്കാനാണ് ഈ രാസവസ്‌തു പ്രധാനമായും ഉപയ�ോഗിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഈ ഉല്‍പന്നത്തിന്റെ വിലകുറഞ്ഞ ഇറക്കുമതി വ്യവസായത്തെ ബാധിച്ചതായി ഇന്ത്യയിലെ പ്രധാന കമ്പനിയായ ഗുജറാത്ത് ക്രെഡ�ോ മിനറല്‍ ഇന്‍ഡസ്ട്രീസ് ആന്റ് കെമിക്കല്‍സ് ആര�ോപിച്ചിരുന്നു. വാസ്തവത്തില്‍ ഈ ഗുജറാത്ത് കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിടിആര്‍ തുടക്കത്തില്‍ ഈ പ്രശ്ന ‌ ം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.



_nkn\Êv

ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വളര്‍ച്ചയുള്ളതിനാല്‍ വിദ്യാഭ്യാസമേഖലയില്‍ ഇന്ത്യ ഇനിയും കുതിക്കുമെന്നുറപ്പാണ്. 2020 ആകുമ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിന് പ�ോകുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. hn.]n. \-µ-Ip-amÀ MD & CEO

a-W-¸p-dw ^n-\m³-kv en-an-äUv.

വിദ്യാഭ്യാസസൗകര്യങ്ങള്‍ക്കുള്ള

വായ്പയുടെ സാധ്യതകള്‍

ഗ�ോള ത ല ത് തില്‍ , ഇന്ത്യയുടെ വിദ്യാഭ്യാസമേഖല വളരെ വലുതാണ്. മറ്റേതു രാജ്യത്തേക്കാളുമധികമായി ഏകദേശം 25 ക�ോടി വിദ്യാര്‍ത്ഥികളാണ് നമുക്കുള്ളത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ല�ോകത്തിലെ തന്നെ വലിയ ശൃംഖലയാണ് ഉള്ളത്. ഇന്ത്യയിലെ ആകെ സർ�കലാശാലകള്‍ 903 എണ്ണവും ക�ോളജുകള്‍ 39,050 ഉം ആണ്. സര്‍ക്കാര്‍ റിപ്പോര്‍ട്ടനുസരിച്ച് 2017-18 കാലഘട്ടത്തില്‍ ഉന്നതവിദ്യാഭ്യാസപഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ മാത്രം 3.66 ക�ോടിയ�ോളം വരും. ഇന്ത്യ ആഗ�ോള വിദ്യാഭ്യാസ വ്യവസായത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എങ്കിലും ആഗ�ോള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യ പിറകിലാണ്. 2017-18 കണക്ക് പ്രകാരം ഇന്ത്യയുടെ വലിയ യുവജനസംഖ്യയില്‍ ആകെ 26 ശതമാനം പേര്‍ മാത്രമാണ് ആഗ�ോള വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നത്. അതേ സമയം വടക്കേ അമേരിക്കയിലും 12

P\phcnþെ^{_phcn 2019

യൂറ�ോപ്പിലും ഇത് ഏതാണ്ട് 75 ശതമാനമാണ്. ജിഇആര്‍ എന്നാല്‍ ആഗ�ോള വിദ്യാഭ്യാസത്തിനായി ചേര്‍� വിദ്യാര്‍ത്ഥികളുടെ മ�ൊത്തം സംഖ്യയാണ്. ജിഇആര്‍ കൂടുന്തോറും വിദ്യാഭ്യാസമേഖലയില്‍ വീണ്ടും വളര്‍ച്ചയുണ്ടാകാനുള്ള സാധ്യത കൂടുകയാണ്. ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വളര്‍ച്ചയുള്ളതിനാല്‍ വിദ്യാഭ്യാസമേഖലയില്‍ ഇന്ത്യ ഇനിയും കുതിക്കുമെന്നുറപ്പാണ്. 2020 ആകുമ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിന് പ�ോകുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. 2018ല്‍ ഇന്ത്യയുടെ വിദ്യാഭ്യാസമേഖലയിലെ സമ്പദ്ഘടന ഏകദേശം 91.7 ബില്ല്യൺ ഡ�ോളറായാണ് കണക്കാക്കിയിരിക്കുന്നത്. ഇത് 2019ല്‍ എത്തുമ്പോള്‍ 100 ബില്യണ്‍ ഡ�ോളറായി ഉയരും.

ഇന്ത്യയിലെ സ്‌കൂളുകളില്‍ ധനസഹായം നല്‍കുന്നതിന്റെ സാധ്യതകള്‍

2017-18ലെ സാമ്പത്തിക സർവെ

തുറന്നുകാട്ടുന്നത് വിദ്യാഭ്യാസ മേഖലയിലേക്കുള്ള സര്‍ക്കാര്‍ സഹായം 2013-14 ല്‍ മ�ൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനം മാത്രമെന്നതാണ്. 196466 കാലത്തെ ക�ോത്താരി കമ്മീഷന്‍ നിര്‍ദേശിച്ചത് മ�ൊത്തം ആഭ്യന്തര�ോല്‍പാദനത്തിന്റെ ആറ് ശതമാനമെങ്കിലും ചെലവഴിക്കാനാണ്. ചെറുപ്പക്കാര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ അവിടെ സ്വകാര്യമേഖല കടന്നുചെല്ലും. രാജ്യത്തെ മ�ൊത്തം സ്വകാര്യ സ്കൂ ‌ ളുകളുടെ എണ്ണത്തില്‍ 4.1 ശതമാനമാണ് സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് . അത് 2008 ല്‍ 2.4 ലക്ഷത്തില്‍ നിന്നും 2017 ആയപ്പോഴേക്കും 3.5 ലക്ഷമായി മാറി. 3.5 ലക്ഷം സ്വകാര്യ സ്‌കൂളുകള്‍ ആയത�ോടെ നമുക്കിപ്പോള്‍ ചിലവ്കുറഞ്ഞ രീതിയില്‍ വിദ്യാഭ്യാസം നല്‍കുന്ന സ്വകാര്യ സ്‌കൂളുകള്‍ ഉണ്ട്. ഇതില്‍ അധികം സ്‌കൂളുകള്‍ക്കും വായ്പ ലഭ്യമല്ല. അതിനാല്‍ അവര്‍ക്ക് ബിസിനസ് വിപുലപ്പെടുത്താനും സാധ്യമല്ല. ബാങ്കുകളുടെ വായ്പാവ്യവസ്ഥകള്‍ പാലിക്കാനുള്ള


യ�ോഗ്യതയില്ലാത്തവരാണ് ഇതില്‍ അധിക പങ്ക് സ്‌കൂളുകളും. അധികവും അന്നത്തെ പണം ഉപയ�ോഗിച്ച് നടത്തുന്ന ഇടപാടുകളായതിനാലും ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റുകള്‍ ഇല്ലാത്തതിനാലും ബാങ്കുകള്‍ ഇവര്‍ക്ക് വായ്പ നല്‍കുന്നത് ഒഴിവാക്കാറുണ്ട്. ഉടമസ്ഥര്‍ക്കാവട്ടെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കാനും കണക്കുകള്‍ ഓഡിറ്റ് ചെയ്യാനും ഉള്ള സാമ്പത്തികസ്ഥിതിവിശേഷവും

ഇല്ല. അതേ സമയം ഈ സ്‌കൂളുകള്‍ക്ക് അടിസ്ഥാനസൗകര്യ വികസനത്തിന് പണം അത്യാവശ്യവുമാണ്. ഇവര്‍ക്ക് മുന്നിലുള്ള ബദല്‍ സംവിധാനം അനൗപചാരിക വട്ടിപ്പലിശക്കാരെ സമീപിക്കല്‍ മാത്രമാണ്. പക്ഷെ അവരുടേതാകട്ടെ ക�ൊള്ളപ്പലിശയുമാണ്. പരിമിതമായ സാമ്പത്തിക പിന്തുണയേ ഉള്ളൂവെന്നതിനാല്‍ ഈ സ്‌കൂ ളുകള്‍ വളര്‍ച്ചയും പുതുമകളും ക�ൊണ്ടുവരാന്‍ കഴിയാതെ

തളരുകയാണ്. ഇത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) വലിയ�ൊരു അവസരമാണ് തുറന്നിടുന്നത്- ഇത്തരം സ്‌കൂളുകള്‍ക്ക് ധനസഹായം നല്‍കാനുള്ള അവസരം. മുഖ്യധാരാ ധനകാര്യസ്ഥാപനങ്ങളായ ബാങ്കുകളും മറ്റും സഹായിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ഈ മേഖല എന്‍ബിഎഫ്‌സി-കള്‍ക്ക് നല്ലൊരു നി-

ക്ഷേപസാധ്യതയാണ്. മത്സരമില്ലാത്ത മേഖലയായതിനാല്‍, ഇവിടെ കൂടുതല്‍ ആഴത്തിലും പരപ്പിലും വളരാനാണ് ശ്രമിക്കേണ്ടത്. എന്‍ബിഎഫ്‌സി-കള്‍ക്ക് അവരുടെ ല�ോബുക് വര്‍ധിപ്പിക്കാന്‍ സാധിക്കും. മാത്രമല്ല, 14-15 ശതമാനം വരെ വളര്‍ച്ച നേടാനും സാധിക്കും. വായ്പയ്ക്ക് സെക്യൂരിറ്റിയായി ഭൂമിയും കെട്ടിടവും വാങ്ങുകയും ചെയ്യാം. മിതമായ പലിശനിരക്കില്‍ വായ്പ നല്‍കുക വഴി

P\phcnþെ^{_phcn 2019

13


കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും സാധിക്കും. ഈ വായ്പ സ്‌കൂ ളുകള്‍ക്ക് പുതിയ ക്ലാസ് മുറികള്‍ പണിതും കമ്പ്യൂട്ടര്‍ശാസ്ത്ര ലാബ�ോട്ടറികള്‍ പണിതും ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ സ്ഥാപിച്ചും അവരുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഉപയ�ോഗപ്പെടുത്താം. ഇത് അവരുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ധിപ്പിക്കും.

മൂല്യശ�ോഷണം തടയുന്ന വായ്പ

വിദ്യാഭ്യാസം എന്നത് രൂപയുടെ മൂല്യശ�ോഷണം തടയുന്ന ബിസിനസാണ്. ബിസിനസിനായി വായ്പ നല്‍കുന്നവര്‍ക്ക് സ്വകാര്യസ്‌കൂളുകളിലെ വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുന്ന രീതിയില്‍ മിതമായ ചിലവിലേക്ക് ക�ൊണ്ടുവരാനും ഒരു പരിധിവരെ സാധിക്കും. ഇവിടെ സ്വകാര്യസ്‌കൂളുകള്‍ക്ക് വായ്പ ലഭിക്കുന്നു, എന്‍ബിഎഫ്‌സി-കള്‍ക്കാവട്ടെ അവരുടെ ധനകാര്യമേഖല വൈവിധ്യവല്‍ക്കരിക്കാന്‍ ഈ വായ്പ സഹായിക്കും. ബാങ്കുകള്‍ ഇപ്പോള്‍ കുറെക്കൂടി സാമ്പത്തികമായി മെച്ചപ്പെട്ട സ്‌കൂ ളുകള്‍ക്ക് മാത്രമാണ് വായ്പ നൽകുന്നു

14

P\phcnþെ^{_phcn 2019

എന്നതിനാൽ, ഇവിടെ എന്‍ബിഎഫ്‌സി-കള്‍ക്ക് സാധ്യത മുതലാക്കാം. നല്ല അവസരമായിട്ടും മിക്ക എന്‍ബിഎഫ്‌സ ി-കളും ഈ പരീക്ഷിക്കപ്പെടാത്ത മേഖലയിലേക്ക് കടക്കാന്‍ ഭയപ്പെടുകയാണ്. കാരണം അവര്‍ക്ക് ഇപ്പോഴും പരമ്പരാഗത വായ്പ മേഖലയില്‍ സാധ്യതകള്‍ ഉള്ളതുക�ൊണ്ടാണ് അവര്‍ ഇതിന് മുതിരാത്തത്. അതുക�ൊണ്ട് തന്നെ ഈ മേഖലയില്‍ വായ്പ നല്‍കാന്‍ പ്രത്യേക മനസ്സാന്നിധ്യമുള്ള എന്‍ബിഎഫ്‌സി-കള്‍ക്കേ കഴിയൂ. ചെറിയ വിപണികള്‍ക്ക് വായ്പ നല്‍കാന്‍ സാധിക്കുന്നവർക്കേ അതിന് സാധിക്കൂ. ഇവിടെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നത�ോട�ൊപ്പം നഗരത്തിലെ കുറഞ്ഞ വരുമാനക്കാരെ സേവിക്കുന്ന സ്‌കൂളുകളെ കേ�ീകരിക്കുക വഴി അവരെക്കൂടി സാമ്പത്തികമായി ഉള്‍ച്ചേര്‍ക്കാനും എന്‍ബിഎഫ്‌സികള്‍ക്ക് സാധിക്കും. ഈ സവിശേഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില കമ്പനികളാണ് ഇന്ത്യന്‍ സ്‌കൂള്‍ ഫിനാന്‍സ് കമ്പനി, വാര്‍ത്ത, ശിക്ഷാ ഫിനാന്‍സ് എന്നിവ.

ഇവര്‍ ധനസഹായത്തിലൂടെ എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്ന സ്വകാര്യ സ്‌കൂള്‍ വിദ്യാഭ്യാസ രംഗം വാര്‍ത്തെടുക്കുക കൂടിയാണ്. ഇതുവഴി സ്‌കൂളില്‍ നിന്നുള്ള കുട്ടികളുടെ ക�ൊഴിഞ്ഞുപ�ോക്കും ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കാനും സാധിക്കും. 2018 ജൂലായില്‍, മണപ്പുറം ഫിനാന്‍സ് ഹൈദരാബാദ് കേ�മായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്കൂ ‌ ള്‍ ഫിനാന്‍സ് കമ്പനിയുടെ 85 ശതമാനം ഓഹരി വാങ്ങാന്‍ തീരുമാനിച്ചു. മിതമായ ഫീസ് നിരക്കുള്ള സ്വകാര്യ സ്‌കൂളുകള്‍, വ�ൊക്കേഷണല്‍ ക�ോളേജുകള്‍, ക�ോച്ചിംഗ് സെന്ററുകള്‍ എന്നിവയ്ക്ക് താങ്ങാവുന്ന പലിശനിരക്കില്‍ വായ്പ നല്‍കുന്ന കമ്പനിയാണ് ഇത്. ഈ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നത�ോടെ മണപ്പുറം ഫിനാന്‍സ് പരമ്പരാഗത ബാങ്കുകള്‍ കടന്നു ചെല്ലാത്ത മറ്റൊരു സാമ്പത്തികമേഖലയിലേക്ക് കൂടി കടന്നിട്ടുണ്ടാകും. ഇത�ോടെ ബാങ്കുകള്‍ അവഗണിച്ച മറ്റൊരു മേഖലയിലെ ജനങ്ങളെക്കൂടി സേവിക്കാന്‍ മണപ്പുറത്തിന് സാധിക്കും



_nkn\Êv

cmtPjv \mbÀ UbdIvSÀ/amÀ¡ävkv G¬kväv & bwKv F F ]n ssS t¥m-_- tI-c-f Nm-]v-äÀ {]-knUâv Iq-Sn-bm-Wv cm-tP-jv \mbÀ.

എന്തൊക്കെയായാലും സമീപഭാവിയിലും മനുഷ്യരുടെ വൈദഗ്ധ്യം തന്നെയാണ് എല്ലാ കമ്പനികളും ഉപയ�ോഗിക്കാന്‍ പ�ോകുന്നത്. ത�ൊഴിലാളികളെ ധാരാളമായി ഉപയ�ോഗിക്കേണ്ടിവരുന്ന കമ്പനികള്‍ അവരുടെ ബിസിനസ് മാതൃക മാറ്റിപ്പണിയേണ്ടിയിരിക്കുന്നു. കൂടുതല്‍ ത�ൊഴിലാളികളെ ചേര്‍ക്കുന്നതിന് പകരം അവര്‍ സ്മാര്‍ട്ട് ടെക്‌ന�ോളജികള്‍ ഉപയ�ോഗിക്കേണ്ടിയിരിക്കുന്നു.

ഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യകാലഘട്ടത്തില്‍, ശാസ്ത്രജ്ഞരും സൈദ്ധാന്തികരും മനുഷ്യമനസ്സിനെക്കുറിച്ചുള്ള ഗവേഷണവും സിദ്ധാന്തവും പിന്തുടരുകയായിരുന്നു . കുറെക്കൂടി വ്യക്തമായിപ്പറഞ്ഞാല്‍, ഇവരുടെ ശ്രമങ്ങള്‍ മാനസികമായ കഴിവുകളെ ജീവിതവിജയവുമായി ബന്ധപ്പെടുത്തലായിരുന്നു. വിജയം എന്നത് ആ കാലഘട്ടത്തില്‍ കരിയര്‍, സ്വത്ത്, ഉയര്‍ന്ന നിലയിലുള്ള അംഗീകാരം എന്നിവയിലെ വിജയമായിരുന്നു. വിശദമായ ഗവേഷണത്തിന്റെ പ്രധാനഫലം ഐക്യു അഥവാ ഇന്റലിജന്‍സ് ക്വാഷ്യന്റ് നിർവ്വചിക്കലായിരുന്നു . ബുദ്ധിയുടെ അളവുക�ോലെന്ന നിലയില്‍ അക്കാദമിക സ്ഥാപനങ്ങള്‍ക്കിടയിലും പാശ്ചാത്യരാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലും കുട്ടികളുടെ ഐ ക്യു പരിശ�ോധന പതിവായി. മെന്‍സ പ�ോലുള്ള സ്ഥാപനങ്ങള്‍ ഐക്യുവിന് വലിയ പ്രചാരം നല്‍കിയത�ോടെ ഈ വിഷയത്തില്‍ ഏറെ ചര്‍ച്ചകളുണ്ടായി. വിജയത്തിലേക്ക് ചുവടുവെയ്ക്കുവാനായി ആന്തോപ�ോളജിസ്റ്റുകളും മാനേജ്‌മെന്റ് വിദഗ്ധരുമടങ്ങിയ ശാസ്ത്രജ്ഞന്മാര്‍, കണ്ടെത്തിയ വിലയിരുത്തല്‍ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു. പ്രശസ്തിയും കീര്‍ത്തിയും നേടുന്നതിന് പിന്നില്‍ ഒരു സാമൂഹ്യഘടകം കൂടിയുണ്ടെന്നതായിരുന്നു ഇവരുടെ വിലയിരുത്തല്‍. ഐ ക്യു എന്ന അളവുക�ോലിനെക്കുറിച്ച് ഇവര്‍ക്കാര്‍ക്കും സംശയങ്ങളില്ലെങ്കിലും നിത്യജീവിതത്തില്‍ സമൂഹവുമായി സമരസപ്പെട്ടുപ�ോകാന്‍ ഒരു സാധാരണക്കാരന് അവശ്യമായ ഘടകമാണ് വൈകാരിക സന്തുലിതാവസ്ഥയുള്ള സ്വത്വം. ഇതില്‍ നിന്നാണ് ഇമ�ോഷണല്‍ ക്വാഷ്യന്റ് അഥവാ വൈകാരിക മാനം എന്ന അളവ് ക�ോല്‍ വന്നത്.

16

P\phcnþെ^{_phcn 2019

ഡാനിയല്‍ ഗ�ോള്‍മാനും മറ്റ് നിരവധി പേരും ഈ വിഷയത്തില്‍ ഒരു പാട് മൗലികഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട് . ഐ ക്യു പ�ോലെ അളക്കാന്‍ കഴിയാത്ത ഒന്നാണ് ഇ ക്യു എങ്കിലും അത് കഴിഞ്ഞ രണ്ട് ദശകമായി നേതൃപാടവത്തിന്റെയും മാനേജ്‌മെന്റ് പ്രാഗത്ഭ്യത്തിന്റെയും പ്രധാനഘടകമായി കണക്കാക്കപ്പെടുകയായിരുന്നു. അതിന് ശേഷമാണ് സാങ്കേതികരംഗത്തെ കുതിച്ചുചാട്ടവും പല പരമ്പരാഗത ബിസിനസുകളുടെ തകര്‍ച്ചയും പുതിയ വരുമാനരീതികളും സമ്പത്തിനെക്കുറിച്ചുള്ള പുതുമയാര്‍ന്ന സങ്കല്‍പ്പങ്ങളും വന്നത്. അത�ോടെ ബിസിനസ് പരിതസ്ഥിതിയിലെ മാറ്റിമറിച്ചിലുകള്‍ സ്പര്‍ശനീയമായിത്തീര്‍ന്നു. ഡിജിറ്റല്‍ എന്ന പദം ടെക്‌ന�ോളജിയുടെ പര്യായപദമായി മാറി. ഡിജിറ്റല്‍ എന്നത് നമ്മുടെ ജീവിതരീതിയുടെയും ജ�ോലി ചെയ്യുന്ന ശൈലിയുടെയും സമ്പൂര്‍ണ്ണപരിവര്‍ത്തനമാണ്. സ�ോഫ്റ്റ്‌വെയർ, ദശലക്ഷക്കണക്കിന് ഉപകരണങ്ങള്‍, പരസ്പരം ബന്ധിതമായ ശൃംഖല, ഒരു കൂട്ടം മികച്ച സാങ്കേതികവിദ്യകള്‍ ഇതെല്ലാം പരസ്പരം ബന്ധിതമായുണ്ടാകുന്ന അതിസങ്കീര്‍ണ്ണമായ അദൃശ്യബന്ധങ്ങളുടെ കൂട്ടായ്മയാണ് ഈ ഡിജിറ്റല്‍ ല�ോകം. അതുപ�ോലെ മാറ്റത്തിന്റെ ഗതിയെ ദീര്‍ഘകാലം എന്നും ഹ്രസ്വകാലം എന്നുമുള്ള അടിസ്ഥാന പദസംജ്ഞകളാല്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ത�പ്രധാനമായ ആസൂത്രണത്തിന്റെ ചക്രവാളവും മാറുകയാണ്. മുന്‍കാലങ്ങളില്‍ മാനേജ്‌മെന്റ് ഉള്‍ക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു. നമ്മുടെ ജീവിതാനുഭവങ്ങളുടെ ആകെത്തുക ബിസിനസ് തീരുമാനങ്ങളിലേക്ക് നമ്മെ നയിക്കുന്ന അവസ്ഥയാണിത്. പക്ഷെ ഇപ്പോള്‍ വീണ്ടും നമ്മുടെ ബിസിനസ്


നിങ്ങളുടെ ഡിജിറ്റല്‍ ജ്ഞാനം

എത്രയാണ്?

P\phcnþെ^{_phcn 2019

17


സങ്കല്‍പനങ്ങളുടെ അടിസ്ഥാനങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. യാഥാര്‍ത്ഥ്യങ്ങളുടെ മാറ്റത്തോടെ, പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാര്യങ്ങളുടെ ഡിജിറ്റല്‍ കാഴ്ചപ്പാടുണ്ട്. ബിസിനസ് ചെയ്യുന്ന രീതിയിലെ മാറ്റം മാത്രമല്ലിത്. നമ്മള്‍ ജ�ോലി ചെയ്യുന്നതിന്റെയും പരസ്പരം ആശയവിനിമയം നടത്തുന്നതിന്റെയും ചിന്തിക്കുന്നതിന്റെയും മാറ്റമാണ്. ഈ സ്ഥിതിവിശേഷത്തില്‍ നിങ്ങളുടെ ഡിജിറ്റല്‍ ജ്ഞാനം അഥവാ ഡിജിറ്റല്‍ മാനം എത്രയാണ് എന്നതാണ് ച�ോദ്യം. ഒരു ഡിജിറ്റല്‍ പശ്ചാത്തലം മനസ്സിലാക്കുന്നതിലെ നിങ്ങളുടെ കഴിവാണ് ഡിജിറ്റല്‍ മാനം എന്നതുക�ൊണ്ട് ഉദ്ദേശിക്കുന്നത്. അതുപ�ോലെ പുതിയ ത�ൊഴില്‍ രീതികള്‍ പരിചയപ്പെടാനുള്ള മിടുക്കും കാലഹരണപ്പെട്ട പഴയ രീതികള്‍ മറക്കാനുള്ള കഴിവും ഇതില്‍പ്പെടുന്നു. ഗുണപരമായി ന�ോക്കിയാല്‍, ചക്രവാളത്തില്‍ ഒരു കണ്ണുണ്ടായിരിക്കുമ്പോള്‍ തന്നെ ബിസിനസ് രംഗത്തെ തകിടംമറച്ചിലുകള്‍ മനസ്സിലാക്കുകയും നിങ്ങളുടെ സവിശേഷമായ ത�ൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ തിരിച്ചറിയുകയുമാണ് . അപ്പോള്‍, നിങ്ങളില്‍ മിടുക്ക് വളര്‍ത്തിയെടുക്കലും ബുദ്ധിപരമായി ചിന്തിക്കലും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അപ്പോള്‍ ച�ോദ്യം ഇതാണ്: നിങ്ങളുടെ ബിസിനസും കരിയറും മാനേജ് ചെയ്യാനുള്ള ഡിജിറ്റല്‍ ക്വാഷ്യന്റ് എങ്ങിനെയാണ് നിങ്ങള്‍ വേര്‍തിരിച്ചറിയുക?

18

P\phcnþെ^{_phcn 2019

ഇത് അമ്പരക്കേണ്ട സമയമല്ല, പകരം തിരിച്ചറിവിന്റെ സമയമാണ്. ത�ൊഴിലിന്റെ ശൈലിയും പരമ്പരാഗത മൂല്യങ്ങളും മാറി. ഒരു തരം ഫ്രീലാന്‍സ് ഇക്കോണമിയാണ് ഇപ്പോള്‍ പ്രബലമാകുന്നത്. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഏത�ൊരു ബിസിനസിലെയും എല്ലാ മേഖലയിലേയും പ്രധാന റിസ്‌കുകളും മികച്ച സാധ്യതകളും മനസ്സിലാക്കലാണ്. അധികം സംഘടനകളും ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ എന്റര്‍പ്രൈസ് പ്രവര്‍ത്തനപദ്ധതിയും ഭാവിയിലേക്കുള്ള റ�ോഡ്മാപ്പ് തയ്യാറാക്കലും ഇനിയും നടത്തേണ്ടതായിട്ടുള്ളതാണ്. ഇത് ന�ോട്ടപ്പിശകിന്റെ പരാജയമാകണമെന്നില്ല. ഒരു ഡിജിറ്റല്‍ ത�വും ഡിജിറ്റല്‍ ഭരണത്തിനുള്ള സമീപനവും കൈവരിക്കുകയെന്നത് കടുപ്പമാണ്. ഇനിയും ഇക്കാര്യത്തില്‍ ഒരു മികച്ച ബിസിനസ് പ്രവര്‍ത്തനരീതിയ�ോ ഉറപ്പാക്കപ്പെട്ട നടപ്പാക്കല്‍ രീതിയ�ോ ലഭ്യമല്ല. ആകെയുള്ളത് ചിതറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. ഓര�ോ ബിസിനസുകളും അവരുടെ വിപണിയുടെ ബലത�ങ്ങളും അതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ പാകതയും കണക്കിലെടുത്ത്

പ്രത്യേക ം പ്രത്യേക ം സ മ ീ പ ന ം മുന്‍ഗണനാക്രമത്തിലെടുക്കണം. എല്ലാ മാറ്റങ്ങള്‍ക്കും പുറമേ, ഏറ്റവും ചൂടേറിയ ചര്‍ച്ചാവിഷയം ഭാവിയിലെ ത�ൊഴിൽരീതിയാണ്. റ�ോബ�ൊട്ടുകള്‍ മനുഷ്യനെ ത�ോല്‍പിക്കുമ�ോ? നമുക്ക് ത�ൊഴിലുകളെ വിശദമായി താഴെ പറയുന്ന രീതിയില്‍ തരംതിരിക്കാം; എക്‌സ്‌പെര്‍ട്ട് : ഈ വകുപ്പില്‍പ്പെട്ട ജ�ോലികള്‍ ഒരു ത�ൊഴില്‍മേഖലയില്‍ അങ്ങേയറ്റം ആഴത്തിലുള്ള വൈദഗ്ധ്യം നല്‍കാന്‍ കഴിവുള്ളവർക്കുള്ളതാണ് . അങ്ങേയറ്റം സാങ്കേതികവൈദഗ്ധ്യമുള്ള ത�ൊഴിലുകള്‍ എന്നിങ്ങനെ ഇതില്‍ ഉള്‍പ്പെടുന്നു. ക�ൊളാബ�ൊറേറ്റര്‍: ഡാറ്റകള്‍ മനസ്സിലാക്കുക, ആളുകളുമായി ചേര്‍ന്ന് പ്രവർത്തിക്കുക എന്നിങ്ങനെ മറ്റുള്ളവരുമായി ആഴത്തിലും നിരന്തരമായും ക�ൊടുക്കല്‍ വാങ്ങലുകള്‍ ചെയ്യപ്പെടേണ്ട ത�ൊഴിലുകളാണിവ. ഡൂവെര്‍ അഥവാ നടപ്പാക്കുന്നയാള്‍: പരമ്പരാഗതമായി ബ്ലൂ ക�ോളർ എന്ന് വിളിക്കപ്പെടുന്ന സാധാരണ ത�ൊഴിലാളികളാണ് ഇവര്‍. ചില വൈറ്റ് ക�ോളര്‍ ത�ൊഴിലും ഇതില്‍ ഉള്‍പ്പെടും. സാധാരണയായി ഒരു കൂട്ടം ഉത്തരവാദിത്വങ്ങള്‍ മുടങ്ങാതെ ചെയ്യാന്‍ ഇവര്‍ക്കുണ്ടാവും. ഇവര്‍ ചെയ്യുന്ന ജ�ോലികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സൂപ്പർവൈസര്‍മാരും ഉണ്ടാകും. ട്രെയിനര്‍ അഥവാ ക�ോച്ച്: ആദ്യ കാറ്റഗറിയില്‍പ്പെട്ട വൈദഗ്ധ്യത്തില്‍


നിന്നും ചെറിയ മാറ്റം മാത്രമാണ് ഇവരുടെ കാര്യത്തില്‍ ഉണ്ടാവുക. പക്ഷെ ഇതില്‍ അധികവും പഠിപ്പിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതുമായ സ്വഭാവമുള്ളതായിരിക്കും. ത�ൊഴിലുകള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ മാത്രം ഉള്ളതുമായിരിക്കണമെന്നില്ല. ചില ത�ൊഴിലുകള്‍ക്ക് മേല്‍പ്പറഞ്ഞ എല്ലാ വിഭാഗത്തില്‍ നിന്നും അല്‍പ്പാല്‍പ്പം ഉള്‍പ്പെട്ടതുമായിരിക്കും. മൂന്നാമത്തെ വിഭാഗമാണ് സാങ്കേതികവിദ്യയുടെ വരവ�ോടെ ഏറ്റവുമധികം തിരിച്ചടിയേല്‍ക്കപ്പെട്ടത്. പുതിയ ടെക്‌ന�ോളജിയാലും ആഗ�ോളവല്‍ക്കരണത്താലും ത�ൊഴിലാളികള്‍ തൂത്തെറിയപ്പെടുന്നത് പുതിയ പ്രതിഭാസമല്ല. സാങ്കേതികവിദ്യ ജ�ോലികളെ രൂപാന്തരപ്പെടുത്താന്‍ തുടങ്ങിയത് വ്യവസായവിപ്ലവകാലം മുതല്‍ക്കാണ്. പലപ്പോഴും സാങ്കേതികവിദ്യ ത�ൊഴിലാളിസംഘങ്ങളെ അവരുടെ ത�ൊഴിലുകളില്‍ നിന്നും നിഷ്‌കാഷിതരാക്കി. അസംഘടിത ലൈന്‍ ഉല്‍പാദനരീതി കൈവന്നത�ോടെ കരകൗശല വൈദഗ്ധ്യമുള്ളവരെയെല്ലാം തൂത്തെറിഞ്ഞു. ആഗ�ോളവല്‍ക്കരണമാകട്ടെ ത�ൊഴില്‍ രീതികളെ ദശകങ്ങളായി മാറ്റിക്കൊണ്ടിരിക്കുകയാണ്. വ്യാപാര ഉദാരവല്‍ക്കരണത്തോടും എമര്‍ജിംഗ് വിപണികള്‍ക്കും ഇക്കാര്യത്തില്‍ നന്ദി അറിയിക്കേണ്ടതുണ്ട്. ഇത് അമ്പരക്കേണ്ട സമയമല്ല, പകരം തിരിച്ചറിവിന്റെ സമയമാണ്. ത�ൊഴിലിന്റെ ശൈലിയും പരമ്പരാഗത മൂല്യങ്ങളും മാറി. ഒരു തരം ഫ്രീലാന്‍സ് ഇക്കോണമിയാണ് ഇപ്പോള്‍ പ്രബലമാകുന്നത്. പ്രൊഫഷണലുകള്‍ അവരുടെ കഴിവുകള്‍ പല സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും വില്‍ക്കുകയാണ്. എയര്‍ബിഎന്‍ബി, ഓയ�ോ, ഡിഡി, ഊബര്‍ തുടങ്ങിയവ ഇത്തരം സ്ഥാപനങ്ങള്‍ ഫ്രീലാന്‍സ് ഇക്കോണമിയുടെ ഉദാഹരണങ്ങളാണ്. ഈ സ്ഥാപനങ്ങളില്‍ സ്ഥിരം ത�ൊഴിലാളികളല്ലാത്ത ത�ൊഴിലാളികള്‍ ഫ്രീലാന്‍സായി അവരുടെ ത�ൊഴിൽവൈദഗ്ദ്ധ്യം ഒരു പ്രത്യേകപ്രതിഫലത്തിന് നല്‍കുകയാണ്. പക്ഷെ ഇവര്‍ തന്നെയാണ് ഫലത്തില്‍ ഈ കമ്പനികളുടെ ത�ൊഴിലാളികള്‍. എന്തൊക്കെയായാലും സമീപഭാവിയിലും മനുഷ്യരുടെ വൈദഗ്ധ്യം തന്നെയാണ് എല്ലാ കമ്പനികളും ഉപയ�ോഗിക്കാന്‍ പ�ോകുന്നത്. ത�ൊഴിലാളികളെ ധാരാളമായി ഉപയ�ോഗിക്കേണ്ടിവരുന്ന കമ്പനികള്‍ അവരുടെ ബിസിനസ് മാതൃക മാറ്റിപ്പണിയേണ്ടിയിരിക്കുന്നു. കൂടുതല്‍ ത�ൊഴിലാളികളെ ചേര്‍ക്കുന്നതിന് പകരം അവര്‍ സ്മാര്‍ട്ട് ടെക്‌ന�ോളജികള്‍ ഉപയ�ോഗിക്കേണ്ടിയിരിക്കുന്നു. ത�ൊഴിലിന്റെ കെട്ടഴിക്കേണ്ടിയിരിക്കുന്നു. ടെക്‌ന�ോളജിയുടെ വരവ�ോടെ സംഗീത ആല്‍ബങ്ങള്‍ മരിച്ചു. പകരം ഇപ്പോള്‍ പാട്ടുകള്‍ മാത്രമേയുള്ളൂ. അതുപ�ോലെ ത�ൊഴില്‍ ഇനി ഉണ്ടാവില്ല. പകരം ഓര�ോ ദൗത്യങ്ങള്‍ മാത്രമേയുള്ളൂ. ഓര�ോ ദൗത്യങ്ങളും ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കുകയാണ് വേണ്ടത്- മനുഷ്യശേഷിയാല�ോ റ�ൊബ�ോട്ട് സഹായത്തോടെയ�ോ, ഏത് വഴിയിലൂടെയായാലും ആ ദൗത്യം വിദഗ്ധമായി പൂര്‍ത്തിയാക്കപ്പെടണം. അപ്പോള്‍ ഒരു ച�ോദ്യം അവശേഷിക്കുന്നു: എന്താണ് നിങ്ങളുടെ ഡിജിറ്റല്‍ ക്വാഷ്യന്റ് അഥവാ ഡിജിറ്റല്‍ ജ്ഞാനം?

P\phcnþെ^{_phcn 2019

19


20

P\phcnþെ^{_phcn 2019


വി.പി. നന്ദകുമാര്‍ സമാനതകളില്ലാത്ത ബിസിനസ് ചക്രവര്‍ത്തി നി

ക്ഷേപകസമൂഹത്തിനിടയില്‍ ഏറ്റവും പ്രിയപ്പെട്ട കമ്പനിയാണ് മണപ്പുറം. ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സി കമ്പനികളില�ൊന്നിന്റെ മേധാവിയെന്ന നിലയില്‍ സ്വര്‍ണ്ണപ്പണയം ജനപ്രിയമാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേ�മാണ് മണപ്പുറം ഫിനാന്‍സിന്റെ എം.ഡി.യും സി.ഇ. ഒയും ആയ നന്ദകുമാര്‍. ഇപ്പോള്‍ നിക്ഷേപകര്‍ക്ക് അപ്രതീക്ഷിത ലാഭമാണ് മണപ്പുറം നല്‍കുന്നത്. നിക്ഷേപകരില്‍ പലരും സാധാരണപശ്ചാത്തലത്തില്‍ നിന്നും വന്നവരാണെന്ന് മാത്രമല്ല ഇപ്പോള്‍ ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറം വരുമാനത്തിന് ഉടമകളുമാണ്. 1992 -ല്‍ ഇന്‍കോര്‍പറേറ്റ് ചെയ്ത കമ്പനിയുടെ ഐ പി ഒ ലിസ്റ്റിംഗ് 1995 - ല്‍ നടന്നു. അന്ന് 10 രൂപ മുടക്കിയവരുടെ കയ്യില്‍ ഇന്നുള്ളത് 40 ഓഹരികളാണ്. അതിന്റെ മൂല്യമാകട്ടെ 3600 രൂപയും. മികച്ച ലാഭം നല്‍കിയെന്ന് കരുതി, കമ്പനി വര്‍ഷം ത�ോറും ഓഹരികള്‍ക്ക് നല്‍കുന്ന ലാഭവീതം നല്‍കാതിരിക്കുകയും ചെയ്യുന്നില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം 40 ഓഹരികള്‍ കൈവശമുള്ള ഒരാള്‍ക്ക് ലാഭവീതമായി മാത്രം നല്‍കിയത് 80 രൂപയാണ്. 1995- ല്‍ ഒരു ഓഹരി വാങ്ങാന്‍ വെറും 10 രൂപ മുടക്കിയവര്‍ക്കാണ് ഈ നേട്ടമെന്നത് മറക്കരുത്. ഓഹരി വിപണിയില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് സൃഷ്ടിച്ച മികച്ച 20 കമ്പനികളെക്കുറിച്ച്

മണിലൈഫ് മാഗസിന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 13ാം സ്ഥാനമാണ് മണപ്പുറത്തിന്. ഇപ്പോള്‍ മണപ്പുറത്തിന് ഇന്ത്യ ഒട്ടാകെ, 28 സംസ്ഥാനങ്ങളിലും മറ്റ് കേ�ഭരണപ്രദേശങ്ങളിലൂമായി 4,200 ശാഖകളുണ്ട്. അവിടെ 25,000 ത�ൊഴിലാളികള്‍ ഏകദേശം 17,000 ക�ോടി രൂപയുടെ സമ്പത്താണ് കൈകാര്യം ചെയ്യുന്നത്. മാറുന്ന കാലത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് അദ്ദേഹം മണപ്പുറത്തിന്റെ ബിസിനസ് വൈവിധ്യവല്‍ക്കരിച്ചു. അതുവഴി സ്വര്‍ണ്ണത്തില്‍ മാത്രം കേ�ീകരിച്ചിരുന്ന രീതി മാറ്റിയെടുത്തു. മൈക്രോഫിനാന്‍സ്, വാഹന-ഭവനവായ്പ, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വായ്പ, ഇന്‍ഷ്വറന്‍സ് ബ്രോക്കിംഗ് തുടങ്ങി ഒട്ടേറെ പുതിയ ബിസിനസുകള്‍ തുടങ്ങി. അവിടെയെല്ലാം നല്ല രീതിയില്‍ തുടക്കം കുറിക്കാനായി. ചെന്നൈയിലെ ഏറെ പ്രതിസന്ധികളുണ്ടായിരുന്ന ആശിർവാദ് മൈക്രോഫിനാന്‍സ് എന്ന കമ്പനിയെ ഏറ്റെടുത്തുക�ൊണ്ടാണ് മൈക്രോഫിനാന്‍സ് രംഗത്തേക്ക് പ്രവേശിച്ചത്. ആ കമ്പനി ലാഭത്തിലായെന്ന് മാത്രമല്ല, ഇന്ത്യയിലെ മൈക്രോഫിനാന്‍സ് കമ്പനികളില്‍ ആറാം സ്ഥാനത്തുമാണ്. നന്ദകുമാറിന്റെ ബിസിനസ് ലീഡര്‍ എന്ന നിലയിലുള്ള വിജയം ന�ോക്കിക്കാണുമ്പോള്‍ തന്നെ എങ്ങിനെയാണ് ഈ വിജയത്തെ വിശദമാക്കുകയെന്ന ച�ോദ്യം അവശേഷിക്കുന്നു. അദ്ദേഹത്തിന്

ബുദ്ധി, ദൃഢനിശ്ചയം, ഏകാഗ്രത, ദീർഘവീക്ഷണം, കഠിനാധ്വാനം ചെയ്യുന്ന ശീലം എന്നീ ഗുണവിശേഷങ്ങള്‍ ഉണ്ട്. അസാധാരണമായ ഈ ഗുണവിശേഷങ്ങള്‍ തന്റെ ബിസിനസ് രംഗത്തെ പുത്തന്‍ ചലനങ്ങള്‍ കണ്ടെത്താനും അതിന�ൊത്ത് കാര്യങ്ങള്‍ നവീകരിക്കാനും അദ്ദേഹത്തെ സഹായിക്കുന്നു. ഇതാണ് നന്ദകുമാറിനെ ഒപ്പമുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. പ്രച�ോദനാത്മക പ്രഭാഷകന്‍ ശിവ് ഖേര പറഞ്ഞു: 'വിജയികള്‍ ഒരിക്കലും വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യാറില്ല, പകരം കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുകയാണ് '. നന്ദകുമാര്‍ ഈ വാചകത്തെ തന്റേതായ രീതിയില്‍ അല്‍പം മാറ്റിയാണ് പറയുക: 'നിങ്ങള്‍ എന്തുചെയ്യുന്നു എന്നതില്‍ പ്രാധാന്യമില്ല, പകരം എങ്ങിനെയാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്നതാണ് പ്രധാനം.' എന്തൊക്കെയായാലും ബിസിനസ് എന്നത് പ്രത്യേകിച്ച് പണയബിസിനസ് (വീട്ടിലെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയമായെടുത്ത് വായ്പ നല്‍കുന്ന രീതി) ഇന്ത്യയിലുടനീളം നൂറ്റാണ്ടുകളായി നിലനിന്നിരുന്നു. ഈ രീതികളില്‍ കാര്യമായ മാറ്റമ�ൊന്നുമില്ലാതെ തുടരുമ്പോഴാണ് മണപ്പുറം ഫിനാന്‍സ് വലിയ�ൊരു മാറ്റത്തിന് തുടക്കമിട്ടത്, അത�ോടെ എല്ലാം മാറി.

സ്വര്‍ണ്ണവായ്പയില്‍ ഒരു ക�ോര്‍പറേറ്റ് മാതൃക ഇ ന് ത്യയുടെ സ ്വര്‍ ണ്ണ വ ാ യ്പ മ േ ഖ ല വ ി ക സ ന ത് തിന്റെ

P\phcnþെ^{_phcn 2019

21


ക�ൊടുമുടിയിലെത്തിയിരിക്കുകയാണ്. പലരും കാലങ്ങളായി നിലനിന്നിരുന്ന വിലക്കുകള്‍ വലിച്ചെറിഞ്ഞ് സ്വര്‍ണ്ണം പണയം വെച്ച് പണം കടം വാങ്ങുന്നു. മാത്രമല്ല, സ്വര്‍ണ്ണവായ്പാ നല്‍കുന്ന എൻബിഎഫ്‌സി കള്‍ ഓഹരിവിപണിയിലും തങ്ങളുടേതായ മുദ്ര പതിപ്പിച്ചുകഴിഞ്ഞു. എന്നാലും കാര്യങ്ങള്‍ ഒരിക്കലും എളുപ്പമായിരുന്നില്ല. 2007 - ല്‍ വളരെക്കുറച്ച് പേര്‍ക്ക് മാത്രമാണ് മണപ്പുറത്തെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നത്. മൂലധനവിപണിയില്‍ കുറച്ചുപേര്‍ മാത്രമാണ് സ്വര്‍ണ്ണവായ്പയെക്കുറിച്ച് ശ്രദ്ധിച്ചിരുന്നത്. എങ്ങിനെയാണ് ഇതുവരെ അത്രയ്‌ക്കൊന്നും ബഹുമാനമില്ലാതിരുന്ന ഒരു ബിസിനസ് പ്രക്രിയ പെട്ടന്ന് മൂലധനവിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്? ഈ കഥ തുടങ്ങുന്നത് നന്ദകുമാറില്‍ നിന്നും അദ്ദേഹത്തിന്റെ മണപ്പുറം ഫിനാന്‍സില്‍ നിന്നുമാണെന്ന് നിസ്സംശയം പറയാം. 1992-ല്‍ പ്രൊമ�ോട്ട് ചെയ്യപ്പെട്ട മണപ്പുറം ഫിനാന്‍സ് ലീസിംഗ്, ഹയര്‍ പര്‍ച്ചേസ്, ജനറല്‍ ഫിനാന്‍സ് എന്നിവയിലായിരുന്നു തുടക്കത്തില്‍ ശ്രദ്ധിച്ചത്. സ്വര്‍ണ്ണവായ്പയിലായിരുന്നു

22

P\phcnþെ^{_phcn 2019


വേരുകളെങ്കിലും നന്ദകുമാര്‍ ഈ മേഖലയെ ഒഴിച്ചുനിര്‍ത്തി. മാത്രമല്ല, പണയവായ്പാ ബിസിനസ് സ്വന്തം പേരിലുള്ള ഒരു ചെറിയ ബിസിനസ്സായി നിലനിര്‍ത്തി തുടരുകയും ചെയ്തു. ഈ ഘട്ടത്തിലും അദ്ദേഹത്തിന് താന്‍ ഇരിക്കുന്നത് ഒരു സ്വര്‍ണ്ണഖനിയ്ക്ക് മുകളിലാണെന്ന് മനസ്സിലായില്ല. 1998ല്‍ സിആര്‍ബി അഴിമതിയെത്തുടര്‍ന്ന് വായ്പാഞെരുക്കം അനുഭവപ്പെട്ടപ്പോള്‍ അത് എന്‍ബിഎഫ്സ ‌ ികളെ വല്ലാതെ വിഷമവൃത്തത്തിലാക്കി. അത�ോടെയാണ് നന്ദകുമാര്‍ തന്റെ ബിസിനസിനെ വീണ്ടും വിലയിരുത്തിയത്. ദീര്‍ഘകാല വായ്പ (ഹയര്‍ പര്‍ചേസിനും ലീസിംഗിനും ഇത് അത്യാവശ്യമാണ് ) ലഭിക്കാനുള്ള സാധ്യത പരിമിതമായത�ോടെ, പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കാനുള്ള ഒരു മാര്‍ഗ്ഗം സ്വര്‍ണ്ണവായ്പാരംഗത്തേക്ക് കടക്കലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അന്നേവരെ സ്വര്‍ണ്ണവായ്പാ രംഗം പണയബ്രോക്കര്‍മാരും വട്ടിപ്പലിശക്കാരും മാത്രം കൈകാര്യം ചെയ്തിരുന്ന മേഖലയായിരുന്നു. ഇവിടെക്കുള്ള മണപ്പുറത്തിന്റെ രംഗപ്രവേശം വലിയ�ൊരു മാറ്റത്തിന് കളമ�ൊരുക്കി. സാങ്കേതികവിദ്യയും, പുതുമകളും ആധുനിക മാനേജ്‌മെന്റ് ശീലങ്ങളും സ്വര്‍ണ്ണപ്പണയ രംഗത്തേക്ക് ക�ൊണ്ടുവന്നത�ോടെ നന്ദകുമാര്‍ ഈ രംഗത്തിന്റെ മുഖം മാറ്റാന്‍ തുടങ്ങി.

ടെക്‌ന�ോളജിയുടെ ഉദയം മുന്‍കൂട്ടികാണുമ്പോള്‍

വ്യാപകമായി അറിയപ്പെടുന്നില്ലെങ്കിലും മണപ്പുറം ക�ോര്‍ബാങ്കിംഗ് ശൈലിയിലുള്ള പ്ലാറ്റ് ഫ�ോറം അതിന്റെ ശാഖാശൃംഖലകള്‍ക്ക് വേണ്ടി നേരത്തെക്കൂട്ടി സ്വീകരിച്ച കമ്പനിയാണ്. ബാങ്കിംഗ് മേഖലയിലല്ലാതെ സ്വര്‍ണ്ണവായ്പാരംഗത്ത് റെഡിമെയ്ഡ് സ�ോഫ്റ്റ് വെയറുകള്‍ ഇല്ലായിരുന്നു. അതിനാല്‍ ഇത് ഒരു സാധാരണ നേട്ടമല്ല. ക�ോര്‍ ബാങ്കിംഗിന്റെ സാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയുകയും അതിനായി പണം മുടക്കാന്‍ തയ്യാറാവുകയും തന്റേതുമാത്രമായ സ�ോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കാനും തുടങ്ങിയെന്നതാണ് നന്ദകുമാറിന്റെ സവിശേഷത. ഇപ്പോള്‍ മണപ്പുറത്തിന്റെ സാങ്കേതികക്കുതിപ്പ് അതിന്റെ തനതായ കരുത്താണ്. സാങ്കേതികവിദ്യയ്ക്കായുള്ള മുതല്‍മുടക്ക് പലതരത്തിലും ഗുണം ചെയ്തു. സ്വര്‍ണ്ണവായ്പ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സാധിച്ചത് ഇതിന്റെ ഒരു പ്രധാന നേട്ടമാണ്. അതുവഴിയാണ് ബിസിനസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഞ�ൊടിയിടയില്‍ വളര്‍ത്താന്‍ കഴിഞ്ഞത്. സാങ്കേതികവിദ്യ പകര്‍ന്നുതന്ന നവീനതകള്‍ ഉപയ�ോഗിച്ച്, മണപ്പുറം 2015- ല്‍ ഓൺലൈൻ ഗ�ോള്‍ഡ് ല�ോണ്‍

നടപ്പാക്കി. ചില പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഒരു കസ്റ്റമര്‍ക്ക് ല�ോകത്തിന്റെ ഏത് ക�ോണിലിരുന്നു ആഴ്ചയില്‍ ഏഴുദിവസവും ഏത് നേരത്തും വായ്പയെടുക്കാം. വായ്പാതുക ഉടനെ ഉപഭ�ോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തും.

ഉല്‍പന്നങ്ങളിലെ പുതുമ, ഒരേ വലിപ്പം എല്ലാറ്റിനും അനുയ�ോജ്യമല്ല

സ്വര്‍ണ്ണവായ്പ കുറെക്കാലമായി ഒരുപ�ോലെയാണ് പ�ോയിക്കൊണ്ടിരുന്നത്. ഇതില്‍ അല്‍പം പുതുമകള്‍ നടപ്പാക്കിയത് നന്ദകുമാറാണ്. ഉയര്‍ന്ന വായ്പാതുക അനുവദിച്ചതും ഇദ്ദേഹമാണ്. ദിവസപ്പലിശ കണക്കാക്കുന്ന രീതി ക�ൊണ്ടുവന്നതും മണപ്പുറം തന്നെയാണ് ഇതുവഴി വായ്പക്കാരന് സ്വര്‍ണ്ണവായ്പ എളുപ്പത്തില്‍ അതിവേഗം ലഭ്യമാകും. അതും ഒരാഴ്ചത്തെ മാത്രം പലിശയ്ക്കുപ�ോലും പണയം വെക്കാമെന്നായി.

ഐ സി ഐ സി ഐ ബാങ്ക് വഴി സെക്യൂരിറ്റിയായും അസൈന്‍മെന്റ് മാര്‍ഗ്ഗത്തിലൂടെയും ഫിനാന്‍സ് സംഘടിപ്പിച്ച ആദ്യ സ്വര്‍ണ്ണവായ്പാ കമ്പനിയായിരുന്നു മണപ്പുറം.

ഹ്രസ്വകാല സ്വര്‍ണ്ണവായ്പ നടപ്പാക്കിയതും നന്ദകുമാര്‍ ക�ൊണ്ടുവന്ന പുതുമയാണ്. നേരത്തെ ഒരു വര്‍ഷത്തെ പലിശ കണക്കാക്കിയാണ് വായ്പ നല്‍കിയിരുന്നത്. പലിശയും മുതലും ഒരുമിച്ച് കണക്കാക്കി ചെറിയ തവണകളാക്കി മടക്കിനല്‍കാവുന്ന സംവിധാനവും നടപ്പാക്കി. 2013-ല്‍ സ്വര്‍ണ്ണവിലയില്‍ വലിയ മാറ്റം വന്നു. അപ്പോള്‍ പണയം വെച്ച സ്വര്‍ണ്ണത്തിന് ആവശ്യക്കാരില്ലാതായതും കമ്പനിയുടെ ലാഭത്തെ ബാധിച്ചു. അപ്പോഴാണ് മൂന്നു മാസം, ആറ് മാസം തുടങ്ങി ഹ്രസ്വകാല സ്വര്‍ണ്ണവായ്പ മണപ്പുറം ആരംഭിച്ചത്. ഇപ്പോഴും മണപ്പുറത്തിന്റെ സ്വര്‍ണ്ണവായ്പാ പട്ടിക ന�ോക്കിയാല്‍ അധികവും ഇത്തരം ഹ്രസ്വകാലവായ്പകളാണ്. ഇത�ോടെ സ്വര്‍ണ്ണവിലയിലെ ചാഞ്ചാട്ടം സ്വര്‍ണ്ണവായ്പാരംഗത്തെ ബാധിക്കില്ലെന്നും വന്നു.

ബാങ്കുകള്‍ വായ്പ നല്‍കിയില്ലെങ്കില്‍

എന്‍ബിഎഫ്‌സികളെ (ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍) സംബന്ധിച്ചിടത്തോളം ത�ൊണ്ണൂറുകളില്‍ ഫണ്ട് സ്വരൂപിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. 1997-ലെ സിആര്‍ബി തട്ടിപ്പിന് ശേഷം പ�ൊതുജനങ്ങളില്‍ നിന്നും നിക്ഷേപം ലഭിക്കുക ബുദ്ധിമുട്ടായി. എന്‍ബിഎഫ്സ ‌ ികള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകളും താല്‍പര്യം കാട്ടിയില്ല. സ്വര്‍ണ്ണവായ്പാരംഗത്തേക്കുള്ള മണപ്പുറത്തിന്റെ പ്രവേശം ഒരു ബിസിനസ് മാതൃകയെന്ന നിലയില്‍ കുറ്റമറ്റതുമല്ലായിരുന്നു. ആദ്യനാളുകളില്‍ വളര്‍ച്ച സാവധാനമായിരുന്നു. പ�ൊതുമേഖലാബാങ്കുകളെ ഒഴിച്ചുനിര്‍ത്തി, അസാധാരണമായ ചില വഴികളിലൂടെ നിക്ഷേപം സമാഹരിക്കാനായത�ോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഐ സി ഐ സി ഐ ബാങ്ക് വഴി സെക്യൂരിറ്റിയായും അസൈന്‍മെന്റ് മാര്‍ഗ്ഗത്തിലൂടെയും ഫിനാന്‍സ് സംഘടിപ്പിച്ച ആദ്യ സ്വര്‍ണ്ണവായ്പാ കമ്പനിയായിരുന്നു മണപ്പുറം. ഈ സംവിധാനത്തിന്റെ ഭാഗമായി ഐ സി ഐ സി ഐ ബാങ്കുകളിലെ ല�ോ ബുക്കുകളില്‍ മണപ്പുറത്തിന് സ്വര്‍ണ്ണവായ്പ തുക നിക്ഷേപിക്കേണ്ടതായി വന്നു . ഇത് ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ നന്നായി ഫലം ചെയ്തു. മണപ്പുറം വളര്‍ച്ചയുടെ പാതയിലേക്ക് വന്നു. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കമ്പനി കൂടുതല്‍ ശാഖകള്‍ തുറക്കാന്‍ തീരുമാനിച്ചു. പക്ഷെ 2006 ല്‍ മണപ്പുറം സെക്യൂരിറ്റിയെ സംബന്ധിച്ച ചില നിയ�ണങ്ങളില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നു. അത�ോടെ ഐ സി ഐ സി ഐ ബാങ്കിന് മൂലധനം നല്‍കാന്‍ കഴിയാതെ വന്നു. ബാങ്ക് പിന്‍മാറിയത�ോടെ ശാഖകള്‍ തുറന്നു ക�ൊണ്ട് വളരാനുള്ള പദ്ധതിക്ക് തിരിച്ചടിയേറ്റു. ഈ ഘട്ടത്തില്‍ കമ്പനിയ്ക്ക് മറ്റൊരു സാധ്യത തെളിഞ്ഞുവന്നു. ടെമാസെക് എന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിദേശരാജ്യങ്ങളില്‍ പണം മുടക്കുന്ന നിക്ഷേപ ഫണ്ട് ഇന്ത്യയിലെ ധനകാര്യമേഖലയിലേക്ക് കൂടി ചുവടുവെക്കാന്‍ തയ്യാറാകുന്ന കാലമായിരിക്കുന്നു. ആ സമയത്ത് എന്‍ബിഎഫ്സ ‌ ികളുടെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നന്ദകുമാര്‍ സിംഗപ്പൂരില്‍ എത്തിയിരുന്നു. സ്വര്‍ണ്ണവായ്പയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് കേട്ട് ആകൃഷ്ടരായ ടെമാസെക് മണപ്പുറത്തില്‍ നിക്ഷേപമിറക്കാന്‍ തല്‍പരരാണെന്ന കാര്യം അറിയിച്ചു. അവരുടെ ഇന്ത്യയിലെ കമ്പനിയായ ഫുളെര്‍ട്ടനിലൂടെ വായ്പ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ടെമാസെക് വന്നത�ോടെ മറ്റ് അന്താരാഷ്ട്ര കമ്പനികളും വായ്പകളുമായി എത്തി.

P\phcnþെ^{_phcn 2019

23


വിദേശ നിക്ഷേപസ്ഥാപനങ്ങളില്‍ നിന്നും (എഫ് ഐ ഐ) നിക്ഷേപം ആകര്‍ഷിക്കുന്ന കേരളത്തിലെ ആദ്യ എന്‍ബിഎഫ്‌സിയായി മണപ്പുറം മാറി. സെക്വ കാപിറ്റല്‍ ഹഡ്‌സ ഇക്വിറ്റി ഹ�ോള്‍ഡിംഗുമായി ചേര്‍ന്ന് 70 ക�ോടി നിക്ഷേപിച്ചത�ോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതിന് ശേഷം, കമ്പനിക്ക് തുടര്‍ച്ചയായി വിദേശനിക്ഷേപം ലഭിക്കാന്‍ തുടങ്ങി. ആഷ്‌മ�ോര്‍ ആല്‍കെമിയുടെ നേതൃത്വത്തില്‍ 2008ല്‍ രണ്ടാം വട്ട നിക്ഷേപം എത്തി. ഇക്കുറി 108 ക�ോടിയുടെ നിക്ഷേപമാണ് ലഭിച്ചത്. 2010-ല്‍ രണ്ട് ക്യൂ ഐ പിയായി ലഭിച്ചത് 1245 ക�ോടി രൂപയാണ്. കേരളം ആസ്ഥാനമായുള്ള ഒരു കമ്പനിയ്ക്കും ഇത്രയും വലിയ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ടായിരിക്കില്ല. പ്രൈവറ്റ് ഇക്വിറ്റി വന്നത�ോടെ, കമ്പനിക്ക് ചുവടുമാറാന്‍ കഴിഞ്ഞെന്നു മാത്രമല്ല, അതിവേഗം വളരാനും കഴിഞ്ഞു. ഇപ്പോള്‍ പ�ൊതുമേഖലാബാങ്കുകളും വായ്പ നല്‍കാന്‍ തയ്യാറാണെന്നതാണ് സ്ഥിതിവിശേഷം. ഇത�ോടെ ഇനി തിരിഞ്ഞുന�ോക്കേണ്ട അവസ്ഥ ഇല്ലാതായി. സാധാരണ സ്വദേശത്തെ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത ശേഷമാണ് കമ്പനികള്‍ വിദേശസ്ഥാപനങ്ങളിലേക്ക് വായ്പയ്ക്കായി പ�ോകുന്ന പതിവുള്ളത്. മണപ്പുറത്തിന്റെ കാര്യത്തില്‍ ഇത് നേരെ മറിച്ചായി. സ്വര്‍ണ്ണവായ്പാ കമ്പനികള്‍ക്ക് വായ്പ നല്‍കുന്നതില്‍ ഇവിടുത്തെ ബാങ്കുകള്‍ മടികാട്ടി. പ്രത്യേകിച്ചും ഇനിയും പരീക്ഷിച്ചിട്ടില്ലാത്ത ബിസിനസ്സായിരുന്നു അത്. അപ്പോള്‍ വിദേശത്തേക്ക് പ�ോയി വായ്പ സ്വരൂപിക്കേണ്ടതായി വന്നു . അവര്‍ വായ്പ നല്‍കാന്‍ തുടങ്ങിയത�ോടെ സ്വദേശബാങ്കുകള്‍ വായ്പനല്‍കാന്‍ തയ്യാറായി

വലിയ മാറ്റമുണ്ടാക്കിയ വിപണന പ്രചാരണം

സ്വകാര്യവ്യക്തികളില്‍ ഇത്രയ്ക്കധികം സ്വര്‍ണ്ണമുണ്ടായിട്ടുപ�ോലും ഇന്നും സ്വര്‍ണ്ണവായ്പ ബിസിനസ് സാധ്യമായത്രയും വളര്‍ന്നിട്ടില്ല. സ്വന്തം സ്വര്‍ണ്ണം പണയം വെക്കുന്നത് മ�ോശമാണെന്ന ധാരണ ഇപ്പോള്‍ ജനങ്ങളിലുണ്ട് . ഈ സ്വര്‍ണ്ണാഭരണങ്ങളുപയ�ോഗിച്ച് പണം സ്വരൂപിക്കുന്നതിന് പകരം പലരും ഇപ്പോള്‍ അതീവരഹസ്യമായി വട്ടിപ്പലിശക്കാരെ ആശ്രയിച്ച് വന്‍പലിശയ്ക്ക് പണയം വെക്കുകയാണ്. ഈ അതിവ വൈകാരികപ്രശ്‌ന ത്തെ സജീവമായി മണപ്പുറം കൈകാര്യം ചെയ്യുന്നു. വന്‍തുക ചെലവഴിച്ച് നടത്തിയ പരസ്യപ്രചാരണത്തിലായിരുന്നു ഇക്കാര്യത്തില്‍ നന്ദകുമാര്‍ ഊന്നല്‍ നല്‍കിയത്. സിനിമാ താരങ്ങളുള്‍പ്പെടെ പ്രശസ്തരെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കുകയും ചെയ്തു. അവര്‍ സ്വന്തം ഭാഷയില്‍ നാട്ടുകാര�ോട് സ്വര്‍ണ്ണവായ്പയെക്കുറിച്ച് പറഞ്ഞു. ഏതെങ്കിലും ഒരു താരത്തെ ഉപയ�ോഗിച്ച് ദേശീയ തലത്തില്‍ പരസ്യം ചെയ്യുതിന് പകരം

24

P\phcnþെ^{_phcn 2019


പ്രൈവറ്റ് ഇക്വിറ്റി വന്നത�ോടെ, കമ്പനിക്ക് ചുവടുമാറാന്‍ കഴിഞ്ഞെന്നു മാത്രമല്ല, അതിവേഗം വളരാനും കഴിഞ്ഞു. ഇപ്പോള്‍ പ�ൊതുമേഖലാബാങ്കുകളും വായ്പ നല്‍കാന്‍ തയ്യാറാണെന്നതാണ് സ്ഥിതിവിശേഷം.

മണപ്പുറം 2010 ല്‍ ഒരു പിടി താരങ്ങളെ ഉപയ�ോഗിച്ച് അതാത് പ്രദേശങ്ങളില്‍ പരസ്യപ്രചാരണം ആരംഭിച്ചു. അക്ഷയ്‌കുമാർ, മ�ോഹൻലാൽ, മിഥുന്‍ ചക്രവര്‍ത്തി, വിക്രം, വെങ്കടേഷ്, പുനീത് രാജ്കുമാര്‍, അങ്ങിനെ വിവിധപ്രദേശങ്ങളില്‍ വേരുകളുള്ള സൂപ്പര്‍താരങ്ങളെ ഉപയ�ോഗിച്ചു. കേരളത്തിന് മ�ോഹൻലാലായിരുന്നെങ്കില്‍, ഹിന്ദി സംസാരിക്കു�വരുടെ മേഖലയില്‍ അക്ഷയ്കുമാറും തമിഴ്ന ‌ ാട്ടില്‍ വിക്രമും ആന്ധ്രയിലും തെലുങ്കാനയിലും വെങ്കടേഷും ബംഗാളില്‍ മിഥുന്‍ ചക്രവര്‍ത്തിയും മണപ്പുറത്തിന്റെ പരസ്യത്തിന്റെ മുഖമായി മാറി. ഏകദേശം 100 ക�ോടി രൂപയിലധികമാണ് ചെലവഴിച്ചത്. മണപ്പുറത്തെ ഒരു ദേശീയ ബ്രാന്‍ഡായി അംഗീകരിക്കാനും സ്വര്‍ണ്ണവായ്പാ ബിസിനസ് വളരാനും ഇത് സഹായകരമായി.

സെല്ലുലാര്‍ സേഫ്, ബിസിനസിലെ മറ്റൊരു നവീകരണം

ന�ോട്ട് നിര�ോധനം വന്നത�ോടെ രാജ്യത്തെ ക്രിമിനല്‍ കുറ്റവാളികള്‍ക്ക് അവരുടെ ബിസിനസ് നഷ്ടമായി. ഇത�ോടെ സ്വര്‍ണ്ണവായ്പ നല്‍കുന്ന എൻബിഎഫ്‌സി കളില്‍ വന്‍തോതില്‍ മ�ോഷണം നടന്നു. അവരുടെ രീതികള്‍ ലളിതമായിരുന്നു. ശാഖയിലേക്ക് കടന്നു ചെല്ലുക, ആയുധമെടുക്കുക, ശാഖാ ജീവനക്കാരനെ ഉപയ�ോഗിച്ച് ല�ോക്കർ തുറക്കുക, അതിലെ എല്ലാ ആഭരണങ്ങളും ബാഗിലേക്ക് നിറച്ച്, ഓടി രക്ഷപ്പെടുക. ആരെങ്കിലും കാണുകയ�ോ ശബ്ദമുയര്‍ത്തുകയ�ോ ചെയ്യുന്നതിന് മുമ്പ് ഞ�ൊടിയിടയില്‍ കാര്യം തീര്‍ന്നിരിക്കും. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ നന്ദകുമാറിന് തലവേദനയായി. ഭാവിയില്‍ മ�ോഷണം തടയാനായി അദ്ദേഹം വീണ്ടും സാങ്കേതികവിദ്യയിലേക്ക് തിരിയാന്‍ പ്രേരിതനായി. സേഫിന്റെ ഘടന മാറ്റുകയായിരുന്നു ആദ്യം ചെയ്തത്. സേഫിന്റെ ഡ�ോര്‍ തുറന്നാല്‍ അതില്‍ സൂക്ഷിച്ച എല്ലാ ആഭരണങ്ങളും കാണാമെന്ന രീതിയില്‍ മാറ്റം വരുത്തി. പകരം സേഫിന് പല തട്ടുകളും ഓര�ോ തട്ടിനും ഓര�ോ ഡ�ോറുകള്‍ എന്ന രീതിയും നടപ്പാക്കി. ഓര�ോ സെല്ലിനും തനതായ പൂട്ടും ഉണ്ടാക്കി. മാത്രമല്ല, ഒരു സേഫിലെ രണ്ട് അറകള്‍ ഒരിക്കലും ഒരുമിച്ച് തുറക്കാന്‍ സാധിക്കാത്ത രീതിയില്‍ സ�ോഫ്റ്റ് വെയര്‍ സജ്ജീകരണമുണ്ടാക്കി. അതായത് സേഫിലെ ഒരു പുതിയ അറ തുറക്കണമെങ്കില്‍ പഴയ അറ അടക്കണമെന്ന് വന്നു. ഇത�ോടെ സേഫിലെ മുഴുവന്‍ ആഭരണങ്ങളും സ്വന്തമാക്കണമെങ്കില്‍ കള്ളന് കുറഞ്ഞത് അരമണിക്കൂറെങ്കിലും കാത്ത് നില്‍ക്കണമെന്നും വന്നു. അത് പിടിക്കപ്പെടാനുള്ള സാധ്യതയും കൂട്ടി. ഈ ആശയം പറഞ്ഞതനുസരിച്ച് ഇന്ത്യയിലെ മികച്ച സേഫ് ല�ോക്കര്‍ നിര്‍മ്മാതാക്കള്‍ അത് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. മണപ്പുറത്തിന്റെ എല്ലാ ശാഖകളിലും ഇപ്പോള്‍ സെല്ലുലാര്‍ സേഫുകളാണ്. ഇതും മണപ്പുറത്തിന്റെ മറ്റൊരു മുന്നേറ്റമായി


വിജയ് സൂപ്പറും പൗർണ്ണമിയും പിന്നെ ജിസ് ജ�ോയിയും ബ

ഹു മു ഖ പ്രത ി ഭ യ ാ യ ഒരു യുവ സംവിധായകന്‍. ത�ൊട്ടതെല്ലാം പ�ൊന്നാക്കിയ, വേറിട്ട വഴികളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അതുല്യ പ്രതിഭ. ഇദ്ദേഹം കൈവയ്ക്കാത്ത മേഖലകള്‍ ചുരുക്കമെന്നുതന്നെ പറയാം. പരസ്യചിത്ര സംവിധായകന്‍, സിനിമ സംവിധായകന്‍, തിരക്കഥാകൃത്ത്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് വിശേഷണങ്ങള്‍ ഏറെയാണ് ഇദ്ദേഹത്തിന്. തിയ്യേറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന വിജയ്‌സൂപ്പറും പൗര്‍ണ്ണമിയും എന്ന സിനിമയുടെ സംവിധായകന്‍ ശ്രീ. ജിസ് ജ�ോയിയുമായി യുണീക് ടൈംസ് സബ് എഡിറ്റര്‍ ഷീജ. സി. എസ് നടത്തിയ അഭിമുഖം.

പരസ്യചിത്ര സംവിധാനരംഗത്തേക്ക് കടന്നു വരാനുണ്ടായ സാഹചര്യം വിശദീകരിക്കാമ�ോ ?

ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത പരസ്യം ത�ൊടുപുഴയിലുള്ള ഇ എ പി ഗ�ോള്‍ഡ് എന്ന ജൂവലറിക്ക് വേണ്ടിയാണ്. 2002 - 2003 കാലഘട്ടത്തിലായിരുന്നു അത്. എന്റെ ഒരു സുഹൃത്താണ് ആ അവസരം ക�ൊണ്ടുവന്നത്. ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പരസ്യചിത്രസംവിധാനം തുടങ്ങിയത്. ദിനേശ് പ്രഭാകര്‍, സിജ�ോയ് വര്‍ഗീസ് എന്നിവരായിരുന്നു എന്റെ പങ്കാളികള്‍. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ സിനിമയില്‍ പ�ോപ്പുലറാണ്. രണ്ടാമത്തത് ക്യാന്‍ഡിമാന്‍ സ്‌കൂള്‍ ബാഗിന്റെതായിരുന്നു. പിന്നീടങ്ങോട്ട് നിറപറ, ജയരാജ് ബില്‍ഡേഴ്‌സ് തുടങ്ങി ഒട്ടനവധിപരസ്യങ്ങള്‍ സംവിധാനം ചെയ്തു. ഞാന്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്യാന്‍ തുടങ്ങിയതിന് ശേഷം അഞ്ഞൂറ�ോളം പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. 60 സെക്കന്‍ഡ് ക�ൊണ്ട് പരസ്യം ചെയ്യുക എന്നതില്‍ നിന്നും 20 സെക്കന്റ് ക�ൊണ്ട് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തി വിറ്റഴിക്കാന്‍ കഴിയുന്ന ഒരു രീതിയില്‍ ഞാന്‍ ആകൃഷ്ടനായിരുന്നു. പിന്നെ ഓര�ോരുത്തര്‍ക്കും ഒരു ഉൾവിളിയുണ്ട് , നമ്മള്‍ എത്തിപ്പെടേണ്ട ഇടത്തേക്കുള്ള വിളി. എന്തുക�ൊണ്ട് എനിക്ക് ബേക്കറിപ�ോലുള്ള

26

P\phcnþെ^{_phcn 2019

സംരംഭങ്ങള്‍ തുടങ്ങാന്‍ ത�ോന്നാത്തത്? ആ ഉൾവിളി തന്നെയാണ് എന്നെയും ഈ മേഖലയിലെത്തിച്ചത്

സിനിമ മേഖല പ്രതിസന്ധിയിലായിരുന്ന സമയത്താണ് വേറിട്ട പരീക്ഷണവുമായി താങ്കള്‍ ബിഗ്‌സ്‌ക്രീനില്‍ എത്തിയതും വിജയിച്ചതും. ആ ഉദ്യമം താങ്കള്‍ക്ക് വെല്ലുവിളിയായിരുന്നോ ?

തീര്‍ച്ചയായിട്ടും. ഓര�ോ സിനിമയും

ഒരു നല്ല സിനിമ എപ്പോള്‍ റിലീസ് ചെയ്താലും സഹൃദയരായ മലയാളികള്‍ ഒരിക്കലും അതിനെ തിരസ്‌കരിക്കില്ല ഒരു സിനിമയുടെ ഉള്ളടക്കം ശക്തമാണെങ്കില്‍ അത് പ്രേക്ഷകന് ആസ്വാദ്യമാകുന്ന രീതിയില്‍ വെള്ളിത്തിരയിലെത്തിച്ചാല്‍ ഉറപ്പായും പ്രേക്ഷകര്‍ അത് ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നതില്‍ തര്‍ക്കമില്ല. ഓര�ോ വെല്ലുവിളികളാണ്. 'സണ്‍ഡേ ഹ�ോളിഡേ' എന്ന സിനിമ റിലീസ് ചെയ്യുന്നത്, സിനിമ മേഖല ശക്തമായ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് അത് ഒരു സിനിമ റിലീസ് ചെയ്യാന്‍ പാടില്ലാത്തവിധത്തില്‍ സിനിമ മേഖല പ്രശ്‌നങ്ങളില്‍പ്പെട്ടിരുന്ന കാലഘട്ടമായിരുന്നു. ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. നല്ലതിന് നേരെ മലയാളികള്‍ ഒരിക്കലും മുഖം തിരിക്കില്ല എന്നത്. ഒരു നല്ല സിനിമ എപ്പോള്‍ റിലീസ് ചെയ്താലും സഹൃദയരായ മലയാളികള്‍ ഒരിക്കലും അതിനെ തിരസ്‌കരിക്കില്ല ഒരു സിനിമയുടെ ഉള്ളടക്കം ശക്തമാണെങ്കില്‍ അത് പ്രേക്ഷകന് ആസ്വാദ്യമാകുന്ന രീതിയില്‍ വെള്ളിത്തിരയിലെത്തിച്ചാല്‍ ഉറപ്പായും പ്രേക്ഷകര്‍ അത്

ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നതില്‍ തര്‍ക്കമില്ല.

ഗാന രചയിതാവായ ജിസിനെയാണ�ോ സംവിധായകനായ ജിസിനെയാണ�ോ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യം എന്ന് താങ്കള്‍ കരുതുന്നത് ?

ഞാന്‍ പത്തോളം പാട്ടുകളേ സിനിമയ്ക്ക് വേണ്ടി എഴുതിയിട്ടുള്ളു. അത് എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടുകളാണ് എന്നിരുന്നാലും സിനിമ സംവിധായകന്‍ എന്ന നിലയിലാണ് ഞാന്‍ അറിയപ്പെട്ട് തുടങ്ങിയത്. കഴിഞ്ഞവര്‍ഷം മഴവില്‍ മന�ോരമയും റേഡിയ�ോ മംഗ�ോയും സംയുക്തമായി തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഗാനത്തിനുള്ള സ�ോങ് ഓഫ് ദി ഇയര്‍ അവാര്‍ഡ് 'എന്റെ മഴ പാടും കുളിരായി വന്നതര�ോ ഇവള�ോ' എന്ന ഗാനത്തിനായിരുന്നു. തീര്‍ച്ചയായും ഞാന്‍ കരുതുന്നത് സംവിധായകനായ ജിസ് ആണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യം എന്നതാണ്.

പരസ്പരബന്ധമില്ലാത്ത വരികള്‍, പുതുപുത്തന്‍ വാക്കുകള്‍ , യുവതലമുറയ്ക്ക് ഹരമായി മാറിയ പുതിയ ഗാനതരംഗത്തെക്കുറിച്ച് വിശദീകരിക്കാമ�ോ ?

ഒന്നര വര്‍ഷം മുന്‍പ് റിലീസ് ആയ സണ്‍ഡേ ഹ�ോളിഡേ എന്ന സിനിമയിലാണ് 'കണ്ടോ നിന്റെ കണ്ണില്‍ പ്രചണ്ഡനം' എന്ന പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ സിനിമയില്‍ ആ പാട്ടിന്റെ മുഹൂര്‍ത്തം അങ്ങനെയായിരുന്നു. മദ്യപിക്കുന്ന ഒരാള്‍ ബാറില്‍ പാടുന്ന പാട്ടാണ് അത്. അതിന് പ്രത്യേക അര്‍ത്ഥം ഉണ്ടാകണമെന്നില്ല, എവിടേയ�ോ കേട്ട് മറന്ന വരികള്‍പോലത്തെ ഫീല്‍ ഉണ്ടാകണമെന്നേയുണ്ടായിരുന്നുള്ളു. എന്റെ സിനിമകളില്‍ ഓര�ോ സീനുകളും ഓര�ോ പാട്ടുകളും എല്ലാം ശ്രദ്ധയ�ോടെ ചെറിയകാര്യങ്ങള്‍ കൂടെ പരിഗണിച്ച് ത�പരമായിട്ട് പ്ലാനിങ്ങോടെയാണ് ചെയ്യുന്നത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുമ്പോഴല്ലേ ശ്രദ്ധിക്കപ്പെടുന്നത്. അതുക�ൊണ്ടാണല്ലോ ഷീജ ഇപ്പോള്‍ എന്നോട് ഈ ച�ോദ്യം ച�ോദിക്കാനിടയായതും.

ത�ൊട്ടതെല്ലാം പ � ൊന്നാ ക്കു ന്ന


സംവിധായകന്‍ എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിച്ചാല്‍ എന്തായിരിക്കും താങ്കളുടെ പ്രതികരണം ?

കേള്‍ക്കാന്‍ വളരെ സുഖമുള്ള ഒരു കാര്യമാണ് 'ത�ൊട്ടതെല്ലാം പ�ൊന്നാക്കുന്ന സംവിധായകന്‍ ' എന്ന വാചകം. ഞാന്‍ മൂന്ന് സിനിമകളാണ് ചെയ്തിട്ടുള്ളത്. ദൈവകൃപയാല്‍ ആ സിനിമകള�ൊക്കെ ശ്രദ്ധിക്കപ്പെട്ടു. നിരവധിപേര്‍ എന്നെ വിളിച്ച് അഭിനന്ദിക്കുന്നുമുണ്ട്. എന്നിരുന്നാലും എന്റെ കാലുകള്‍ ഇപ്പോഴും മണ്ണില്‍ തന്നെയാണ്. വിജയത്തില്‍ ലഹരിപിടിച്ചിരിക്കുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എല്ലാ കഷ്ടപ്പാടുകളും അനുഭവിച്ചു വന്ന ഒരാളായതുക�ൊണ്ട് വിജയങ്ങള്‍ എന്നെ മദ�ോന്മത്തനാക്കില്ല. വിജയങ്ങള്‍ ഇപ്പോഴും പുതിയ പുതിയ ഉത്തരവാദിത്വങ്ങളാണ് നമ്മള്‍ക്ക് നല്‍കുന്നത്. നമ്മളില്‍ നിന്നും പ്രേക്ഷകര്‍ കൂടുതല്‍ നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നൊക്കെയുള്ളവ. അടുത്തത് എങ്ങനെ കൂടുതല്‍ നന്നാക്കാം എന്നുള്ള ഒരു ആല�ോചനയുണ്ടാകും. ഒരിക്കലും ടെന്‍ഷന്‍ അടിക്കാറില്ല.

P\phcnþെ^{_phcn 2019

27


തിരക്കഥ രചനയും സംവിധാനവും വളരെ സന്തോഷത്തോടെ ശാന്തമായി ചെയ്യേണ്ട ഒന്നാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ കറകളഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്. കഴിഞ്ഞ മൂന്ന് സിനിമകളിലും ജിസ് ജ�ോയ് എന്ന വ്യക്തിയുടെ പങ്ക് എത്രത്തോളമുണ്ടോ അത്രത്തോളം എന്നെ പ്രാപ്തനാക്കുന്ന ഒരു യൂണിവേഴ്സ ‌ ല്‍ സ്പിരിറ്റ് ഉണ്ടെന്ന് ശക്തമായും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അടുത്ത സിനിമ എഴുതാനിരിക്കുമ്പോള്‍ ആ ശക്തി എെന്ന സഹായിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു .

സൗഹൃദങ്ങള്‍ക്ക് വലിയ വിലകല്‍പ്പിക്കുന്ന ഒരാളാണ് താങ്കള്‍ എന്ന് കേട്ടിട്ടുണ്ട്. നടന്‍ ജയസൂര്യ, ആസിഫ് അലി എന്നിവരുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കാമ�ോ ?

ജയസൂര്യയാണ് എന്നെ ആദ്യമായിട്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആക്കുന്നത്. ജയസൂര്യ ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. അവന്‍ ആ പ്രൊഫഷന്‍ നിര്‍ത്തുന്ന സമയത്താണ് എന്നെക�ൊണ്ട് വന്നത്. 19 വര്‍ഷങ്ങളായുള്ള സൗഹൃദമാണ് ജയസൂര്യയുമായിട്ട്. അതുപ�ോലെതന്നെയാണ് ആസിഫ് അലിയും. എന്റെ ആദ്യത്തെ സിനിമയുടെ കഥ അദ്ദേഹത്തോട് പറയുമ്പോള്‍ എന്നെ ഏറ്റവും എളുപ്പത്തില്‍ കൃത്യമായി മനസിലാക്കിയ നടനാണ് അദ്ദേഹം. അദ്ദേഹത്തോടുള്ള കടപ്പാട് ജീവിതത്തില്‍ മറക്കില്ല. അന്ന് അദ്ദേഹം അതിന് യെസ്

28

P\phcnþെ^{_phcn 2019

നമ്മള്‍ എഴുതിയുണ്ടാക്കിയ ഒരു സൃഷ്ടി പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍, അത് ജീവിതത്തിലേറ്റവും സന്തോഷകരമായ അവസ്ഥതന്നെയാണ്. പറഞ്ഞിട്ടില്ലായിരുന്നെങ്കില്‍ ജീവിതത്തിലിന്നോളം ഞാന്‍ ഒരു സിനിമ ചെയ്യുകയുണ്ടാകില്ല. ജീവിതത്തില്‍ ഓര�ോന്നും സംഭവിക്കുന്നത് ഓര�ോര�ോ നിമിത്തങ്ങളിലൂടെയാണ്. ആ നിമിത്തങ്ങള്‍ നമ്മുടെ പ്രാര്‍ത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും, ഗുരുത്വത്തിന്റെയും ഫലമായിട്ടാണെന്ന് ഞാന്‍ കരുതുന്നു. സൗഹൃദങ്ങള്‍ക്ക് എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിലകല്‍പ്പിക്കുന്നുണ്ട്. അതുക�ൊണ്ടുതന്നെ എന്റെ എല്ലാ സിനിമകളിലും സൗഹൃദങ്ങള്‍ കുടുംബബന്ധങ്ങളെപ്പോലെ മുഴച്ചുനില്‍ക്കുന്നത് കാണാം.

വിജയ് സൂപ്പറും പൗര്‍ണ്ണമിയും തിയേറ്ററുകള്‍ നിറഞ്ഞോടുകയാണല്ലോ. അതിന്റെ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കാമ�ോ?

നമ്മള്‍ എഴുതിയുണ്ടാക്കിയ ഒരു സൃഷ്ടി പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍, അത് ജീവിതത്തിലേറ്റവും സന്തോഷകരമായ അവസ്ഥതന്നെയാണ്. ഒരു മുറിയില്‍ ഒറ്റയ്ക്കിരുന്ന് ഒരു ചെറിയ ടേബിള്‍ ലാംബിന്റെ വെളിച്ചത്തില്‍ രാപകലില്ലാതെ എഴുതുന്ന ശരിയും തെറ്റുകളുമ�ൊക്കെ

തിയേറ്ററുകളില്‍ പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍, അവര്‍ അത് കണ്ട് സന്തോഷിക്കുമ്പോള്‍, കണ്ണുതുടയ്ക്കുമ്പോള്‍, ഒരു പാട്ട് ആസ്വദിക്കുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷമാണ്. ആ അനുഭവം വിവരിക്കാന്‍ കഴിയില്ല. നമ്മുടെ പ്രയത്‌നങ്ങള്‍ക്ക് അതര്‍ഹിക്കുന്ന പരിഗണനകിട്ടുമ്പോള്‍ ഉണ്ടാകുന്ന അനുഭവം അത�ൊന്നിന�ോടും തുലനംചെയ്യാന്‍ പറ്റുന്നതല്ല. ഞാനും ആസിഫും ഐശ്വര്യയുമ�ൊക്കെയായി പലതീയറ്ററുകളിലും പ�ോയിരുന്നു. പല പ്രായത്തിലുള്ള പ്രേക്ഷകര്‍ കുടുംബസമേതം സിനിമ കാണാന്‍ വരുന്നത് കാണുമ്പൊള്‍ ഭയങ്കര സന്തോഷമാണ്. ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ വിശ്വാസമുള്ളതുക�ൊണ്ടാണല്ലോ അവര്‍ ധൈര്യസമേതം വരുന്നത്. ഞങ്ങള്‍ക്ക് പ്രമ�ോഷന്‍ വളരെ കുറവായിരുന്നു. ടെലിവിഷന്‍ പബ്ലിസിറ്റിയും ഇല്ലായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു വിജയ് സൂപ്പറിന്റെ പരസ്യമാധ്യമം. ജനുവരി 11.ന് വൈകുന്നേരത്തെ ഷ�ോ മുതല്‍ തിയേറ്ററുകള്‍ ഫുള്‍ ആകാന്‍ തുടങ്ങി. ആദ്യ ഷ�ോ കണ്ടിറങ്ങിയവര്‍ സ�ോഷ്യല്‍ മീഡിയകളിലൂടെയും നേരിട്ടും നല്ല പബ്ലിസിറ്റി ക�ൊടുക്കുകയായിരുന്നു. മൗത്ത് പബ്ലിസിറ്റി അത്രയേറെ സിനിമയ്ക്ക് ഗുണം ചെയ്യുന്ന സംഗതിയാണ്.

കുട്ടിക്കാലവും വിദ്യാഭാസ കാലഘട്ടവും വായനക്കാരുമായി പങ്കുവയ്ക്കാമ�ോ ?

പഠിക്കാന്‍ വളരെ പിറകിലായിരുന്നു.


മേരിമാതാ തൃക്കാക്കര, എറണാകുളം ന�ോര്‍ത്തിലുള്ള സെയിന്റ് അഗസ്റ്റിന്‍ സ്‌കൂ ള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സെയിന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാഭ്യാസകാലഘട്ടമാണ് എന്നിലെ കലാവാസന വളര്‍ത്താന്‍ സഹായിച്ചത്. മിമിക്രി, മ�ോണ�ോആക്ട്, നാടകം തുടങ്ങി എല്ലാത്തിലും മത്സരിക്കുമായിരുന്നു. അധ്യാപകരുടെ പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാൻ. ഡിഗ്രിക്ക് പഠിക്കുന്ന കാലഘട്ടത്തിലാണ് വിദ്യാഭ്യാസത്തിന് ജീവിതത്തില്‍ പ്രാധാന്യമുണ്ടെന്ന് മനസിലാകുന്നത്.

താങ്കളുടെ കുടുംബത്തെക്കുറിച്ച് ?

അപ്പച്ചന്‍, അമ്മ, ഭാര്യ നൈജി, ഞങ്ങള്‍ക്ക് രണ്ട് മക്കളാണ്, മൂത്തയാള്‍ യ�ോഹാന്‍ രണ്ടാംക്ലാസ്സില്‍ പഠിക്കുന്നു. മകള്‍ നിത്താര പ്ലേസ്‌കൂളില്‍ പഠിക്കുന്നു. ഒരു അനുജത്തിയുണ്ട് ജിയ, വിവാഹിതയാണ്. ഇതാണ് എന്റെ ചെറിയ കുടുംബം.

അതാണ് സംഭവിക്കാന്‍ സാധ്യതയുള്ളതും .

പരസ്യചിത്ര നിര്‍മ്മാണ രംഗത്തുനിന്നുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണ് ?

തീര്‍ച്ചയായും നേട്ടങ്ങള്‍ തന്നെ യാണ് ഉണ്ടായിട്ടുള്ളത്. വളരെ പ്രശസ്തരായ ക്യാമറാമാന്മാരെ വച്ച് പരസ്യം സംവിധാനം ചെയ്യാന്‍ സാധിച്ചു. തിരുനാവക്കരശ്, ല�ോകനാഥന്‍, മണികണ്ഠന്‍, ആര്‍ . ഡി. രാജശേഖര്‍, രവി വര്‍മ്മന്‍, തുടങ്ങി ഒട്ടേറേ പേരുമായുള്ള സൗഹൃദം, പിന്നെ പ്രശസ്‌തരായ മ്യൂസിക് ഡയറക്‌റ്റേഴ്സ ‌ ്, പാട്ടുകാര്‍ എന്നിവരുമായുള്ള

സൗഹൃദവും ഈ പരസ്യമേഖലയില്‍ നിന്നും കിട്ടിയിട്ടുള്ളതാണ്. പിന്നെ സംവിധാനരംഗത്തേക്ക് കടന്നുവരാനുള്ള പ്രച�ോദനവും പരസ്യചിത്രരംഗത്തുനിന്നും ലഭിച്ചതാണ്. ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ ‌ ് അസ�ോസിയേഷന്റെ (അയാം) എക്‌സിക്യൂട്ടീവ് മെമ്പറാണ് ഞാന്‍. ഇന്ത്യയിലെ പരസ്യചി�തീകരണമേഖലയിലെ ഓര�ോ സ്പന്ദനവും ഞങ്ങളുടെ ശ്രദ്ധയിലുണ്ട്. വളരെ സജീവമായ സംഘടനയാണത്. ജീവിതത്തില�ൊരിക്കലും ഈ മേഖല കൈവിടില്ല ഞാന്‍. എന്നും ഇതിന�ോട�ൊപ്പം തന്നെ ഞാനുണ്ടാകും

ഈ മേഖലയിലേക്ക് വന്നില്ലായിരുന്നു എങ്കില്‍ എന്തായിത്തീരാനായിരുന്നു താങ്കള്‍ ആഗ്രഹിച്ചിരുന്നത്?

2001 മുതല്‍ ഞാന്‍ ഡബ്ബ് ചെയ്യുന്നുണ്ടായിരുന്നു. ഒന്നിലല്ലെങ്കില്‍ മറ്റൊന്നിലായിട്ട് ഞാന്‍ സിനിമ മേഖലയിലുണ്ടായിരുന്നു. സംവിധായകന്‍ ആയിരുന്നില്ല എന്നെ ഉള്ളു. എന്റെ ഒത്തിരി ബന്ധുക്കള്‍ വിവിധ വിദേശരാജ്യങ്ങളിലുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഒരു എന്‍ ആര്‍ ഐ ആയി ഏതെങ്കിലും വിദേശരാജ്യത്ത് ജീവിച്ചിരുന്നേനെ.

P\phcnþെ^{_phcn 2019

29


റീട്ടെയ്‌ലിംഗ് രംഗത്ത് ഔദ്യോഗികജീവിതം മുഴുവനായി ചെലവഴിക്കാന്‍ തയ്യാറുള്ളവരായിരിക്കണമെന്നില്ല നിങ്ങള്‍ തിരഞ്ഞെടുത്ത എല്ലാ ചെറുപ്പക്കാരും. പലരും പലതരം നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ഇത് ചെയ്യുന്നത്. അതുക�ൊണ്ട് ഈ സ്റ്റോറുകളുടെ ഉടമകള്‍ അവര്‍ക്ക് ആത്മാര്‍ത്ഥമായി വിദ്യാഭ്യാസം നല്‍കുകയും റീട്ടെയില്‍ രംഗത്ത് ഒരു കരിയര്‍ ഉണ്ടാക്കിയാലുള്ള നേട്ടങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുകയും വേണം.

hnt\mZv IpamÀ

നി

റീട്ടെയ്ൽ

ങ്ങളുടെ ട്രെയിനിംഗ് പ്രോഗ്രാമിന് നല്ല ഗുണനിലവാരം ഉണ്ടായിരിക്കണം. അല്ലെങ്കില്‍, എങ്ങിനെയാണ് ര�ോഹിതും സാ�യും മറ്റനേകം ചെറുപ്പക്കാരും ഉപഭ�ോക്തൃ പരിചരണത്തെക്കുറിച്ച് മനസ്സിലാക്കുക? ഇരുപത് വയസ്സ് മാത്രം പ്രായമുള്ളവരാണ് സാ�യും ര�ോഹിതും. അവരെ ടെക്സ്റ്റൈല്‍ സ്റ്റോറില്‍ വില്‍പ്പനക്കാരായാണ് നിങ്ങള്‍ നിയമിച്ചിരിക്കുന്നത്. നിങ്ങളുടെ 25,000 ചതുരശ്രയടിയുള്ള ഷ�ോറൂമില്‍ മികച്ച ഫര്‍ണീച്ചറുകളും അലമാരകളും ഉല്‍പന്നങ്ങളുമാണ് ഉള്ളത്. പക്ഷെ നിങ്ങള്‍ റിക്രൂട്ട് ചെയ്ത ആളുകളെക്കുറിച്ച് എന്താണ് പറയാനുള്ളത്? അവരാണ് നിങ്ങളുടെ കടയിലേക്ക് കടന്നുവരുന്ന ഉപഭ�ോക്താക്കളുമായി സംസാരിക്കുന്നത്. ഉപഭ�ോക്താക്കള്‍ക്ക് ച�ോദ്യവും സംശയങ്ങളുമുണ്ടാകും. വില്‍പ്പനക്കാരയ ഈ ഇരുപതുവയസ്സുകാരന് തൃപ്തികരമായ മറുപടി ക�ൊടുക്കാന്‍ കഴിയുമ�ോ? ബിഗ്ബസാര്‍, ഡെകാത്‌ലൺ, ഷ�ോപ്പേഴ്സ് സ്റ്റോപ്, ലൈഫ്‌സ്റ്റൈൽ, ഫാബ് ഇന്ത്യ, ബ�ോഡി ഷ�ോപ്, സ�ോണി ഇലക്ട്രോണിക്സ്, റിലയന്‍സ്, മ�ോര്‍, അതുപ�ോലെ അനേകം ആപ്പിള്‍ കംപ്യൂട്ടേഴ്സിന്റെയും ഐ ഫ�ോണിന്റെയും സ്റ്റോറുകള്‍. ഇത്തരം അലംകൃത സ്റ്റോറുകള്‍ നിങ്ങള്‍ പലപ്പോഴും സന്ദര്‍ശിച്ചിട്ടുണ്ടാകും. നിങ്ങളുടെ അനുഭവം എങ്ങിനെയാണ് നിങ്ങള്‍ വിലയിരുത്തുന്നത് ? എയര്‍പോര്‍ട്ടില്‍ നിങ്ങള്‍ പലപ്പോഴും കാണാറില്ലേ മൂന്ന് തരം ഇമ�ോട്ടിക�ോണുകള്‍. ആദ്യത്തേത് 30

P\phcnþെ^{_phcn 2019

തുറന്നു ചിരിക്കുന്നതാണെങ്കില്‍ രണ്ടാമത്തേത് ഏതാണ്ട് ചെറിയ സംതൃപ്തി മാത്രം പ്രകടിപ്പിക്കുന്നതാണ്. മൂന്നാമത്തേതാകട്ടെ അതൃപ്തി പ്രകടിപ്പിക്കുന്ന ഇമ�ോട്ടിക�ോണ്‍ ആണ്. ഉപഭ�ോക്താക്കളുടെ അനുഭവം അളക്കാന്‍ ഇത്തരം മൂന്ന് ഇമ�ോട്ടിക്കോണുകള്‍ കാണിക്കുന്ന മെഷീനുകള്‍ പല ഡിപാര്‍ട്മെന്റ് സ്റ്റോറുകളും സ്ഥാപിച്ചുകഴിഞ്ഞു. ഡിപാര്‍ട്മെന്റ് സ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഷ�ോപ്പുകളും നല്ലതുപ�ോലെ ഫര്‍ണിഷ് ചെയ്യുക മാത്രമല്ല, നല്ലതുപ�ോലെ വെളിച്ചം ഉപയ�ോഗിക്കുകയും നല്ല പ്രകാശം പ�ൊഴിക്കുന്ന ചാന്‍ഡ്ലി യറുകള്‍ തൂക്കുകയും വേണം. ശാസ്ത്രീയമായി സജ്ജീകരിക്കുകയും അടുക്കുകയും ചെയ്ത അലമാരയിലെ വസ്ത്രങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും നല്ല ന�ോട്ടം കിട്ടും. ചുരിദാറുകളും ബ്ലൗസുകളും പാവാടകളും ഹാങറുകളില്‍ നല്ലതുപ�ോലെ തൂക്കുകയും ലൈന്‍ റ�ോഡുകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. പക്ഷെ സെയില്‍സിലെ ആളുകളെ എങ്ങിനെയാണ് തയ്യാറാക്കേണ്ടത്? കടയുടെ ഉടമസ്ഥന്‍ എന്ന നിലയ്ക്ക് ചെറുപ്പക്കാരായ സെയില്‍സിലെ കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കണമെന്ന് ത�ോന്നിയിട്ടുണ്ടോ ? ന ി ങ്ങ ളു ടെ ഉ പ ഭ�ോക്താക്ക ളു ടെ മന�ോവികാരം അവരുടെ ശരീരഭാഷയില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. റ�ോബ�ോട്ടിക്സും സിസിടിവിയും മറ്റ് ഉപകരണങ്ങളും വിവരം ശേഖരിക്കാന്‍

ഉപയ�ോഗപ്പെടുത്തേണ്ടതുണ്ട്. ഡാറ്റാ വിശകലനം സംബന്ധിച്ച മാര്‍ക്ക് റിസര്‍ച്ച് പഠനങ്ങള്‍ക്ക് കുറെക്കൂടി കൃത്യത വരുത്തേണ്ടതുണ്ട്. എങ്കിലും പുതുതായി റിക്രൂട്ട് ചെയ്ത, ഉപഭ�ോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന കുട്ടികള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കണം? ര�ോഹിതും സാ�യും ക�ോളേജില്‍ നിന്നുള്ള ഡ്രോപൗട്ടുകളാണ്. ഇത്രയും നാള്‍ അവര്‍ ജീവിച്ചത് ഗ്രാമത്തിലാണ്. കര്‍ഷകരുടെ കുടുംബത്തില്‍ നിന്നാണ് അവര്‍ വരുന്നത്. ഇതാണ് പ�ൊതുവില്‍ ഇപ്പോള്‍ ഡിപാര്‍ട്മെന്റ് സ്റ്റോറുകളില്‍ പണിയെടുക്കുന്ന പലരുടെയും പശ്ചാത്തലം. അവര്‍ക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള പരിശീലനവും വിദ്യാഭ്യാസവും ലഭിക്കുമ�ോ ? സപ്ലൈ ചെയിന്‍ മാനേജ്മെന്റിന് ആയിരക്കണക്കിന് ഘടകങ്ങളും ഭാഗങ്ങളുമുണ്ട്. നിങ്ങളുടെ ഉല്‍പന്നം സ്റ്റോക്ക് ചെയ്യുന്നയാള്‍ മുതല്‍ അത് വിതരണം ചെയ്യുന്നയാള്‍ വരെ. മെര്‍ചന്റൈസറുടെ പദവിയും പ്രധാനമാണ്. പിന്നീടാണ് ട്രാന്‍സ്പോര്‍ട്ട് ല�ോജിസ്റ്റിക്സ് നിയ�ണങ്ങള്‍ വരുന്നത്. സ്റ്റോക്കിസ്റ്റില്‍ നിന്നും ഉല്‍പങ്ങള്‍ റീട്ടെയില്‍ സ്റ്റോറുകളിലേക്ക് എത്തുന്നതിന് നിരവധി എന്‍ട്രികളും നിയ�ണങ്ങളുടെ രൂപങ്ങളും ഉണ്ട് . പക്ഷെ നിങ്ങളുടെ ചെറുപ്പക്കാരായ സ്റ്റാഫുകള്‍ക്ക് ചരക്കിന്റെ ഇത്തരം നിങ്ങള്‍ക്ക് പിന്നിലുള്ള പ്രക്രിയകളും നടപടികളും അറിയാമ�ോ? ഫ�്ളോര്‍ മാനേജര്‍ എപ്പോഴെങ്കിലും സെയില്‍സ് ആളുകളുടെ ടീമിന�ോട് അടിക്കടി ഇത്തരം


വിവരങ്ങള്‍ കൈമാറാറുണ്ടോ? റീട്ടെയ്‌ലിംഗ് രംഗത്ത് ഔദ്യോഗികജീവിതം മുഴുവനായി ചെലവഴിക്കാന്‍ തയ്യാറുള്ളവരായിരിക്കണമെന്നില്ല നിങ്ങള്‍ തിരഞ്ഞെടുത്ത എല്ലാ ചെറുപ്പക്കാരും. പലരും പലതരം നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ഇത് ചെയ്യുന്നത്. അതുക�ൊണ്ട് ഈ സ്റ്റോറുകളുടെ ഉടമകള്‍ അവര്‍ക്ക് ആത്മാര്‍ത്ഥമായി വിദ്യാഭ്യാസം നല്‍കുകയും റീട്ടെയില്‍ രംഗത്ത് ഒരു കരിയര്‍ ഉണ്ടാക്കിയാലുള്ള നേട്ടങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുകയും വേണം. ഉപഭ�ോക്തൃപരിചരണത്തില്‍ ഒരു പാട് ആകര്‍ഷണങ്ങള്‍ ഉണ്ട്. പ�ോയ ഒരു ഉപഭ�ോക്താവ് വീണ്ടും തിരിച്ചെത്തണമെങ്കില്‍ സെയില്‍സ് രംഗത്തെ ചെറുപ്പക്കാരുടെ ആത്മാഭിമാനവും ബഹുമാനവും എല്ലാം പ്രധാനമാണ്. റീട്ടെയില്‍ ഷ�ോപ്പില്‍ പണിയെടുക്കുന്നു ഈ

ചെറുപ്പക്കാര്‍ക്ക് ആവശ്യമായ ആത്മാഭിമാനവും മതിപ്പും പകര്‍ന്ന് നല്‍കണം. ഉപഭ�ോക്താക്കളുമായി സംസാരിക്കുന്ന ഈ സെയില്‍സിലെ കുട്ടികളുടെ ആത്മവിശ്വാസം വില്‍പനയിലെ ഒരു പ്രധാനഘടകമാണ്. എപ്പോഴും ഉപഭ�ോക്താവിന് അവര്‍ പ്രതീക്ഷിക്കുന്ന അതേ ഉല്‍പന്നം ലഭ്യമായിരിക്കണമെന്നില്ല. കമ്പ്യൂട്ടർവല്‍ക്കരണവും സ�ോഫ്റ്റ് വെയര്‍ ഇന്റലിജന്‍സും സ്മാര്‍ട്ട് ഷ�ോപ്പുകളും ഉല്‍പന്നങ്ങളെപ്പറ്റിയുള്ള എല്ലാ തരം അറിവുകളും പകര്‍ന്നുനല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് എത്ര വിലയിലും കണക്കെടുപ്പും താരതമ്യവും ചെയ്യാം. പക്ഷെ 20 ശതമാനം ഉപഭ�ോക്താക്കള്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട നിറമ�ോ സൈസ�ോ പലപ്പോഴും ലഭിക്കാറില്ല. അവര്‍ക്ക് ചിലപ്പോള്‍ ഒരേ സൈസില്‍ തന്നെ നാല് ഡ്രസ് വേണമായിരിക്കും. അതല്ലെങ്കില്‍ ഒരേ നിറത്തിലുള്ള നാല്

ജ�ോഡി ഡ്രസുകള്‍ വേണമായിരിക്കാം. പക്ഷെ ഷെല്‍ഫില്‍ അതില്ലെങ്കില്‍ ഉപഭ�ോക്താവിന്റെ മ�ോഹം തിരസ്‌കരിക്കപ്പെടുകയാണ്. ഞാന്‍ പലപ്പോഴും ഉപഭ�ോക്താക്കളുടെ ഇത്തരം നിരാശകള്‍ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ഷിപ്മെന്റ് വൈകിയതുക�ൊണ്ടായിരിക്കാം ഉപഭ�ോക്താവിന് ആവശ്യമുള്ള ഇനം സ്റ്റോക്കിസ്റ്റില്‍ നിന്നും റീട്ടെയില്‍ കടയില്‍ എത്താതിരുന്നത്. പക്ഷെ ഇതിനേക്കാള്‍ നിരാശയുള്ള കാര്യം മറ്റൊന്നാണ്. ചെറുപ്പക്കാരായ സെയില്‍സിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും അലമാരയിലെ ചരക്കിന്റെ കണക്കെടുപ്പില്‍ തീരെ താല്‍പര്യം കാണിക്കാറില്ല. പലപ്പോഴും സ്റ്റോർ ഇൻവെന്ററി ന�ോക്കുന്നയാള�ോ കമ്പ്യൂട്ടര്‍ സംവിധാനങ്ങള�ോ അക്കൗണ്ട് ഡിപാര്‍ട്മെന്റോ ഒരു ഐറ്റം വിറ്റുപ�ോയ കാര്യം അറിയിക്കാറില്ല.

P\phcnþെ^{_phcn 2019

31


സെയില്‍സിലെ ആളുകളുടെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ വിറ്റുപ�ോയ സാധാനത്തിന് പകരം സാധനമെത്തിക്കേണ്ട കാര്യം കാര്യക്ഷമതയ�ോടെ നടക്കാതെ പ�ോകുകയാണ്. ഉപഭ�ോക്താവ് അവരുടെ അജ്ഞത മൂലം അവരുടെ അസംതൃപ്തി പ്രകടിപ്പിക്കാറില്ല. റീട്ടെയ്ലിന്റെ ഉടമസ്ഥനാകട്ടെ ഉപഭ�ോക്താവിന്റെ ഈ ഇഷ്ടക്കേടിന്റെ കാരണത്തെക്കുറിച്ച് അജ്ഞനായിരിക്കുകയും ചെയ്യും. ബിസിനസില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്ന ഒരു വാക്കാണ് മുതല്‍മുടക്കിനുള്ള പ്രതിഫലം എന്ന പദം. പക്ഷെ ഇപ്പോള്‍ കുറെക്കൂടി പുര�ോഗമനപരമായ മാതൃക വേണ്ടിവരും. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള പ്രതിഫലം എന്നതാണ് പുതിയ സങ്കല്‍പം. ഓര�ോ തവണയും ര�ോഹിതും സാ�യും ഉപഭ�ോക്താക്കള�ോട് വിജയകരമായി ഇടപെടുംത�ോറും സെയില്‍സിലെ കുട്ടികള്‍ക്ക് അത് ഗുണകരമായി ഭവിക്കണം. സാംസണൈറ്റ് ഷ�ോറൂമായാലും ജ�ോക്കി ഇന്നെർവെയർ സ്റ്റോറായാലും സെയില്‍സിലെ കുട്ടിക്കള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. കാരണം അവരുടെ ഇടപെടലുകളാണ് പലപ്പോഴും ഉല്‍പന്നങ്ങളുടെ വില്‍പനയിലേക്ക് നയിക്കുന്നത്. കൂടുതല്‍ കൂടുതല്‍ റീട്ടെയില്‍ കടകള്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ 32

P\phcnþെ^{_phcn 2019

ഇടങ്ങളിലെല്ലാം തുറക്കപ്പെടുകയാണ്. ഇവര്‍ക്ക് ആമസ�ോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-ക�ൊമേഴ്സ് കമ്പനികളില്‍ നിന്നും വന്‍തോതില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നില്ല. ഈ നിര്‍ഭയരായ നിക്ഷേപകര്‍ റീട്ടെയിൽ മാനേജ്മെന്റിലും സപ്ളൈ ചെയിനിലും താല്‍പര്യവും അഭിനിവേശവുമുള്ള കുട്ടികളെയാണ് സെയില്‍സിന്റെ ചുമതല ഏല്‍പ്പിക്കുന്നത്. ര�ോഹിതിനെയും സാ�യെയും പ�ോലുള്ള ഇത്തരം ചെറുപ്പക്കാരായ ജ�ോലിക്കാര്‍ സപ്ലൈചെയിനിലും റീട്ടെയിൽ ഷ�ോറൂമിലും പ്രൊഫഷണലുകളായി മാറു�തിന്റെ നേട്ടം അനുഭവിക്കുന്നവരാണ്. ഇത്തരം കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ റീട്ടെയിൽ ഉടമകള്‍ പണം ചെലവിടണം. എങ്കിലേ ഗുണനിലവാരമുള്ള പരിശീനവും വൈദഗ്ധ്യവും അവര്‍ക്ക് ലഭിക്കൂ. അപ്പോഴാണ് ഈ കുട്ടികള്‍ വലിയ ഔട്ട്‌ലെറ്റുകളില്‍ വില്‍പനക്കാരായി നില്‍ക്കുന്നതിന്റെ ഗുണം തിരിച്ചറിയൂ. അത�ോടെ ഈ വിഭാഗത്തിന്റെ ക�ൊഴിഞ്ഞുപ�ോക്ക് തടയുകയും ചെയ്യാം. ഫിറ്റിംഗ് റൂമിന് മുന്നില്‍ തടിച്ചുകൂടുന്ന ഉപഭ�ോക്താക്കള്‍ കുറെക്കൂടി ക്രമത്തോടെ അക്കാര്യം നിർവഹിച്ചുക�ൊള്ളും. അതുപ�ോലെ ഉപഭ�ോക്താക്കളുടെ വാങ്ങിയ ഉല്‍പന്നം മാറ്റിയെടുക്കുന്നതും താനെ കുറഞ്ഞുക�ൊള്ളും. ക്യാഷ് കൗണ്ടറിന്

പുതിയ വേഗത താനേ കൈവന്നുക�ൊള്ളും. ക്യാഷിയര്‍ ഉപഭ�ോക്താക്കള�ോട് അനാവശ്യമായി സംസാരിക്കേണ്ടി വരുന്നതും ഒഴിവാക്കാനാവും. വാങ്ങലും പുറത്തുകടക്കലും ഉപഭ�ോക്താവിനെ സംബന്ധിച്ചിടത്തോളം സുഗമവും എന്നേക്കും ഓര്‍ത്തുവെക്കുന്നതുമായ അനുഭവമായി മാറും. പരിശീലനപദ്ധതി ഡിസൈന്‍ ചെയ്യുന്നവര്‍ക്കും ഷ�ോപ്പ് ഫ�്ളോറിന്റെ അനുഭവം ലഭിച്ചിരിക്കണം. ചരക്ക് അലമാരയില്‍ അടുക്കിവെക്കുന്നതും അത് ബുദ്ധിപൂർവം വിറ്റഴിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നമുക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ര�ോഹിതുമാരെയും സാ�മാരെയും റീട്ടെയിൽ ഷ�ോപ്പുകള്‍ക്ക് വേണ്ടി പരിശീലിപ്പിക്കേണ്ടതുണ്ട്. അത�ോടെ റീട്ടെയിൽ വ്യവസായവും ചെറുപ്പക്കാര്‍ക്ക് ത�ൊഴില്‍ സൃഷ്ടിക്കാന്‍ കഴിവുള്ള മേഖലയായി മാറും. അത�ോടെ ഉപഭ�ോക്താവും നിങ്ങളുടെ സ്റ്റോറില്‍ വരുന്നതില്‍ സംതൃപ്തനാവും. ഈ പുതുവത്സരത്തില്‍ ഷ�ോപ്പ് ചെയ്യാനെത്തുന്നഎല്ലാവര്‍ക്കും നന്ദി. റീട്ടെയിൽമാർക്കും പുതിയ�ൊരു വര്‍ഷത്തെ ക�ൊടുക്കല്‍ വാങ്ങലുകള്‍ക്ക് ആശംസ. ഈ ഉത്സവക്കാലത്തെ സാഹചര്യങ്ങളുടെ സ്റ്റോക്കെടുപ്പ് ബുദ്ധിപൂർവ്വം നടത്തൂ



^n\m³kv

AUz. sj-dn km-ap-th D-½³ ssl-t¡m-S-Xn-bn-se {]ap-J A-`n-`m-j-I-\m-Wv AUz. sj-dn km-ap-th D½³. Sm-Ivkv, tImÀ-]-td-äv \nb-aw F-¶n-h-bn ssh-Z-Kv[yw t\Sn-b A-t±-lw H-cp Nm-t«À-Uv A-¡u-ï ­ âpw tIm-kv-äv A-¡u-ï ­ âpw I¼-\n sk-{I-«-dnbpw Iq-Sn-bmWv.

ഞാ

ന്‍ ആ ലു വ ച ാ ര് ‍ട്ടേ ഡ് അക്കൗണ്ടന്റ്‌സ് അസ�ോസിയേഷന്റെ കേസില്‍ കേരള ഹൈക്കോടതിയുടെ അടുത്തകാലത്തായുണ്ടായ വിധിയെക്കുറിച്ചാണ് പറയുന്നത്. കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയത്തില്‍ ചില നികുതിദായകര്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഹൈക്കോടതി ചില നിര്‍ദേശങ്ങള്‍ നല്‍കുകയുണ്ടായി. ഇതില്‍ 2018 മാര്‍ച്ച് 31ന് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പറഞ്ഞത് പ്രളയകാലത്ത് പ്രതിസന്ധി നേരിട്ട ബിസിനസുകാര�ോട് സെന്‍ട്രല്‍ ബ�ോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ ‌ ് (സിബിഡിടി) ഓഫീസുമായി ബന്ധപ്പെടാനാണ്. അത് വഴി അവര്‍ക്ക് പലിശ റീഫണ്ടിന്റെ കാര്യത്തിലും ഫീസ് ക�ൊടുക്കാന്‍ വൈകിയ കാര്യങ്ങളിലും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ സിബിഡിടിയ�ോട് ആവശ്യമായ ആശ്വാസം അനുവദിച്ച് കിട്ടണമെന്ന ആവശ്യം ഉന്നയിക്കാമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത വ്യാപാരികള്‍ക്ക് സമയം നീട്ടിക്കിട്ടണമെന്ന അപേക്ഷയുമായി സിബിഡിടിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വൈകി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ

34

P\phcnþെ^{_phcn 2019

ജി എസ്‌ടി കൗണ്‍സില്‍ 2018 ഡിസംബര്‍ 31ന് നടത്തിയ യ�ോഗത്തില്‍ ഒട്ടേറെ സുപ്രധാന നയനിര്‍ദേശങ്ങള്‍ നടത്തുകയുണ്ടായി. ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം മാത്രമേ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയുള്ളു.


ജിഎസ്ടി കൗണ്‍സിലിന്റെ ഒടുവിലത്തെ നിര്‍ദേശങ്ങള്‍ചില പ്രധാന വീക്ഷണങ്ങള്‍ ചില പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ വിവരിക്കുന്നു .

1. ഇന്‍പുട്ട് ടാക്സ ‌ ് ക്രെഡിറ്റ് കൈപ്പറ്റാന്‍

ജി എസ്‌ ടി നിയമം 2017 പ്രകാരം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വാങ്ങുന്നതിന് 2018 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തിലെ സമയപരിധി സപ്തംബര്‍ 2018ലെ ബന്ധപ്പെട്ട റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതിയായ 2018 ഒക്ടോബര്‍ 20 ആയിരുന്നു. ഇനി മുതല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതിനുള്ള സമയ പരിധി മാര്‍ച്ച് 2018ലെ മാസ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതിയായ 2018 ഏപ്രില്‍ 20 ആക്കി മാറ്റിയിട്ടുണ്ട്.

2. ജി എസ്‌ടി വാര്‍ഷിക റിട്ടേണും, ജി എസ്‌ടി ഓഡിറ്റും ഫയല്‍ ചെയ്യുന്നതിനുള്ള അവസാനതീയതി നീട്ടി

2017- 2018 സാമ്പത്തിക വര്‍ഷത്തിലെ ജി എസ്‌ടി വാര്‍ഷിക റിട്ടേണ്‍ ജി എസ്‌ ടി ആര്‍ -9 അതല്ലെങ്കില്‍ ജി എസ്‌ടി ആര്‍ -9 എ എന്നീ ഫ�ോമുകളില്‍

അപേക്ഷിക്കുന്നതിനുള്ളതും ജി എസ്‌ ടി ഓഡിറ്റ് ജി എസ്‌ ടി ആര്‍-9സി എ ഫ�ോമിലും അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി നീട്ടി. 2019 ജൂണ്‍ 30 ആണ് പുതുക്കിയ അവസാന തീയതി. നേരത്തെ ഇത് 2018 ഡിസംബര്‍ 31 ആയിരുന്നു .

3. വൈകി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈടാക്കിയ പിഴ ഒഴിവാക്കി

വൈകി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴുള്ള പിഴഫീസ് നികുതി ദായകര്‍ക്ക് ഒഴിവാക്കിക്കൊടുക്കാന്‍ ജി എസ്‌ടി കൗണ്‍സില്‍ തീരുമാനിച്ചു. 2017 ജൂലായ് മുതല്‍ 2018 സപ്തംബര്‍ വരെയുള്ള കാലയളവിലേക്കാണ് ഈ ഇളവ്. പക്ഷെ ഇതിനകം റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വൈകിയതിന്റെ പേരില്‍ ആരെങ്കിലും പിഴഫീസ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകിട്ടുന്നതല്ല.

4.ജി എസ്‌ ടി റീഫണ്ടുകള്‍

റീഫണ്ടിന് അപേക്ഷിക്കുന്നതിനുള്ള പ്രക്രിയയും അത് വളരെ വൈകി മാത്രം നല്‍കുകയും ചെയ്തത് നികുതി ദായകര്‍ക്കിടയില്‍ ഒട്ടേറെ വിഷമതകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

പേരില്‍ പിഴ ഒടുക്കേണ്ടിവന്നവര്‍ക്കും സിബിഡിടിയെ സമീപിച്ച് അടച്ച പിഴ തിരികെക്കിട്ടണന്ന് അപേക്ഷിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരം അപേക്ഷകള്‍ പരിഗണിക്കണമെന്ന് സിബിഡിടിയ�ോടും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം അപേക്ഷകള്‍ പരിശ�ോധിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ തീര്‍പ്പ് കല്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇനി അടുത്ത വിഷയത്തിലേക്ക് കടക്കാം. ജി എസ്‌ടി കൗണ്‍സില്‍ 2018 ഡിസംബര്‍ 31ന് നടത്തിയ യ�ോഗത്തില്‍ ഒട്ടേറെ സുപ്രധാന നയനിര്‍ദേശങ്ങള്‍ നടത്തുകയുണ്ടായി. ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം മാത്രമേ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയുള്ളു.

P\phcnþെ^{_phcn 2019

35


ഭരണനിർവ്വഹണത്തിലെ തടസ്സങ്ങള്‍ നീക്കാനുള്ള നടപടിയെന്നോണം ജി എസ്‌ടി കൗണ്‍സില്‍ ഒരു ഓൺലൈന്‍ സൗകര്യം അംഗീകരിച്ചിട്ടുണ്ട്. അത് റീഫണ്ട് അവകാശപ്പെടുന്ന നികുതിദായകര്‍ക്ക് ആവശ്യമായ എല്ലാ രേഖകളും നേരിട്ട് ജി എസ്‌ടി പ�ോര്‍ട്ടലിലേക്ക് അപ് ല�ോഡ് ചെയ്യാന്‍ സഹായിക്കും. ഇത�ോടെ ഇക്കാര്യത്തിന് വകുപ്പുതല ഓഫീസുകളില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല.

5.പുതിയ റിട്ടേണ്‍ ഫയലിംഗ് സംവിധാനം

കൗണ്‍സില്‍ ഒരു പുതിയ റിട്ടേണ്‍ ഫയലിംഗ് സംവിധാനം നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ 2019 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കും. 2019 ജൂലായ് ഒന്ന് മുതല്‍ അത് നിര്‍ബന്ധമാക്കുകയും ചെയ്യും.

6. ഇ-വേ ബില്ലുകള്‍

തുടര്‍ച്ചയായി രണ്ട് തവണ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട

36

P\phcnþെ^{_phcn 2019

നികുതിദായകര്‍ക്ക് ഇ-വേ ബില്ലുകള്‍ പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു. ഇതും 2019 ഏപ്രില്‍ ഒന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തിലും 2019 ജൂലായ് ഒന്ന് മുതല്‍ നിര്‍ബന്ധമായും നടപ്പാക്കും.

7. ജി എസ്‌ടി യിലേക്കുള്ള കൂടുമാറ്റം

ജി എസ്‌ടി യിലേക്ക് ഇനിയും മാറിയിട്ടില്ലാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എടുക്കുകയും പക്ഷെ രജി:-26 ഫ�ോമിനാവശ്യമായ വിശദവിവരങ്ങള്‍ നല്‍കാന്‍ കഴിയാതിരിക്കുകയും ചെയ്ത നികുതിദായകര്‍ക്ക് 2019 ജനുവരി 31 വരെ സമയം നല്‍കിയിട്ടുണ്ട്. ഇത്തരം വൈകിയവര്‍ക്കായി ജൂലായ് 2017 മുതല്‍ ഫിബ്രവരി 2019 വരെയുള്ള മാസ റിട്ടേണുകള്‍ 2019 മാര്‍ച്ച് 31 വരെ നല്‍കിയിട്ടുണ്ട്.

8. നികുതി നിരക്കിലെ ഇളവുകള്‍

വിവിധ ചരക്കുകളിന്മേലും സേവനങ്ങളിന്മേലും ജി എസ്‌ടി നിരക്കുകള്‍ കുറയ്ക്കാന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു.

ചില സുപ്രധാന മാറ്റങ്ങള്‍ താഴെ: 1. മ�ോണിറ്ററുകള്‍, ടെലിവിഷനുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, വീഡിയ�ോ ക്യാമറകള്‍, വീഡിയ�ോ ഗെയിമുകള്‍, ട്രാന്‍സ്മിഷന്‍ ഷാഫ്റ‌ റുകള്‍, ക്രാങ്ക്‌സ്, ഗിയര്‍ ബ�ോക്‌സു കള്‍ എന്നിവയുടെ നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചു. 2. പുനരുപയ�ോഗ ഊര്‍ജ്ജ ഉപകരണങ്ങള്‍ (സ�ോളാര്‍ സെല്ലുകള്‍ മുതലായവ) ക്ക് വെറും അഞ്ച് ശതമാനമായിരിക്കും നികുതി. 3. 100 രൂപ വരെ വിലയുള്ള സിനിമാടിക്കറ്റുകളുടെ ജി എസ്‌ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി. 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളുടെ ജി എസ്‌ടി നിരക്ക് 28ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി. 4. മ�ോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയത്തിനുള്ള ജി എസ്‌ടി 18 ശമതാനത്തില്‍ നിന്നും 12 ശതമാനമാക്കി കുറച്ചു



sl¯v

tUm. jn_ne sI

BAMS. MS(Ayu), Dept. Gynaecology & Obstetrics

Akn. s{]m^ÊÀ, tImtfPv , Xr¸pWn¯pd

Govt.BbpÀtÆZ

രണ്ട് ആര്‍ത്തവ ചക്രം തമ്മില്‍ കാലയളവ് കൂടിയിരിക്കുക, മാസത്തില്‍ ഒന്നിലധികം ആർത്തവം ഉണ്ടാവുക, അമിതമായ രക്തസ്രാവം അല്ലെങ്കില്‍ ആര്‍ത്തവത്തിന്റെ അളവ് കുറഞ്ഞിരിക്കുക എന്നി ക്രമക്കേടുകളില്‍ ഏതെങ്കിലും ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് ഉണ്ടാകുന്നു. ഈ കാലത്തുണ്ടാകുന്ന അമിത രക്തസ്രാവം മൂന്നോ നാല�ോ മാസത്തില്‍ കൂടുതല്‍ നിലനിൽക്കുന്നുണ്ടെങ്കിൽ കൃത്യമായ പരിശ�ോധന നടത്തി അണ്ഡാശയത്തില�ോ ഗർഭാശയത്തില�ോ മുഴകൾ, വീക്കം, അർ_pദം എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Email: shibila.k@gmail.com

ആര്‍ത്തവ വിരാമംപ്രശ്‌നങ്ങളും പരിഹാരങ്ങളും

സ്

� ത ീ ക ളു ടെ ജീവിതത്തിലെ ഒരു സുപ്രധാന കാലമാണ് ആര്‍ത്തവവിരാമം. ആയുർവ്വേദ വൈദ്യശാസ്ത്രത്തില്‍ ഈ അവസ്ഥയെ 'രജ�ോനിവൃത്തി' എന്നു പറയുന്നു. ശാരീരികവും മാനസികവുമായ പല വ്യതിയാനങ്ങളും ഇതിന�ോട് അനുബന്ധിച്ച് ഉണ്ടാകുന്നു. സ്ത്രീകളുടെ പ്രത്യുല്‍പാദനകാലത്തി ന്റെ അവസാനത്തില്‍ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം കുറയുകയും അണ്ഡോല്‍പ്പാദനം നില്‍ക്കുകയും തല്‍ഫലമായി ശരീരത്തിലെ ഹ�ോര്‍മോണുകളുടെ, പ്രത്യേകിച്ച് Oestrogen ഹ�ോര്‍മോണിന്റെ, അളവ് കുറയുന്നത് മുമ്പ് സൂചിപ്പിച്ച ശാരീരികവും മാനസികവുമായ മാറ്റങ്ങളിലേക്ക് നയിക്കുന്നു. ഗർഭകാലത്തോ കുഞ്ഞിനെ മുലയൂട്ടുമ്പോഴ�ോ അല്ലാതെ മറ്റ് കാരണങ്ങള്‍ കൂടാതെ ഏകദേശം 12 മാസക്കാലം തുടര്‍ച്ചയായി ആര്‍ത്തവം ഇല്ലാതിരിക്കുന്നുവെങ്കില്‍ അതിനെ ആര്‍ത്തവ വിരാമമായി കണക്കാക്കാം. ആര്‍ത്തവ വിരാമത്തിന്റെ പ്രായം 45 - 55 വയസ്സ് വരെയാണ് (ശരാശരി 50 വയസ്സ് ). എന്നാല്‍ ഇതിന�ോടനുബന്ധിച്ചുണ്ടാകുന്ന ലക്ഷ്ണങ്ങള്‍ മിക്കാവാറും 40 വയസ്സിനു ശേഷം തന്നെ കാണപ്പെടുന്നു (Perimenopause). മെലിഞ്ഞ ശരീരപ്രകൃതി, പ�ോഷകാഹാരകുറവ്, താഴ്ന്ന സാമൂഹിക സാമ്പത്തികസ്ഥിതി, ജീവിതശൈലിയില്‍ വന്ന

38

P\phcnþെ^{_phcn 2019

മാറ്റങ്ങള്‍, തൈറ�ോയിഡ് ര�ോഗങ്ങള്‍, പ്രമേഹം എന്നിവയും പുകവലി, കാപ്പി മുതലായവയുടെ അമിത ഉപയ�ോഗവും, സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തെ ആവാന്‍ (Early menopause) കാരണമാകുന്നു. അണ്ഡാശയത്തില്‍ നടത്തുന്ന ശസ്ത്രക്രിയ (Bilateral Oophorectomy), അര്‍ബുദബാധയെ തുടർന്നുള്ള റേഡിയേഷൻ തെറാപ്പി എന്നിവ മൂലവും വളരെ നേരത്തെയുള്ള പ്രായത്തില്‍ ഈ അവസ്ഥ ഉണ്ടാകുന്നു. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന വ്യതിയാനങ്ങള്‍ ചില സ്ത്രീകളില്‍ വളരെ തീവ്രമായും മറ്റു ചിലരില്‍ ലഘുവായും പ്രകടമാകുന്നു . രണ്ട് ആര്‍ത്തവ ചക്രം തമ്മില്‍ കാലയളവ് കൂടിയിരിക്കുക, മാസത്തില്‍ ഒന്നിലധികം ആർത്തവം ഉണ്ടാവുക, അമിതമായ രക്തസ്രാവം അല്ലെങ്കില്‍ ആര്‍ത്തവത്തിന്റെ അളവ് കുറഞ്ഞിരിക്കുക എന്നി ക്രമക്കേടുകളില്‍ ഏതെങ്കിലും ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് ഉണ്ടാകുന്നു. ഈ കാലത്തുണ്ടാകുന്ന അമിത രക്തസ്രാവം മൂന്നോ നാല�ോ മാസത്തില്‍ കൂടുതല്‍ നിലനിൽക്കുന്നുണ്ടെങ്കിൽ കൃത്യമായ പരിശ�ോധന നടത്തി അണ്ഡാശയത്തില�ോ ഗർഭാശയത്തില�ോ മുഴകൾ, വീക്കം, അർ_pദം എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ആര്‍ത്തവ വിരാമകാലത്തിനു ശേഷം വീണ്ടും രക്തസ്രാവം ഉണ്ടാവുകയാണെങ്കില്‍ അതിനെ ഗൗരവമായി കണ്ട് ഡ�ോക്ടറുടെ ഉപദേശം

തേടണം.

ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന മറ്റു ലക്ഷണങ്ങള്‍

ശരീരത്തില്‍ പെട്ടെന്ന് അമിതമായ ചൂട് അനുഭവപ്പെടുക (Hot Flushes) രാത്രി കാലത്ത് അമിതമായ വിയർ�് അതുനിമിത്തം ഉറക്കകുറവ് ഉണ്ടാവുക, ഹൃദയമിടിപ്പ് കൂടുക. യ�ോനി വരണ്ടിരിക്കുക, ച�ൊറിച്ചിൽ അനുഭവപ്പെടുക, ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന ഉണ്ടാവുക, ലൈംഗികതാൽ�ര്യക്കുറവ്. മൂത്രം പെട്ടെന്ന് പ�ോകണമെന്ന ത�ോന്നല്‍, അറിയാതെ പ�ോകുക, ഇടയ്ക്കിടെ അണുബാധ ഉണ്ടാകുക. ത്വക്ക് ചുളിയുകയ�ോ വരണ്ടിരിക്കുകയ�ോ ചെയ്യുക. പെട്ടെന്ന് മാറുന്ന മാനസികാവസ്ഥ (വിഷാദം, പരിഭ്രമം, ഉല്‍ക്കണ്ഠ, അകാരണമായി ദേഷ്യം വരുക). ആത്മവിശ്വാസക്കുറവ്, ഓർ�ക്കുറവ്, അമിതമായ ക്ഷീണം, തളർ�. നടുവേദന, സന്ധിവേദന, എല്ലുകൾ�് തേയ്മാനം (Osteoporosis), എല്ലുകൾ എളുപ്പത്തിൽ പ�ൊട്ടുവാനുള്ള സാധ്യത ആർ�വ വിരാമത്തിനുശേഷം സ്ത്രീകളിൽ രക്താതിമർദ്ദം, പക്ഷാഘാതം, ഹൃദയസംബന്ധമായ പ്രശ്ന ‌ ങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലായി കണ്ടുവരുന്നു.


പരിഹാരങ്ങൾ

ആർ�വ വിരാമത്തെ എല്ലാ സ്ത്രീകളും ഒരു പ�ോലെയല്ല ഉൾക്കൊള്ളുന്നത്. അധികം സ്ത്രീകളും ഈ പരിവർ�നകാലത്തെ സ്വാഭാവികമായി തരണം ചെയ്യുമ്പോൾ മറ്റ് ചിലർ�് കൗണ്‍സലിംഗ്, ചികിത്സ തുടങ്ങിയവ ആവശ്യമായി വരുന്നു. ചിട്ടയായ ആഹാരജീവിതശൈലിയിലൂടെ ഈ അവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാം. Phytoestrogen ധാരാളം അടങ്ങിയ സ�ോയാബീൻ, ചേന, ചേമ്പ്, കാരറ്റ്, മാതളം, ആപ്പിൾ, തണ്ണിമത്തൻ എന്നിവ ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. ദിവസേന 8 ഗ്ലാസ്സിൽ കുറയാതെ വെള്ളം കുടിക്കുക. ബാർലി, നറുനീണ്ടി, രാമച്ചം, ക�ൊത്തമല്ലി

ഇവയിലേതെങ്കിലും ചേർ�് തിളപ്പിച്ച വെള്ളം ഉപയ�ോഗിക്കുന്നത് ഫലപ്രദമാണ്. പാട നീക്കിയപാൽ, മുട്ട , ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, പയറുവർ�ങ്ങൾ എന്നിവ ധാരാളമായി കഴിക്കുക. ആഹാരത്തിൽ എരിവ്, പുളി, ഉപ്പ് എന്നിവ കുറക്കുക. മ ദ ്യം , പു ക വ ല ി , ച ാ യ , കാപ്പി, സ�ോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ ഒഴിവാക്കുക. കിടക്കുന്നതിനു മുമ്പ് ഇളം ചൂടുള്ള പാൽ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. ദിവസേന മിതമായ വ്യായാമം, യ�ോഗ, പ്രാണായാമം എന്നിവ ശീലിക്കുക. ഡ�ോക്ടറുടെ നിർദ്ദേശപ്രകാരമുള്ള

കൃത്യമായ ഔഷധസേവയ�ോട�ൊപ്പം യുക്തമായ തൈലം തേച്ച് ദിവസേന ഇളം ചൂടുവെള്ളത്തിൽ കുളിക്കുക. അവസ്ഥയ്ക്കനുസരിച്ച് ഇരട്ടിമധുരം, ശതാവരിക്കിഴങ്ങ്, അശ്വഗന്ധം മുതലായവയുടെ ചൂർ�൦ പാലിൽ സേവിക്കുക, ശിര�ോധാര, തക്രധാര, പിഴിച്ചിൽ, ഞവരക്കിഴി എന്നിവയും മേധ്യ രസായനങ്ങളുടെ ഉപയ�ോഗവും ഈ അവസ്ഥയിൽ വളരെയേറെ ഫലപ്രദമാണ്. ആയുർവ്വേദ വൈദ്യശാസ്ത്രത്തിൽ ആർ�വ വിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങൾ�് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഈ അവസ്ഥയിലെ ലക്ഷണങ്ങൾ�നുസരിച്ചും വ്യക്തിയുടെ ശരീരപ്രകൃതിക്കനുസരിച്ചും യുക്തമായ ഔഷധ സേവയിലൂടെയും ആഹാരവിഹാര ക്രമീകരണത്തിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കാം


tUm-fn \o-\ hyàn-Xz hn-I-k-\-¯n-\v th-ïnbp-Å s{S-bn-\nw-Kv I-¼-\nbm-b bp-hÀ hn-§n-sâ Øm-]-Ibmb tUm-fn \o-\ H-cp bp-h-kw-cw-`-Ibpw amÀ-K-ZÀ-inbpw Iq-Sn-bmWv.

ആഗ�ോളതലത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ശുഭാപ്തിവിശ്വാസികള്‍ ശാരീരികമായും മാനസികമായും കൂടുതല്‍ ആര�ോഗ്യമുള്ളവരാണെന്നാണ്. ശുഭാപ്തി വിശ്വാസികള്‍ പലപ്പോഴും അവരുടെ ഔദ്യോഗിക ജീവിതത്തിലും തിളങ്ങുന്നവരായിരിക്കും. പ�ോസിറ്റീവായിരുന്നാല്‍ അത് നിങ്ങളുടെ ജീവിതദൈര്‍ഘ്യം വര്‍ധിപ്പിക്കും. അത് വിഷാദര�ോഗം കുറയ്ക്കും.

നിങ്ങളുടെ

മനസ്സിന്റെ ശ്രദ്ധ വ്യതിചലിക്കുമ്പോള്‍... ഇ

താ പുതുവര്‍ഷം വരവായി. നിങ്ങള്‍ പല പുതിയ തീരുമാനങ്ങളെടുത്തിട്ടുണ്ടാകും. ഇതില്‍ പകുതിയും ജീവിതത്തിന്റെ പ്രതിബന്ധങ്ങളില്‍പ്പെട്ട് ഉപേക്ഷിക്കപ്പെട്ടേക്കാം. അതുക�ൊണ്ട് പ്രധാനമായും നമ്മള്‍ 1. പ�ോസിറ്റീവായിരിക്കുക. 2. ശ്രദ്ധലക്ഷ്യത്തിലുറപ്പിച്ചു നിര്‍ത്തുക. എങ്കിലേ ആഗ്രഹിച്ച ലക്ഷ്യം നേടാനാകൂ. ശുഭാപ്തിവിശ്വാസവും ഏകാഗ്രതയും നമുക്കുവേഗത്തില്‍ കരുപ്പിടിപ്പിക്കാവുന്ന ഗുണങ്ങളാണെന്നത് ആശ്വാസമുള്ള കാര്യമാണ്. ആ ഗ�ോള ത ല ത് തില്‍ ന ട ത് തി യ പഠനത്തില്‍ കണ്ടെത്തിയത് ശുഭാപ്തി വിശ്വാസികള്‍ ശാരീരികമായും മാനസികമായും കൂടുതല്‍ ആര�ോഗ്യമുള്ളവരാണെന്നാണ്. ശുഭാപ്തിവിശ്വാസികള്‍ പലപ്പോഴും അവരുടെ ഔദ്യോഗിക ജീവിതത്തിലും തിളങ്ങുന്നവരായിരിക്കും. പ�ോസിറ്റീവായിരുന്നാല്‍ അത്‌നമ്മുടെ 40

P\phcnþെ^{_phcn 2019

ജീവിതദൈര്‍ഘ്യം വര്‍ധിപ്പിക്കും. അത് വിഷാദര�ോഗം കുറയ്ക്കും. മനസ്സിന്റെ സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി നിയ�ിക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, ത�ൊഴില്‍മേഖലയിലും ആവേശത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. വിവാഹബന്ധം മെച്ചപ്പെടും. മാനസിക സമ്മര്‍ദ്ദം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ കുറയും. കൂടുതല്‍ സുഹൃത്തുക്കളെ നേടാന്‍ സാധിക്കും. നിങ്ങളുടെ സ്വാധീനപരിധി വര്‍ധിച്ചുക�ൊണ്ടേയിരിക്കും. പക്ഷെ നെഗറ്റീവ് ചിന്തകളുള്ള ആളുകളുടെ ഇടയില്‍ പ�ോസിറ്റീവ് ചിന്തകള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. നിങ്ങളുടെ മനസ്സിലേക്ക് കടന്നുകൂടുന്ന നെഗറ്റീവ്ചിന്തകളെ മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്ക്‌സാധിക്കണം. അതിന്‌ബ�ോധപൂർവ്വം ശ്രമം നടത്തണം. ആദ്യം സ്വന്തം കഴിവുകളെ തിരിച്ചറിയുകയെന്നതാണ് പ്രധാനകാര്യം. നിസാരമാണെ ന്ന് ത�ോന്നുന്ന പല കാര്യങ്ങളും


P\phcnþെ^{_phcn 2019

41


പ്രാവര്‍ത്തികമാക്കാന്‍ വളരെ പ്രയാസമാണ്. ഏറ്റവും മികച്ച മനുഷ്യവികാരം നന്ദിയാണ്. ഉണര്‍ന്നെഴുന്നേറ്റയുടന്‍ ജീവത്തില്‍ ലഭിച്ച അനുഗ്രഹങ്ങളും സന്തോഷങ്ങളും ഓര്‍ക്കാന്‍ ശ്രമിക്കുക. അതിന്‌ സഹായിച്ച എല്ലാവരെയും നന്ദിയ�ോടെ സ്മരിക്കുക. നിങ്ങളുടെ ആ ദിവസം പ�ോസിറ്റീവ് ഊര്‍ജ്ജത്തോടെ ആരംഭിക്കാനാകും. ഇത് 45 ദിവസങ്ങള്‍ തുടര്‍ച്ചയായി ചെയ്യണം. അത�ോടെ നിങ്ങള്‍ തനിയെ പ�ോസിറ്റീവ് ഊര്‍ജ്ജത്തിലേക്ക് ഉയരും. നിങ്ങള്‍ എടുത്ത തീരുമാനങ്ങളില�ൊന്ന് ശരീരഭാരം കുറയ്ക്കുക എന്നതാണെങ്കില്‍ അത് ഒറ്റരാത്രിയില്‍ ഏതായാലും നടക്കാന്‍ പ�ോകുന്നില്ല. ആഴ്ചകള�ോളം നീളുന്ന തുടര്‍ച്ചയായ വ്യായാമങ്ങള്‍ക്ക് ശേഷമേ നിങ്ങള്‍ക്ക് നേരിയ

42

P\phcnþെ^{_phcn 2019

പുര�ോഗതിയുണ്ടാകുള്ളൂ. മികച്ച റിസള്‍റ്റ് കിട്ടുന്നതിന്‌പ�ോസിറ്റീവായിരിക്കുക. ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കിട്ടിയാല്‍ മാത്രമേ സന്തോഷം ലഭിക്കൂ എന്ന് വരരുത്. ഒരു ചെറിയ കുട്ടിയുടെ പുഞ്ചിരി, സ്‌നേഹമുള്ളവരുടെ ഒരു ഹഗ്, നല്ലൊരു ഭക്ഷണം, ഇതില്‍ നിന്നെല്ലൊം സന്തോഷം കണ്ടെത്താന്‍ ശ്രമിക്കണം. ആഘ�ോഷിക്കാന്‍ നൂറു കൂട്ടംകാര്യങ്ങളുണ്ടാകുമ്പോള്‍ ദുഃഖിക്കുന്നത് നല്ല കാര്യമല്ല. നിങ്ങള്‍ വലിയ സ്വപ്നങ്ങളുടെ ഭാരം മനസ്സിന് നല്‍കുമ്പോള്‍ അതിന�ോട�ൊപ്പം വന്ന്‌ചേരുന്ന കളകളെക്കുറിച്ച് കൂടി ബ�ോധ്യമുണ്ടായിരിക്കണം. ഈ കളകള്‍ എപ്പോഴും പറിച്ചുകളയാന്‍ തയ്യാറാകണം.

എല്ലാ കാര്യത്തിലും തിരക്കു കൂട്ടാതിരിക്കലാണ് അഭികാമ്യം. എല്ലാം ഒരു നിമിഷത്തില്‍ സാധിക്കണം എന്ന് കരുതിയാല്‍ ജീവിതം ഭയങ്കര ബ�ോറടിയായി മാറില്ലേ. ഉദാഹരണത്തിന് നിങ്ങളുടെ ഒരു ദിവസം എടുക്കുക. അത് എങ്ങനെയാണ് നിങ്ങള്‍ക്ക് അനുഭവമാകുന്നതെന്ന് ആസ്വദിക്കുക ചിരിക്കാന്‍ വേണ്ടി തമാശ സിനിമകള്‍ കാണണമെന്നില്ല. ചുറ്റുമുള്ള വിഷയങ്ങളില്‍ നിന്നും മനസിനെ സന്തുഷ്ടമാക്കുന്ന കാര്യങ്ങളില്‍ മുഴുകിയാല്‍ മതി. പ�ോസിറ്റീവായിരിക്കാന്‍ ഒത്തിരി കാര്യങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. ജീവിതത്തിലെ ഓര�ോ ചെറിയ കാര്യങ്ങളെകുറിച്ചും വിശകലനം ചെയ്യുക. അതില്‍ നിന്നും മാറ്റേണ്ട കാര്യങ്ങള്‍ മാറ്റുക. ഒരു തീരുമാനമെടുക്കാന്‍ വളരെ


എളുപ്പമാണ്, പക്ഷേ അതില്‍ ഉറച്ചുനില്‍ക്കുക അത്ര എളുപ്പമല്ല. ഒരു ലക്ഷ്യം കൈക്കൊള്ളുമ്പോള്‍ ആ ലക്ഷ്യത്തില്‍ എത്തുന്നതിനു വേണ്ടി നേരിടേണ്ടി വരുന്ന പ്രശ്ന ‌ ങ്ങളേയും മുന്‍കുട്ടികാണാന്‍ തയ്യാറാകണം. അത്‌ നേടിയതായി മാനസികമായി കരുതണം. വിജയകരമായ ലൈഫ്‌ക�ോച്ചുകള്‍ ഉപദേശിക്കുന്നത് എല്ലാ ദിവസവും രാത്രിയില്‍ ഉറക്കത്തില്‍ നിങ്ങള്‍ കാണേണ്ട സ്വപ്നത്തെ ക്കുറിച്ച് ചിന്തിക്കണമെന്നാണ്. നിങ്ങളുടെ അബ�ോധമനസ്സ് ഈ സ്വപ്നത്തെ ഏറ്റെടുക്കണം. എന്നിട്ട് അതിന്റെ സാധ്യതകള്‍ എല്ലാ മേഖലകളിലും വളര്‍ത്തിയെടുക്കണം. ഈ സ്വപ്നം കൈവരിച്ചാല്‍ ഉണ്ടാകുന്ന സൗഭാഗ്യങ്ങളും ഓര്‍ക്കണം. വ്യതിചലിച്ചാല്‍ നിങ്ങളുടെ

ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങാനുള്ള കഴിവ് ഇല്ലാതാകും. ഏകാഗ്രത കൈവിടാതെ ലക്ഷ്യത്തിലേക്ക്തന്നെ ഉറ്റുന�ോക്കുകയും ബാഹ്യമായ ഇടപെടലുകള്‍ ഒഴിവാക്കുകയും ചെയ്യണം. ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ പല പ്രല�ോഭനങ്ങളും കെണികളുമുണ്ടാകും. അതിന�ൊക്കെ നേരിടാനുള്ള ധൈര്യം ആര്‍ജിക്കുകയാണ് വേണ്ടത്. ജീവിതം പല ആശകളും കാട്ടി ക�ൊതിപ്പിക്കും. സന്തോഷിക്കാനായിട്ട് ഒട്ടനവധി ചെറിയകാര്യങ്ങള്‍ നമുക്ക് ചുറ്റിലും ഉണ്ട്. അരസികരായവര്‍ സമയനഷ്ടമുണ്ടാക്കാന്‍ നമുക്ക്ചുറ്റും ഉണ്ടാകും. നിങ്ങള്‍ നിങ്ങള�ോടുതന്നെ യുദ്ധത്തിലാണ്. ദീര്‍ഘകാലം നിങ്ങളെ മറ്റൊരാള്‍ക്ക് സഹായിക്കാനാവില്ല. പൂര്‍ണ്ണമായും ഏകാഗ്രതയ�ോടെ ഇരിക്കുക

എന്നതാണ് പ്രധാനം. ഓര�ോ കഴിവും മസില്‍ പ�ോലെയാണ്. അത് പരിശീലിക്കും ത�ോറും വളര്‍ന്നുക�ൊണ്ടിരിക്കും. ആദ്യം ചെറിയഭാരം എടുക്കണം. പിന്നീട് ല�ോഡ് കൂട്ടണം. അങ്ങനെ നിങ്ങളുടെ കംഫര്‍ട്ട്‌സ�ോണ്‍ കുറെശ്ശെയായി തകര്‍ക്കണം. നിങ്ങളുടെ ആത്യന്തികലക്ഷ്യം കൈവരിക്കും വരെ മനസ്സിന് വിശ്രമം ക�ൊടുക്കരുത്. ലക്ഷ്യത്തിലെത്തിച്ചേരുക എന്നത് ഒരു ലഹരിയാണ്. ഒരു തരം ഉന്മാദം. ആ ഉന്മാദം കൂടുതല്‍ ലക്ഷ്യങ്ങള്‍ നേടാന്‍ നിങ്ങള്‍ക്ക്പ്രച�ോദനമാകും. വിഷമങ്ങളെ എളുപ്പത്തില്‍ നേരിടാന്‍ നിങ്ങളെ സഹായിക്കും. ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും വന്നുചേരും. മുന്‍പത്തെക്കാളും സന്തുഷ്ടനായി മാറും

P\phcnþെ^{_phcn 2019

43


GADGETS

Lenovo S5 Pro GT

Rs. 12,290 (approximately)   Android v8.1 (Oreo) OS   6.2 inches Display   12 MP + 20 MP Dual Primary Cameras   20 MP + 8 MP Dual Secondary Cameras   4 GB RAM   64 GB Internal Memory   256 GB Expandable Memory   3500 mAh Battery Capacity

Oppo R17 Neo

Rs. 24,990 (approximately)  Android v8.1 (Oreo) OS  6.41 inches Display  16 MP + 2 MP Dual Primary Cameras  25 MP Secondary Camera  4 GB RAM  128 GB Internal Memory  256 GB Expandable Memory  3600 mAh Battery Capacity

44

P\phcnþെ^{_phcn 2019


BLU Vivo X

Rs. 15,990 (approximately)  Android v7.0 (Nougat) OS  6.0 inches Display  13 MP + 5 MP Dual Primary Cameras  20 MP + 8 MP Dual Secondary Cameras  4 GB RAM  64 GB Internal Memory  64 GB Expandable Memory  4010 mAh Battery Capacity

Qin 1

Rs. 1,799 (approximately)  Android OS  2.8 inches Display  8 MB RAM  16 MB Internal Memory  32 GB Expandable Memory  1480 mAh Battery Capacity

P\phcnþെ^{_phcn 2019

45


]mNIw

]co£¡me hn`-h§Ä

tämjva _nPp

പരീക്ഷക്കാലമെത്താറായി. കുട്ടികളുടെ തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന, ശരീരത്തെ ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്ന ചില വിഭവങ്ങള്‍

ക്യാരറ്റ് ജിഞ്ചര്‍ ടെര്‍മറിക് സൂപ്പ്

ആവശ്യമുള്ള സാധനങ്ങള്‍

ഒലിവ് ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍ ക്യാരറ്റ് - 3 എണ്ണം (ത�ൊലികളഞ്ഞ് ചതുരത്തില് അരിഞ്ഞത് ) സവാള - ഒരെണ്ണം (വലിയ കഷണങ്ങളാക്കിയത് ) വെളുത്തുള്ളി അരിഞ്ഞത് - രണ്ട് അല്ലി ഇഞ്ചി ക�ൊത്തിയരിഞ്ഞത് - ഒരു ചെറിയ കഷണം മഞ്ഞള്‍ - രണ്ട് ഇഞ്ച് വലിപ്പത്തിലുള്ള രണ്ടെണ്ണം (ഗ്രേറ്റ് ചെയ്തത് ) വെജിറ്റബിള്‍ സ്റ്റോക്ക് - 4 കപ്പ് കട്ടി തേങ്ങാപ്പാല്‍ - ആവശ്യത്തിന് കുരുമുളകുപ�ൊടി - കുറച്ച് ഉപ്പ് - പാകത്തിന് 46

P\phcnþെ^{_phcn 2019

തയാറാക്കുന്ന വിധം

ഒരു കുഴിവുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാക്കി അല്പ്പം ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇതിലേക്ക് സവാള കഷണങ്ങളാക്കിയത് ചേര്‍ത്തിളക്കുക. സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, മഞ്ഞള്‍, ഇഞ്ചി ഇവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് ക്യാരറ്റ് ചേര്‍ക്കുക രണ്ട് മിനിറ്റുകൂടി ഇളക്കി വെജിറ്റബിള്‍ സ്റ്റോക്കും പാകത്തിന് ഉപ്പും ചേര്‍ക്കാം. ഇത് ചെറിയ തീയില്‍ തിളപ്പിക്കുക. ക്യാരറ്റ് വെന്തുവരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി ചൂടാറിയ ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കാം. സൂപ്പ് ബൗളിലേക്ക് പകര്‍ന്ന് മുകളില്‍ തേങ്ങാപ്പാല്‍ ഒഴിച്ച് കുരുമുളകുപ�ൊടിയും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ക്കാവുന്നതാണ്. (ശരീരത്തില്‍ രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കാനും ക്യാരറ്റ് ഉത്തമമാണ് )


ഹെല്‍ത്തി സ്റ്റീം കേക്ക് ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി - ഒരു കപ്പ് ഗ�ോതമ്പുപ�ൊടി - ഒരു കപ്പ് റാഗിപ്പൊടി - ഒരു കപ്പ് തേങ്ങ ചിരകിയത് - രണ്ട് കപ്പ് ഉപ്പ് - പാകത്തിന് വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പ�ൊടികള�ോര�ോന്നും ആവശ്യത്തിന് ഉപ്പും വെളളവും ചേര്‍ത്ത് വെവ്വേറെ പുട്ടിനു പാകത്തില്‍ നനച്ചെടുക്കുക. പുട്ടുകുറ്റിയിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇടുക അതിനു മുകളിലായി അരിപ്പൊടി വീണ്ടും തേങ്ങ ചിരകിയത്. ഗ�ോതമ്പുപ�ൊടി, തേങ്ങ ചിരകിയത് ശേഷം റാഗിപ്പൊടി എന്നീ ക്രമത്തിലിട്ട് ആവികയറ്റി വേവിച്ചെടുക്കുക. കടലക്കറിക്കോ പയറിന�ോ ഒപ്പം പ്രഭാത ഭക്ഷണമായി വിളമ്പാം.

ട്രിപ്പിള്‍ സ്മൂത്തി ആവശ്യമുള്ള സാധനങ്ങള്‍

റ�ോബസ്റ്റ അല്ലെങ്കില്‍ ഏത്തപ്പഴം അരിഞ്ഞത് - ഒരെണ്ണം (ഫ്രീസറില്‍ വച്ച് തണുപ്പിച്ചത് ) പാല്‍ - 1/4 കപ്പ് പൈനാപ്പിള്‍ അരിഞ്ഞത് - 1 1/4 കപ്പ് കട്ടത്തൈര് - 1/2 കപ്പ് സ്പിനാച്ച് അരിഞ്ഞത് - 1 1/2 കപ്പ് നാരങ്ങാനീര് - ഒരെണ്ണത്തിന്റേത്

തയാറാക്കുന്ന വിധം

പഴം, പാല്‍ ഇവ മിക്സ ‌ ിയുടെ ജാറിലെടുത്ത് ക്രീം പരുവത്തില്‍ അടിച്ചെടുക്കുക. ഇതിലേക്ക് പൈനാപ്പിള്‍, തൈര് ഇവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം സ്പിനാച്ച് അരിഞ്ഞതും നാരങ്ങാനീരും ചേര്‍ത്ത് നന്നായി അടിച്ചെടുത്ത് ഗ്ലാസ്സിലേക്ക് പകര്‍ന്ന് ഉടന്‍ വിളമ്പാം. ആവശ്യമെങ്കില്‍ മധുരം ചേര്‍ക്കാവുന്നതാണ് (വളരെ പ�ോഷക സമ്പുഷ്ടവും ആര�ോഗ്യപ്രദവുമാണ് )

P\phcnþെ^{_phcn 2019

47


]mNIw

റെഡ് റൈസ് ദ�ോശ ആവശ്യമുള്ള സാധനങ്ങള്‍

കുത്തരി - ഒരു കപ്പ് ഉഴുന്ന് - 1/2 കപ്പ് ഉലുവ - ഒരു ടീസ്പൂണ്‍ ഉപ്പ് - പാകത്തിന് വെള്ളം - ആവശ്യത്തിന് വെളിച്ചെണ്ണ - ദ�ോശ ചുടാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരി ആറ് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിരാന്‍ വയ്ക്കുക. ഉഴുന്നും ഉലുവയും ഒരുമിച്ചെടുത്ത് അതും വെള്ളത്തില്‍ ആറ് മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക. ശേഷം ആദ്യം ഉഴുന്നും ഉലുവയും പാകത്തിന് വെളളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരി അരച്ചെടുക്കാം. അരച്ചെടുത്ത രണ്ട് കൂട്ടും ഒരുമിച്ച് യ�ോജിപ്പിച്ച് ഉപ്പും ചേര്‍ത്ത് ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വയ്ക്കുക. രാവിലെ ചൂടായ ദ�ോശക്കല്ലില്‍ എണ്ണ പുരട്ടി ചുട്ടെടുക്കാം. തേങ്ങാചമ്മന്തിക്കൊപ്പം വിളമ്പാവുന്നതാണ്.

ബ്രൗണ്‍ ബ്രഡ്ഡ് ഉപ്പുമാവ് ആവശ്യമുള്ള സാധനങ്ങള്‍

ബ്രൗണ്‍ ബ്രഡ്ഡ് - 8 കഷ്ണം വെജിറ്റബിൾ ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍ കടുക് - 1/4 ടീസ്പൂണ്‍ ജീരകം - 1/4 ടീസ്പൂണ്‍ കറിവേപ്പില - രണ്ട് തണ്ട് സവാള ഒരെണ്ണം (ചെറുതായി അരിഞ്ഞത് ) പച്ചമുളക് - 2 എണ്ണം (ചെറുതായി അരിഞ്ഞത് ) ഉരുളക്കിഴങ്ങ് (പുഴുങ്ങി ചതുരത്തില്‍ മുറിച്ചത് ) - ഒരെണ്ണം ഉപ്പ് - പാകത്തിന് മല്ലിയില - അലങ്കരിക്കാന്‍ നാരങ്ങാനീര് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ബ്രഡ്ഡ് മിക്‌സിയിലിട്ട് ചെറുതായി പ�ൊടിച്ചെടുക്കുക. ഒരു പാനില്‍ വെജിറ്റബിള്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി കടുക്, ജീരകം ഇവ പ�ൊട്ടിച്ച ശേഷം സവാള അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. സവാള വാടി വരുമ്പോള്‍ ഉരുളക്കിഴങ്ങും ചേര്‍ക്കാം . ഇനി ഇതിലേക്ക് ബ്രൗണ്‍ ബ്രഡ് പ�ൊടിച്ചത് ഇട്ട് ഉപ്പും ചേര്‍ത്ത് അല്പ്പം വെള്ളവും കുടഞ്ഞ് നന്നായി ഇളക്കി മൂടി വച്ച് ചൂടാക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. മല്ലിയില വിതറി നാരങ്ങാനീരും കുടഞ്ഞ് വിളമ്പാം. (അന്നജം ധാരാളമടങ്ങിയ ഭക്ഷണമാണ് കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണമായി നല്‌കേണ്ടത്. ഇത് കുട്ടികളെ ക്ഷീണമില്ലാതെ പഠിക്കാനും ഉന്മേഷത്തോടെയിരിക്കാനും സഹായിക്കുന്നു.)

48

P\phcnþെ^{_phcn 2019


www.sunnypaints.com

TM

Colour up your life through Good relations

Select Your Right Choice


മഞ്ഞുകാലത്തെ വരണ്ട ചര്‍മ്മത്തിന് പ്രകൃതിദത്ത പരിഹാരങ്ങള്‍

ഞ്ഞുകാലമിങ്ങെത്തിയല്ലോ. ചര്‍മ്മത്തിന് പ്രത്യേക പരിചരണം ആവശ്യമായ സമയമാണിത്. ഇക്കാലത്ത് ചര്‍മ്മം വരളുന്നതാണ് ഏറ്റവും വലിയ തലവേദന. അള്‍ട്രാവയലറ്റ് രശ്മികള�ോട് അതിവേഗത്തില്‍ പ്രതിപ്രവര്‍ത്തിക്കുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. പ്രകൃതി തന്നെ ധാരാളം പ്രതിവിധികള്‍ നമുക്കായി ഒരുക്കിയിട്ടുണ്ട്. വാസ്തവത്തില്‍, നിങ്ങളുടെ അടുക്കളയില്‍ തന്നെ ഇതിനുള്ള പ്രതിവിധിയുണ്ട്. അതിനാല്‍ ത�ൊട്ടടുത്ത ക�ോസ്മറ്റിക് ഷ�ോപ്പിലേക്ക ഓടേണ്ട കാര്യമില്ല. അതെ, ഇത് തമാശയല്ല .

മില്‍ക് ക്രീമും തേനും

ഒരു ടേബിള്‍ സ്പൂണ്‍ തേനും മില്‍ക് ക്രീമും നന്നായി മിക്‌സ് ചെയ്യുക. ആ മിശ്രിതം മുഖത്ത് പുരട്ടി ന�ോക്കൂ. ഈ മിശ്രിതം ഏറ്റവും നല്ല പ്രകൃതിദത്ത മ�ോയ്‌സ്ചറൈസര്‍ ആണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉപയ�ോഗിക്കണം എന്നാലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

റ�ോസ് വാട്ടറും സ്‌ട്രോബെറിയും

മഞ്ഞുകാലത്ത് ലഭിക്കുന്ന ഏറ്റവും രുചികരമായ പഴമാണ് സ്‌ട്രോബെറി. ഇത്

ആര�ോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും നല്ലതാണ്. രണ്ടോ മൂന്നോ സ്‌ട്രോബെറി എടുക്കുക. എന്നിട്ട് അത് നന്നായി ഗ്രൈന്‍ഡ് ചെയ്യുക. അതിലേക്ക് ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ റ�ോസ് വാട്ടര്‍ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി. ഇരുപതു മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇത് എന്ത് മാറ്റമാണ് മുഖത്ത് ക�ൊണ്ടുവരുന്നതെന്ന് ന�ോക്കൂക. ആദ്യ ഉപയ�ോഗത്തില്‍ നിന്ന് തന്നെ മാറ്റം പ്രതീക്ഷിക്കാം.

ക�ോക്കനട്ട് ഓയില്‍

കേരളത്തിലും തമിഴ്ന ‌ ാട്ടിലും ധാരാളമായി കാണുന്ന വൃക്ഷമാണ് തെങ്ങ്. ദൈനംദിന പാചകത്തിന് നമ്മള്‍ കൂടുതലായി വെളിെച്ചണ്ണ ഉപയ�ോഗിക്കുന്നു. എല്ലാതരം ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും പറ്റിയ സിദ്ധൗഷധമാണ് വെളിച്ചെണ്ണ. ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ എടുക്കുക. ചെറുതായി ചൂടാക്കുക. മുഖത്തൊഴികെ എല്ലായിടത്തും പുരട്ടുക. ചര്‍മ്മത്തിന് എണ്ണയെ വലിച്ചെടുക്കാനുള്ള കഴിവുണ്ട്. അത് ചര്‍മ്മത്തിന്റെ ആര�ോഗ്യത്തിന് നല്ലതാണ്.

ഓട്ട്‌സും തേനും

ധാരാളം നാരുകളടങ്ങിയ ഓട്‌സ്

tUm. Fenk_¯v Nmt¡m, MD-I¸\mkv CâÀ\mjWÂ

Mob: 9388618112

50

P\phcnþെ^{_phcn 2019

ഈയിടെ പലരുടെയും പ്രാതലിലെ പ്രധാനവിഭവമായി മാറിയിട്ടുണ്ട് ഇത് ആര�ോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. അതില്‍ ഫൈബറും പ�ോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇനി ഓട്‌സിനെ ഇഷ്ടപ്പെടാന്‍ മറ്റൊരു ഉപയ�ോഗം കൂടി പറയാം. അരക്കപ്പ് ഓട്‌സും രണ്ടോ മൂന്നോ സ്പൂണ്‍ തേനും എടുത്ത് കലര്‍ത്തുക. അത് മുഖത്ത് പുരട്ടുക. എന്നിട്ട് പത്തോ പതിനഞ്ചോ മിനിറ്റ് നേരം വെയ്ക്കുക. അതിനു ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകിക്കളയുക. ചര്‍മ്മത്തിന് അസാധാരണ തിളക്കം കിട്ടുകയും ചര്‍മ്മം മൃദുവാകുകയും ചെയ്യും.

വാഴപ്പഴവും മ�ോരും

മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ് വാഴപ്പഴം ആരും ഇഷ്ടപ്പെടില്ല. അതുക�ൊണ്ട് തന്നെ വാഴപ്പഴം എല്ലാ അടുക്കളകളിലും സാധാരണ ലഭ്യമാണ്. അത് നിങ്ങളുടെ


ചര്‍മ്മസംരക്ഷണത്തിന് എത്രത്തോളം ഗു ണ ക ര മ ാണെ ന്ന് അറിയാമ�ോ ? ഒരു പഴം എടുക്കുക. അത് നന്നായി ഉടച്ച് കുഴമ്പാക്കുക. അതില്‍ മ�ോര�ൊഴിച്ച് കുഴയ്ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി അല്‍പനേരത്തിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകിക്കളയുക. ഇത് ചര്‍മ്മം വരളുന്നതിനെ ഫലപ്രദമായി നേരിടാന്‍ സഹായിക്കും. ഇനിയും മഞ്ഞുകാലം മ�ോശംകാലമാണെ് കരുതുന്നുണ്ടോ? ഒരു സീസണും മഞ്ഞുകാലം പ�ോലെ സുഖകരമായിട്ടില്ല. അത് ഉത്സവങ്ങളുടെയും സന്തോഷത്തിന്റെയും കാലമാണ്. ഈ കുറുക്കുവഴികള്‍ പരീക്ഷിക്കുക. ആര�ോഗ്യത്തോടെയും സൗന്ദര്യത്തോടുകൂടിയും ജീവിക്കുക

P\phcnþെ^{_phcn 2019

51


bm{X

ദരിദ്രമെങ്കിലും സമ്പന്നമായ ബര്‍കിനാ ഫാസ�ോ ഒ

രു രാഷ്ട ്രത്തിന്റെ സാമ്പത്തികനിലവാരം എങ്ങിനെയാണ് വിലയിരുത്തുക? പലര്‍ക്കും ഒരു രാഷ്ട്രം ധനികമെന്നാല്‍ അര്‍ത്ഥമാക്കുന്നത് അത് സാമ്പത്തികമായി മുന്നോട്ടെന്നതും ദരിദ്രരമെന്നാല്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നതും എന്നുമാണര്‍ത്ഥം. ഒരു രാജ്യത്തിന്റെ സമ്പന്നതയെ ഇതുപ�ോലെ വിലയുരുത്തുന്നത് വിഡ്ഢിത്തമാണെന്ന് കരു�ന്നിെല്ലങ്കില്‍ നമുക്ക് മുന്നോട്ട് പ�ോകാം. ഈ പതിപ്പില്‍ ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില�ൊന്നിലേക്കാണ് ഞങ്ങള്‍ നിങ്ങളെ ക�ൊണ്ടുപ�ോകുന്നത്. തീര്‍ച്ചയായും ബര്‍കിനാ ഫാസ�ോ ധനപരമായ കരുത്തുക�ൊണ്ടല്ല അതിന്റെ പ്രകൃതിസൗന്ദര്യത്തിന്റെ പേരിലാണ് ഏറ്റവും സമ്പന്നമായ രാഷ്ട്രമായി മാറുന്നത്. ഒരു യാത്രികനെ തൃപ്തിപ്പെടുത്തുവാന്‍ ഉതകുന്ന പ്രകൃതിസൗന്ദര്യംക�ൊണ്ട് അനുഗൃഹീതമാണ് ഈ രാഷ്ട്രം.

52

ഇത് ഒരു മുന്‍ ഫ്രഞ്ച് ക�ോളനിയായിരുന്നു. ബര്‍കിന ഫാസ�ോ സ്വാത��ം നേടിയിട്ട് ഏറെക്കാലമായിട്ടില്ല. മറ്റ് ആഫ്രിക്കന്‍ രാഷ്ട്രങ്ങളെ പ�ോലെ ഈ രാജ്യവും വികസനത്തില്‍ പാതയിലാണ്. ക�ോളനി ഭരണത്തിന്റെ മുന്‍പും പിന്‍പുമുള്ള കാലഘട്ടങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസപെട്ടിരിക്കുന്നു. ഇപ്പോഴത്തെ തലമുറ യൂറ�ോപ്യന്‍ സംസ്കാരത്തേയും പ്രത്യേകിച്ച് ഫ്രഞ്ചുസംസ്കാരത്തെയും അനുകരിക്കുന്നവരാണ്. ആ സ്വാധീനം എല്ലായിടത്തും പ്രകടമാണ്. സമീപഭാവിയില്‍ ഇത്രയ്ക്കധികം അട്ടിമറികള്‍ അനുഭവിച്ച രാജ്യമാണിതെന്ന് കണ്ടാല്‍ മനസിലാകില്ല. ആഫ്രിക്കയിലെ മറ്റൊരു രാജ്യവും ഇത്രയ്ക്കധികം അട്ടിമറികള്‍ അനുഭവിച്ചിട്ടുണ്ടാകില്ല. സ്വാത��ത്തിന് ശേഷം ഈ രാജ്യം ഏകദേശം ആറ�ോളം അട്ടിമറിശ്രമങ്ങള്‍ നേരി�ിട്ടുണ്ട്. ഭാഗ്യത്തിന് ഇപ്പോള്‍ കാര്യങ്ങള്‍ ഒരു പരിധി വരെ

P\phcnþെ^{_phcn 2019


സിന്‍ഡു ചെങ്കുത്തായ ക�ൊടുമുടികള്‍ നിറഞ്ഞ പാറക്കെട്ടുകളാണ്. അസ്തമയം കാണാന്‍ പറ്റിയ ഇടമാണ്. ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും സൂര്യാസ്തമയം ആസ്വദിക്കുകയെന്നത് വളരെ മന�ോഹരമായ അനുഭവമാണ്. ടാന്‍ഗ്രെല തടാകം ഏറ്റവും ആകര്‍ഷകമായയിടമാണ്. ഹിപ്പൊപ്പൊട്ടാമസുകളുടെ സാന്നിധ്യമാണ് ഈ തടാകത്തെ സവിശേഷമാക്കുന്നത്. ആത്മാവിനെ പ്രകൃതിയില്‍ നിന്നും വേര്‍പെടുത്താന്‍ സാധിക്കാത്ത ചില അപൂർവ സുന്ദര ഇടങ്ങളില�ൊന്നാണ് ഈ തടാകം.

P\phcnþെ^{_phcn 2019

53


സമാധാനപരമാണ്. ക�ൊള�ോണിയല്‍ ഭരണമായിരുന്നു ഒരര്‍ത്ഥത്തില്‍ ഈ രാജ്യങ്ങള്‍ക്ക് ഇന്ന് സന്തോഷിക്കാനുള്ള പല സമ്മാനങ്ങളും നല്‍കിയത്. ക�ൊള�ോണിയല്‍ ഭരണത്തിന് ശേഷം ഭരണാധികാരികള്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല. പകരം പൂർവികരുടെ വഴി പിന്തുടരുക മാത്രമാണ് ചെയ്തത്. ത�ോമസ് ശങ്കര മാത്രമാണ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചത്. രാജ്യത്തിന്റെ ഇപ്പോഴത്തെ പേരും ത�ോമസ് ശങ്കരയുടെ സംഭാവനയാണ്. മുന്‍പേര് 'അപ്പര്‍ വ�ോള്‍' എന്നായിരുന്നു . 1982ലാണ് ശങ്കര ആദ്യമായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. സായേ സെര്‍ബോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് ജീന്‍ ബാപ്റ്റിസ്റ്റ് ഊഡ്രാഗ�ോ ത�ോമസ് ശങ്കരയെ പ്രധാനമ�ിയായി വാഴിച്ചു. ജനങ്ങളാല്‍ വീണ്ടും അധികാരത്തിലേക്ക് ക�ൊണ്ടുവരപ്പെട്ട നേതാവായിരുന്നു ശങ്കര. അദ്ദേഹം അന്യായമായി തടവിലാക്കപ്പെട്ടപ്പോള്‍

54

P\phcnþെ^{_phcn 2019

അദ്ദേഹത്തിന്റെ അനുയായികള�ോട�ൊപ്പം ജനം ഇദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. തടവിന് ശേഷം വീണ്ടും പ്രസിഡന്റായി അധികാരത്തിലേറിയപ്പോള്‍ അദ്ദേഹമാണ് രാജ്യം ഇന്നുവരെ കണ്ടതിൽവച്ചേറ്റവും ആശാവഹമായ സാമൂഹ്യ സാമ്പത്തിക പുനര്‍ഘടനാ പദ്ധതികള്‍ നടപ്പിലാക്കിയത്. ഭൂപരിഷ്‌കരണം ക�ൊണ്ടുവരാന്‍ അദ്ദേഹം ആഗ്രഹിച്ചു. ബഹുഭാര്യാത്വം നിര്‍ത്തലാക്കി. നിര്‍ബന്ധവിവാഹവും സ്ത്രീകളുടെ ചേലാകര്‍മ്മവും നിര്‍ത്തലാക്കി. റ�ോഡ്, റെയിൽവെ വികസന പദ്ധതികള്‍ നടപ്പാക്കി. മികച്ച വിദ്യാഭ്യാസം ക�ൊണ്ടുവന്നു. പക്ഷെ വിധി ക്രൂരമായിരുന്നു. അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പുറത്താക്കിയെന്ന് മാത്രമല്ല, അധികം വൈകാതെ അദ്ദേഹം ല�ോകത്തോട് വിടപറയുകയും ചെയ്തു. രാജ്യം കണ്ടതിൽവച്ചേറ്റവും മഹാനായ ഒരു നേതാവിന്റെ ദുഖകരമായ തിര�ോധാനത്തെക്കുറിച്ച് പറയുന്ന ഒരു കഥ മാത്രമല്ലിത്. ഈ മണ്ണിന്റെ

വിധി മാറ്റിയെഴുതുന്നത് ലക്ഷ്യമാക്കിയുള്ള ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ മരണം കൂടിയാണ്. ഈ രാജ്യത്ത് സന്തോഷവും സമാധാനവും അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം രാജ്യം ഭരിക്കുന്ന ഭരണാധികാരികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ആശയക്കുഴപ്പുമുണ്ടെങ്കിലും തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്ന ‌ ങ്ങള്‍ക്ക് കാരണം സ്വന്തം കര്‍മ്മഫലമാണെന്നു ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളും കരുതുന്നു. എങ്കിലും അവര്‍ പ്രതീക്ഷ കളയാന്‍ തയ്യാറല്ല. ആ ആത്മവിശ്വാസം അഭിനന്ദനം അര്‍ഹിക്കുന്നതാണ് . അറിവില്ലായ്മ മൂലം ഭൂതകാലത്തില്‍ നഷ്ടപ്പെട്ടതെല്ലാം ടൂറിസത്തിലൂടെ തിരിച്ചുപിടിക്കാമെന്ന് അവര്‍ കരുതുന്നു. ഇക്കുറി അവര്‍ കുറെക്കൂടി ജാഗരൂകരാണ്. ബ�ോബ�ോ-ഡിയൂലാസ്സോ, അർലി നാഷണല്‍ പാര്‍ക്, ഡബ്‌ള്യു നാഷണല്‍ പാര്‍ക്ക്, ഊഗഡൂഗു, ഗ�ൊറ�ോം


ഗ�ൊറ�ോം, സിന്റു, ലേക് ടാഗ്രല, സിനിയറെ എന്നിവയാണ് പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേ�ങ്ങള്‍. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ബ�ോബ�ോ ഡ്യൂലാസ�ോ ആണ് ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് കേ�ം. എല്ലാതരം യാത്രക്കാരെയും ഒരുപ�ോലെ ഈ കേ�ം ആകര്‍ഷിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിശാജീവിതം ആസ്വദിക്കാന്‍ യാത്രികര്‍ സാധാരണയായി എത്തുന്നത് ഇവിടെയാണ്. ലൈവ് സംഗീതവും നൃത്തപ്രകടനവും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. അര്‍ളി ദേശീയ പാര്‍ക്ക് മറ്റൊരു പ്രശസ്ത ടുറിസ്റ്റ്‌കേന്ദ്രമാണ്. ദേശാടനപക്ഷികളുടെ സാന്നിധ്യത്താല്‍ ജനപ്രിയമാണിവിടം. സാഹസികരായ സന്ദര്‍ശകര്‍ക്ക് ട്രെക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ട്രിപ്പുകളില്‍ പങ്കെടുക്കുന്നത് വിന�ോദപ്രദമാണ്. ഊഗഡൂഗു ആണ് ബര്‍കിനാ ഫാസ�ോയുടെ തലസ്ഥാനം. ഭരണകേ�ങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. ബ�ോബ�ോ ഡ്യൂലാസ്സൊ പ�ോലെ തന്നെയാണ് ഇതും. നിശാജീവിതത്തിനും

ഡാന്‍സ് ഷ�ോകള്‍ക്കും പേര് കേട്ട സ്ഥലമാണിത്. രാജ്യത്തെ ഏറ്റവും വലിയ വിപണിയാണ് ഗ�ൊറ�ോം ഗ�ൊറ�ോം. രാജ്യത്തെ ചരക്കുകളെയും കച്ചവടസാധനങ്ങളെയും കുറിച്ച് മനസിലാക്കാന്‍ ഇവിടെ സന്ദര്‍ശിക്കുന്നത് ഗുണകരമാണ്. സിന്‍ഡു ചെങ്കുത്തായ ക�ൊടുമുടികള്‍ നിറഞ്ഞ പാറക്കെട്ടുകളാണ്. അസ്തമയം കാണാന്‍ പറ്റിയ ഇടമാണ്. ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും സൂര്യാസ്തമയം ആസ്വദിക്കുകയെന്നത് വളരെ മന�ോഹരമായ അനുഭവമാണ്. ടാന്‍ഗ്രെല തടാകം ഏറ്റവും ആകര്‍ഷകമായയിടമാണ്. ഹിപ്പൊപ്പൊട്ടാമസുകളുടെ സാന്നിധ്യമാണ് ഈ തടാകത്തെ സവിശേഷമാക്കുന്നത്. ആത്മാവിനെ പ്രകൃതിയില്‍ നിന്നും വേര്‍പെടുത്താന്‍ സാധിക്കാത്ത ചില അപൂർവ സുന്ദര ഇടങ്ങളില�ൊന്നാണ് ഈ തടാകം. രാജ്യത്തെ ഏറ്റവും ജനപ്രിയമായ വ ന ്യമൃ ഗ പ ാ ര് ‍ക്കാ ണ് സ ി ന ി യെര്‍ . സിംഹം, പുലി, ഹൈന എന്നിവയാണ് പാര്‍ക്കില്‍ സാധാരണ കാണപ്പെടുന്ന മൃഗങ്ങള്‍. ബര്‍കിനാ ഫാസ�ോയുടെ പ്രധാന ആകര്‍ഷണകേ�ങ്ങള്‍ ആരും അധികം എത്തിപ്പെടാത്ത ഉള്‍പ്രദേശങ്ങളിലാണ്.

സംസ്‌കാരം, ഭക്ഷണം, കല, സംഗീതം, വാസ്തുവിദ്യാ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ബര്‍കിനാ ഫാസ�ോ പാചകവിദ്യയും പാശ്ചാത്യ ആഫ്രിക്കന്‍ പാചകരീതികളും തമ്മില്‍ വലിയ വ്യത്യാസമില്ല. കാരണം രണ്ടും അരി, ഉരുളക്കിഴങ്ങ്, ബീന്‍സ്, ഒക്ര എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ടൂറിസം മേഖലയിലെ വളര്‍ച്ച രാജ്യത്തെ ദാരി��ത്തില്‍ നിന്നും കരകയറ്റുമെന്ന് കരുതുന്നു. ഇവിടത്തെ 80 ശതമാനത്തില്‍ അധികം വരുന്ന ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചാണ് ഇപ്പോള്‍ കഴിയുന്നത്. വരണ്ട ഭൂപ്രദേശമാണ് ഇവിടെ. ഈ ഭൂപ്രകൃതി കൃഷിക്ക് അത്ര അനുയ�ോജ്യമല്ല. രാജ്യത്തിന്റെ പുര�ോഗതിക്ക് പുതിയ വികസന സാധ്യതകള്‍ എത്രയും വേഗം പ്രാവര്‍ത്തികമാക്കേണ്ടതുണ്ട് . പുതിയ സർവേകൾ സൂചിപ്പിക്കുന്നത് പ്രകാരം രാജ്യത്തെ നല്ലൊരു ശതമാനം കുട്ടികളും സ്ത്രീകളും ഭക്ഷ്യക്ഷാമത്തിന്റെ പിടിയില്‍ കഴിയുവരാണ് എന്നുള്ളതാണ്. എന്നിരുന്നാലും അത്യപൂർവ്വതകളുടെ ഈ രാജ്യവും യാത്രസ്‌നേഹികള്‍ കണ്ടിരിക്കേണ്ടതാണെന്നുള്ളതില്‍ തര്‍ക്കമില്ല

P\phcnþെ^{_phcn 2019

55


Hmt«m dnhyq

hnthIv thWptKm]m C´ybnse Xs¶ ap³\ncbnepÅ Hmt«mtam«ohv teJIcn HcmfmWv hnthIv thWptKm]mÂ. At±lw Ct¸mÄ IzmÀ«À ssa amKknsâ FUnädmbn tkh\a\pãn¡p¶p. IqSmsX \nch[n ap³\nc amKkn\pIfnepw ]{X§fnepw FgpXmdpïv.

ന്ത്യയില്‍ ഏറ്റവും ആകാംക്ഷയ�ോടെ കാത്തിരിക്കുന്ന എസ്‌യുവിയാണ് ടാറ്റ ഹാരിയര്‍. ഒരു പക്ഷെ ടാറ്റാ മ�ോട്ടോഴ്‌സ് വിപണിയില്‍ ഇറക്കിയ മികച്ച കാറുകളില്‍ ഒന്നാണിത്. 2019 - ല്‍ വിപണിയില്‍ ഇറക്കുന്നതിന് മുമ്പ്‌ രാജസ്ഥാനില്‍ നിന്നും ഈ എസ്‌യുവി ഞങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തത്. ഡിസ്ക ‌ വറി സ്‌പ�ോര്‍ട്‌സിന്റെ അടിത്തറയായ എല്‍ 550 എന്ന പ്ലാറ്റ്‌ഫ�ോം തന്നെയാണ് ഹാരിയറിനുള്ളതും. ഇത് ഹാരിയറിനെ ആകര്‍ഷകത്വവും അളവഴകും പകരുന്നു. പിന്നില്‍ നിന്ന് ന�ോക്കുമ്പോള്‍ ചെറുതുപ�ോലെ ത�ോന്നിക്കുന്ന സാധാരണ ജീപ്പ് പ�ോലെയല്ല ഹാരിയര്‍. അത് റ�ോഡ് നിറഞ്ഞ് കിടക്കുന്നു. ആകര്‍ഷകത്വം നിറഞ്ഞ മുന്‍ഭാഗത്തില്‍ വലിയ ഗ്രില്ലും എല്‍ഇഡി ഡിആര്‍എല്ലും ഉണ്ട്. വിന്‍ഡോ ലൈന്‍ പിന്‍ഭാഗത്തേക്ക് നീളുന്നതാണ്. അത് ഒരു റാപ്പെറൗണ്ട് ലുക്കാണ് നല്‍കുന്നത്. സ്‌റ്റൈലിങും മികച്ചതാണ്. ഈയടുത്ത കാലത്ത് ടാറ്റയ്ക്ക് ലഭിച്ച 56

P\phcnþെ^{_phcn 2019

വരദാനമാണ് പ്രതാപ് ബ�ോസ്. ഇദ്ദേഹമാണ് ടാറ്റയുടെ പുതിയ കാറുകളെ ഡിസൈനിലും കാഴ്ചയിലും മികവാർന്നതാക്കുന്നതിന് പിന്നില്‍ അക്ഷീണം പ്രയത്‌നിക്കുന്നത്. വല്ലാതെ താഴേക്ക് ഇറക്കി ഘടപ്പിച്ചിട്ടുള്ള ഹെഡ്‌ലാമ്പുകള്‍ സാധാരണഗതിയില്‍ അഭിപ്രായഭിന്നത ഉണ്ടാക്കാവുന്നതാണെങ്കിലും അത് ഫ്‌ളാഷ�ോടു കൂടി കാണുമ്പോള്‍ ആകര്‍ഷകമായി മാറുന്നു. ഇതില്‍ കറുത്ത പ്രതലത്തിലാണ് ഈ ഹെഡ്‌ലാമ്പുകളെങ്കില്‍ അത് ബമ്പറിന്റെ ഒരു ഭാഗമാണെന്ന് ത�ോന്നിച്ചേനെ. ഇത് ഡിസൈനിലെ ഒരു പ�ോരായ്മയാണ്. മറ്റൊന്ന് 17 ഇഞ്ച് അല�ോയ് വീല്‍ തീരെ ചെറുതായിപ്പോയി എന്നതാണ്. ഈ ചെറിയ പ�ോരായ്മകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മന�ോഹരമായ ഡിസൈന്‍ ഉള്ള എസ്‌യുവിയാണ് ടാറ്റ ഹാരിയര്‍. ഇന്റീരിയറുകള്‍ ന�ോക്കിയാല്‍ വില കൂടിയ ക്ലാസില്‍പ്പെട്ട വാഹനമാണെന്ന് ഒറ്റയടിക്ക് ബ�ോധ്യപ്പെടും. ഡാഷിന്റെ മുകളില്‍ സ�ോഫ്റ്റ് ടച്ചുള്ള പദാര്‍ത്ഥങ്ങളാണ് ഉപയ�ോഗിച്ചിരിക്കുന്നത്. ഓക് വുഡ് ഫിനിഷ�ോടുകൂടിയ പ്ലാസ്റ്റിക് ട്രിമും

ബ്രഷ്ഡ് അലൂമിനിയം ട്രിമും കാറിന്റെ എലഗന്റ് ലുക് കാത്തുസൂക്ഷിക്കുന്നു. ച�ോക്കലേറ്റ് ബ്രൗണ്‍ നിറമുള്ള ലെതര്‍സീറ്റുകള്‍ മികച്ചതാണ്. ഇത് ഫിനിഷ് ഡ�ോര്‍ പാഡുകളിലും ഹാന്‍ഡില്‍ ഗ്രാബിലും നിലനിര്‍ത്തിയിരിക്കുന്നു. അതും പെര്‍ഫൊറേറ്റഡ് ലെതര്‍ ലുക്കോടെ. അകം വിശാലമാണ്. അങ്ങനെ ത�ോന്നിപ്പിക്കുന്ന രീതിയലാണ് സീറ്റുകളും ഡാഷ്‌ബ�ോര്‍ഡും ക്രമീകരിച്ചിരിക്കുന്നത്. പിന്‍സീറ്റുകള്‍ക്ക് നല്ല ലെഗ്‌റൂം നല്‍കിയിരിക്കുന്നു. ഹെഡ്റൂ‌ മും നല്ലതുപ�ോലെ നിലനിര്‍ത്തിയിട്ടുണ്ട്. സീറ്റുകള്‍ തുടയ്ക്ക് നല്ല സപ്പോര്‍ട്ട് നല്‍കുന്നു. ദീര്‍ഘനേരം കംഫര്‍ട്ടോടെ ഇരിക്കാന്‍ സാധിക്കും. മുൻസീറ്റുകൾക്ക് നല്ല ഷേപ്പാണ്. പുറംകാഴ്ചകള്‍ ശരിക്കും കാണാവുന്ന രീതിയില്‍ ഉയരവും കൃത്യമായി നിലനിര്‍ത്തിയിരിക്കുന്നു. റിയര്‍ വ്യൂ മിറര്‍ കാഴ്ചക്ക് വലുതാണെങ്കിലും ജംഗ്ഷനുകളില്‍ എത്തുമ്പോള്‍ വൈന്‍ഡ് സ്‌പ�ോട്ടുകള്‍ കാണിക്കുന്നു എന്ന പ�ോരായ്മയുണ്ട്. യുഎസ്ബിയും ഓഡിയ�ോ ഇന്‍പുട്ടിനുള്ള സംവിധാനവും പുറത്ത് ഒറ്റന�ോട്ടത്തില്‍ കാണാന്‍


കാഴ്ചയിലെ ഗാംഭീര്യം, അതിശയിപ്പിക്കുന്ന ഇന്റീരിയറുകള്‍, പെര്‍ഫോമന്‍സ്, മികച്ച യാത്രാ സുഖം, വിശാലമായ സ്‌പേസ് ഇതെല്ലാം അനുകൂലമാണ്. ഒരു വിധത്തില്‍ ന�ോക്കൂമ്പോള്‍, ഇത് മൂന്നില�ൊന്ന് വിലയ്ക്ക് കിടു ഡിസ്‌കവറി സ്‌പ�ോര്‍ട്‌സ് ആണെന്ന് പറയാതെ വയ്യ

ടാറ്റ ഹാരിയര്‍ P\phcnþെ^{_phcn 2019

57


കഴിയാത്തവിധം ഘടിപ്പിച്ചിരിക്കുന്നു. ഹാരിയറിന് 8.8 ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സംവിധാനം ഉണ്ട് . അതില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും ഉണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ ഏഴ് ഇഞ്ച് സ്‌ക്രീനില്‍ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കുന്നു, ഓഡിയ�ോ, നേവിഗേഷന്‍ ഡാറ്റയും നല്‍കുന്നു. ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം ഒമ്പത് സ്പീക്കറുകള�ോട് കൂടിയ ജെബിഎല്‍ സൗണ്ട് സിസ്റ്റം വഴിയാണ്

58

P\phcnþെ^{_phcn 2019

ഓഡിയ�ോ നല്‍കുന്നത്. ബൂട്ടില്‍ ഒരു സബ് വൂഫറും ഉണ്ട്. ഓഡിയ�ോ ക്വാളിറ്റി അപാരമാണ്. അത് ടാറ്റയുടെ ടിയാഗ�ോ മുതലുള്ള കാറുകളില്‍ അങ്ങനെയാണ്. നിങ്ങള്‍ക്ക് ക്രൂസ് കൺട്രോളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും ഡ്രൈവിങ് മ�ോഡുകളും റിയര്‍ വ്യൂ ക്യാമറകളും എന്നി സംവിധാനങ്ങളും ഉണ്ട്. അതേ സമയം, സീറ്റുകള്‍ വൈദ്യുതി വഴി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്ന പ�ോരായ്മയുണ്ട്. അതുപ�ോലെ ക്ലൈമറ്റ് കണ്‍ട്രോളിന് സിംഗിള്‍ സ�ോണ്‍ സംവിധാനമേയുള്ളൂ. സണ്‍റൂഫും ഇല്ല. ഇത് ഒരു പക്ഷെ വില ഒരു നിശ്ചിത പരിധിയില്‍ പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായിരിക്കാം എന്ന് കരുതാം. ജീപ് ക�ോംപസില്‍ ഉള്ള അതേ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബ�ോക്‌സ�ോടെയുള്ള രണ്ട് ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഉപയ�ോഗിച്ചിരിക്കുന്നത്. എഞ്ചിന്‍ ക�ോംപസില്‍ 170 ബിഎച്ച്പിയായിരുെന്നങ്കില്‍ അത് ഹ ാ ര ി യ റ ി ല്‍ 1 4 0 ബ ി എ ച്ച്പി യ ാ ക് കി ചുരുക്കിയിരിക്കുന്നു. ട�ോര്‍ക്ക് അതുപ�ോലെ തന്നെ 350 എന്‍എമ്മില്‍ നിലനിര്‍ത്തിയിരിക്കുന്നു . ക്ലച്ചാണ്

വ്യത്യസ്തമായിരിക്കുന്ന മറ്റൊരു കാര്യം. ഗിയര്‍ഷിഫ്റ്റ് വളരെ ലൈറ്റാണ്. അതുക�ൊണ്ട് ജീപ്പിനേക്കാള്‍ എളുപ്പമാണ് കൈകാര്യം ചെയ്യാന്‍. ചെറിയ വേഗതയിലും നല്ലതുപ�ോലെ പ്രതികരിക്കും. നല്ല പെര്‍ഫോമന്‍സുമുണ്ട്. പെട്ടെന്ന് 100 കില�ോമീറ്ററിലേക്ക് കുതിക്കും. അഞ്ച്, ആറ് ഗിയറുകളില്‍ ദിവസം മുഴുവന്‍ ഓടിച്ചാലും വണ്ടി കൂളാണ്. ഇക�ോ, സിറ്റി, സ്‌പ�ോര്‍ട്‌സ് എന്നീ മൂന്ന് മ�ോഡുകളുണ്ട്. എഞ്ചിന് നിങ്ങള്‍ കരുതുന്ന മികവില്ല. എഞ്ചിന് ചെറിയ വേഗതയിലും ഓവര്‍സ്പീഡിലും ശബ്ദം അല്‍പം കൂടുതലാണെന്ന് പറയാതെ വയ്യ. സ്‌പ�ോര്‍ടി കാറുകളുടേതുപ�ോലെ സുഗമമല്ലെങ്കിലും കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. നേര്‍േരഖയില്‍ സുസ്ഥിരമായി ഓടാനുള്ള കഴിവുണ്ട് . പ�ൊട്ടിയ റ�ോഡില്‍ സുഗമമായി കുതിച്ചുക�ൊള്ളും. യാത്രാസുഖവും അപാരമാണ്. നല്ല സസ്‌പെന്‍ഷനും കുണ്ടും കുഴിയും സുഗമമായി താണ്ടാനുള്ള കഴിവുമുണ്ട്. 235/65 ആര്‍17 എന്ന ഹൈ പ്രൊഫൈല്‍ ടയര്‍ അപാരമാണ്. നനഞ്ഞതും റഫുമായ റ�ോഡ് കണ്ടീഷനുകളില്‍ പ്രത്യേകം പ്രത്യേകം കൈകാര്യം ചെയ്യാവുന്ന ടെറെയ്ന്‍ റെസ്പോൺസ് ന�ോബുകള്‍ ഉണ്ട് . ഫ്രണ്ട് വീല്‍ ഡ്രൈവേ ഉള്ളൂ എങ്കിലും മറ്റ് ഫ്രണ്ട് വീല്‍ ഡൈവിംഗ് മാത്രമുള്ള വണ്ടികളേക്കാള്‍ സുഗമമായി നീങ്ങാനുള്ള കഴിവ് ഹാരിയറിന്റെ പ്രത്യേകതയാണ്.


ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോ ള്‍, ഇ എസ് പി, ഹില്‍ ഹ�ോള്‍ഡ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങി എല്ലാ ആധുനിക സംവിധാനവും ടാറ്റ ഒരുക്കിയിട്ടുണ്ട് ഹാരിയറില്‍. 2019 ജനവരിയില്‍ മാത്രമേ വില പ്രഖ്യാപിക്കൂ. പക്ഷെ എതിരാളികളുടെ ഇതേ മ�ോഡലുകളേക്കാള്‍ കുറഞ്ഞ വിലയായിരിക്കുമെന്നതില്‍ സംശയമില്ല. 13.5 ലക്ഷം മുതല്‍ 18 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്. കാഴ്ചയിലെ ഗാംഭീര്യം, അതിശയിപ്പിക്കുന്ന ഇന്റീരിയറുകള്‍, പെര്‍ഫോമന്‍സ്, മികച്ച യാത്രാ സുഖം, വിശാലമായ സ്‌പേസ് ഇതെല്ലാം അനുകൂലമാണ്. ഒരു വിധത്തില്‍ ന�ോക്കൂമ്പോള്‍, ഇത് മൂന്നില�ൊന്ന് വിലയ്ക്ക് കിടു ഡിസ്‌കവറി സ്‌പ�ോര്‍ട്‌സ് ആണെന്ന് പറയാതെ വയ്യ

P\phcnþെ^{_phcn 2019

59


RECIPES

Xkv- \- nw Akokv

ഇടിയപ്പം ബിരിയാണി ആവശ്യമുള്ള സാധനങ്ങള്‍

ഇടിയപ്പം - 10 എണ്ണം ചിക്കന്‍ ( വേവിച്ചത് ) - 1/2 കില�ോ സവാള - 2 പച്ചമുളക് - 3 (ചതയ്ക്കുക) വെളുത്തുള്ളി - 7 അല്ലി (ചതയ്ക്കുക ) ഇഞ്ചി - 1 കഷണം (ചതയ്ക്കുക) തക്കാളി - 1 വലുത് മല്ലിയില, പുതിന ഇല - 1/2 കപ്പ് ഗരംമസാലപ്പൊടി - 3/4 ടീ സ്പൂണ്‍ നെയ്യ് - 1/4 കപ്പ് മഞ്ഞ കളര്‍ - കുറച്ച് ലൈം ജ്യൂസ് - 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാൻ ചൂടാക്കി അതിൽ നെയ്യ് ചേർത്ത് ചൂടാവുമ്പോൾ നീളത്തിൽ മുറിച്ച സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർത്ത് വഴറ്റുക. ചെറുതാക്കി മുറിച്ച തക്കാളി ചേർത്ത് വഴറ്റുക. ഇതിലേക്ക് മല്ലിയില, പുതിനയില, ഗരംമസാല പൗഡർ, ചിക്കൻ വേവിച്ച് എല്ലുമാറ്റി ചെറുതാക്കി മുറിച്ചത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ചെറുതാക്കി മുറിച്ച ഇടിയപ്പം ചേർത്തിളക്കുക. പാലിൽ കളർ കലക്കിയത്, ലൈം ജ്യൂസ്, ഗരം മസാലയും എന്നിവ യഥാക്രമം ചേർത്ത് നന്നായി ഇളക്കുക. ഒരു ടീസ്പൂൺ നെയ്യ് ചേർത്തിളക്കി ഉപയ�ോഗിക്കാം.

ഫിഷ് വിന്താലു ആവശ്യമുള്ള സാധനങ്ങള്‍ മീന്‍ - 500 ഗ്രം തേങ്ങ - ഒരെണ്ണം തക്കാളി - 5 എണ്ണം സവാള - 2 എണ്ണം പച്ചമുളക് - 3 എണ്ണം പഞ്ചസാര - 1 ടീസ്പൂണ്‍

മസാല തയ്യാറാക്കാന്‍

മുളകുപ�ൊടി - 1 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍ പട്ട - ഒരു കഷണം ഗ്രാമ്പു - 2എണ്ണം ഏലക്ക - 2 എണ്ണം കുരുമുളക് പ�ൊടി - 1/2 ടീസ്പൂണ്‍ ഉലുവ - 1/2 ടീസ്പൂണ്‍ വെളുത്തുള്ളി - 6 അല്ലി പെരുംജീരകം - 1/2 ടീസ്പൂണ്‍ ഉപ്പ്, എണ്ണ ആവശ്യത്തിന് 60

തയാറാക്കുന്ന വിധം

തേങ്ങയില്‍ നിന്ന് 1/2 കപ്പ് ഒന്നാം പാല്‍, ഒന്നര കപ്പ് രണ്ടാം പാലും എടുക്കുക. തക്കാളി വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക . അരച്ച് വെച്ച മസാല പേസ്റ്റ് പകുതി മീനില്‍ പുരട്ടി അരമണിക്കൂര്‍ വെക്കുക. അധികം മൂത്ത് പ�ോകാതെ വറുത്ത് ക�ോരുക. ഒരു പാനില്‍ എണ്ണ ചൂടാക്കി, ബാക്കി മസാല അരച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. തക്കാളി അരച്ചത് ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ രണ്ടാം പാലും, മീനും, ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക. നന്നായി ചൂടായാല്‍ അടുപ്പില്‍ നിന്നും ഇറക്കിവച്ച് പഞ്ചസാരയും വിനിഗരും, മല്ലിയിലയും ചേര്‍ത്ത് ഇളകകുക. കറി കുറുകിയ പാകത്തിലായിരിക്കണം.

P\phcnþെ^{_phcn 2019



aqhn dnhyq

പ്രാണ

കാ

ഴ്ചയുടേയും ശബ്ദത്തിന്റെയും അനന്ത സാധ്യതകളിലൂടെ ഭയത്തെ അടയാളപ്പെടുത്തുകയും അതിന്റെ ഉള്ളുകള്ളികളെ ച�ോദ്യം ചെയ്യുകയുമാണ് ഈ ചിത്രം. ജനിമൃതികളുടെ രഹസ്യം യമന�ോടാരായുന്ന നചികേതസ്സിന്റെ കഥ പരാമര്‍ശിച്ചുക�ൊണ്ടാണ് സിനിമ തുടങ്ങുന്നത്. എന്തിനേയും ച�ോദ്യം ചെയ്യാന്‍ മടിയില്ലാത്ത സ്വാത��ത്തില്‍ വിശ്വസിക്കുന്ന തന്റേടിയായ എഴുത്തുകാരിയായ താര അനുരാധ എന്ന കഥാപാത്രത്തെ നിത്യമേന�ോന്‍ തന്റെ അഭിനയ മികവിലൂടെ അവിസ്മരണീയമാക്കിയിരിക്കുന്നു . ശബ്ദസാന്നിധ്യമായി എത്തുന്ന കുഞ്ചാക്കോ ബ�ോബനും ദുല്‍ഖര്‍ സല്‍മാനും കഥപറച്ചിലിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. വി . കെ . പ്രകാശന്‍ സംവിധാനവും രാജേഷ് ജയരാമന്‍ തിരക്കഥയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി .സി . ശ്രീ റാമും ശബ്ദസംയ�ോജനം റസൂല്‍ പൂക്കുട്ടിയുമാണ് ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഏകപാത്രസിനിമയാണെങ്കിലും പ്രേക്ഷകന് നല്ലൊരനുഭവം തന്നെയാണ് പ്രാണ എന്നതില്‍ സംശയമില്ല.

പേട്ട

സ്

‌ റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പേട്ട ആവേശത്തോടെയാണ് രജനി ആരാധകര്‍ വരവേറ്റത്. തമിഴ്ന ‌ ാട്ടിലെ ഒരു ഹ�ോസ്റ്റല്‍ വാര്‍ഡന്‍ കാളി എന്ന കഥാപാത്രത്തില്‍ നിന്നുമാണ് പേട്ടയുടെ കഥ തുടങ്ങുന്നത്. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ട്വിസ്റ്റുകള്‍ സിനിമയുടെ പ്രത്യേകതയാണ്. ചടുലവും അനായാസമായ അഭിനയപ്രകടനവും മാസ്സ് ഡയല�ോഗ് ഡെലിവറിയും ആക്ഷന്‍ രംഗങ്ങളിലെ സ്‌റ്റൈലുമായി രജനി പ്രേക്ഷകരുടെ മനം കവരുന്നു. കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ അനിരുദ്ധ് പശ്ചാത്തല സംഗീതവും തിരു ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു ഈ ചിത്രത്തില്‍ . പ്രേക്ഷകരെ ഹരം ക�ൊള്ളിക്കുന്ന സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പീറ്റര്‍ ഹൈനാണ്. തമിഴ്‌നാട്ടിലാണ് കഥ നടക്കുന്നതെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം നിർഹിച്ചിരിക്കുന്നത് ഡെറാഡൂണിലാണ്. വിജയ് സേതുപതി, നവാസുദ്ധീന്‍, സിമ്രന്‍, തൃഷ, ബ�ോബി സിന്‍ഹ, മണികണ്ഠന്‍ , മഹേ�ന്‍, രാംദാസ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാനകഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു .

62

P\phcnþെ^{_phcn 2019


സിംബ

ര�ോ

ഹിത് ഷെട്ടി സംവിധാനം ചെയ്ത ജനപ്രിയ ആക്ഷന്‍ ചിത്രമാണ് സിംബ. അഴിമതിക്കാരനായ പ�ൊലീസ് ഓഫീസര്‍ ചില സംഭവങ്ങളെത്തുടര്‍ന്ന് ആദര്‍ശവാദിയാകുന്നു. രൺവീര്‍ സിംഗാണ് പ�ൊലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്നത്. സാറാ അലിഖാന്‍, സ�ോനു സൂദ്, സിദ്ധാര്‍ത്ഥ ജാദവ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. ഒരു ചെറിയ വേഷത്തില്‍ അജയ് ദേവഗണും പ്രത്യക്ഷപ്പെടുന്നു . ഒരു പ�ൊലീസ് ഓഫീസർ എന്തായിരിക്കണമെന്നും എന്തായിരിക്കരുതെന്നും ഈ ചിത്രം പറയുന്നു .നിരവധി തമാശരംഗങ്ങളും ചിത്രത്തെ കൂടുതല്‍ ക�ൊഴുപ്പിക്കുന്നു.

ഓണ്‍ ദി ബേസിസ് ഓഫ് സെക്‌സ്

മി

നി ലെഡര്‍ എന്ന അമേരിക്കന്‍ സംവിധാകന്‍ മിമി ലെഡറിന്റേതാണ് ഈ ചിത്രം. ലിംഗപരമായ അസമത്വത്തെപ്പറ്റിയാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഈ നിമിഷം വരെ അധികം ചലച്ചിത്രകാരന്മാരും ത�ൊടാന്‍ ഇഷ്ടപ്പെടാത്ത വിഷയമാണിത്. ഒരു വനിതാ അറ്റോര്‍ണിയാണ് പ്രധാന കഥാപാത്രം. അവര്‍ ലിംഗവിവേചനത്തിനെതിരെ നടത്തുന്ന പ�ോരാട്ടമാണ് ഈ ചിത്രം. റൂത് ബേഡര്‍ ജിന്‍സ്ബര്‍ഗ്, ഫെലിസിറ്റി ജ�ോസ്, ആര്‍മി ഹാമര്‍, കെയ്‌ലീ സ്‌പേയ്‌ന ി, ജസ്റ്റിന്‍ ത�ോറ�ോ എന്നിവരാണ് പ്രധാന റ�ോളുകളില്‍. ഡാനിയല്‍ സ്റ്റീപ്പിള്‍മാനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തെ ഒരു ഫെമിനിസ്റ്റ് ചിത്രമാക്കുന്നതില്‍ തിരക്കഥ വലിയ�ൊരു പങ്ക് വഹിക്കുന്നു .

P\phcnþെ^{_phcn 2019

63


_p¡v dnhyq

പാര്‍ടീഷന്‍സ് ഓഫ് ദ ഹാര്‍ട്ട് : അണ്‍ മേക്കിംഗ് ദി ഐഡിയ ഓഫ് ഇന്ത്യ രചന വില

: ഹര്‍ഷ് മാന്റര്‍ : 349 രൂപ

പു

സ്തകം ഒരു സാമൂഹ്യ വിമര്‍ശനമാണ്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കും പ�ോലെ, വിഭജനമെന്ന വൈകാരികപ്രശ്ന ‌ ത്തെക്കുറിച്ചാണ് പറയുന്നത്. പക്ഷെ ഇത് സ്വാത��ത്തിന് ശേഷം ഇന്ത്യ സാക്ഷ്യം വഹിച്ച വേദനാജനകമായ വിഭജനത്തെക്കുറിച്ചല്ല. പകരം ഈയിടെ ഇന്ത്യന്‍ സമൂഹത്തില്‍ സ്വന്തം ഇടം നേടിയ അപകടകരമായ തിന്മയെക്കുറിച്ചാണിത്. മതം, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കുന്നതിനുള്ള ശ്രദ്ധാപൂർവ്വമായ ആസൂത്രണങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക�ൊണ്ടുവരുന്നതിനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്. ഈ ക്രൂരമായ ശ്രമങ്ങളെ എങ്ങിനെയാണ് സമൂഹത്തിന് ചെറുക്കാനാവുകയെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ മാന്റര്‍ വിശദീകരിക്കുന്നു .

ഇന്ത്യ അൺമേഡ് : ഹൗ ദി മ�ോദി ഗവണ്‍മെന്റ് ബ്രോക്ക് ദി ഇക്കാണമി രചന വില

: യശ്വന്ത് സിന്‍ഹ, ആദിത്യ സിന്‍ഹ : 489 രൂപ

ടല്‍ ബിഹാരി വാജ്‌പേയിയും നരേ�മ�ോദിയും മാത്രമാണ് രാജ്യത്ത് ബിജെപി നേതാക്കളായ പ്രധാനമ�ിമാര്‍. അതിനാല്‍ ഈ രണ്ടുപേരുടെയും സര്‍ക്കാരുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ തെറ്റില്ല. ഈ ദൗത്യമാണ് വാജ്‌പേയി സര്‍ക്കാരിലെ ധനമ�ിയായിരുന്ന യശ്വന്ത് സിന്‍ഹ ഈ പുസ്തകത്തില്‍ ചെയ്തത്. മുന്‍കാല ധനമ�ിയായതുക�ൊണ്ട്, അദ്ദേഹം സാമ്പത്തികശാസ്ത്രമെന്ന വിഷയത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നു . 1997ലെ കിഴക്കന്‍ ഏഷ്യന്‍ പ്രതിസന്ധിയില്‍ നിന്നും 1998-ലെ ആണവായുധ പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കരകയറ്റാന്‍ സഹായിച്ച കഴിവുറ്റ നേതാവായ ഇദ്ദേഹം എങ്ങിനെയാണ് ഇപ്പോഴത്തെ മ�ോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി മുന്നോട്ട് നയിക്കാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തുന്നതെന്നും വിശദീകരിക്കുന്നു .

64

P\phcnþെ^{_phcn 2019



_p¡v dnhyq

സക്‌സസ് ഹാബിറ്റ്‌സ്: പ്രൂവന്‍ പ്രിന്‍സിപ്പിള്‍സ് ഫ�ോര്‍ ഗ്രേറ്റ് വെല്‍ത്ത്, ഹെല്‍ത്ത് ആന്റ് ഹാപിനസ് രചന വില

: നെപ്പോളിയന്‍ ഹില്‍ : 299 രൂപ

രു സമ്പന്ന ജീവിതത്തിലേക്ക് നയിക്കുന്ന അടിസ്ഥാന നിയമങ്ങള്‍ എന്തൊക്കെയാണ്? ഇത് വളരെ കുഴക്കുന്ന ച�ോദ്യമാണ്. അല്ലേ? ഇവിടെ എഴുത്തുകാരന്‍ വളരെ സങ്കീര്‍ണ്ണമായ ച�ോദ്യത്തിന് ലളിതമായ രീതിയില്‍ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നു. പുസ്തകം വായനക്കാരെ ലക്ഷ്യം പിന്തുടരാന്‍ പ്രച�ോദിപ്പിക്കുന്നു. പുസ്തകം ഒരു പ്രച�ോദനം നല്‍കുന്ന രചന എന്നതിനേക്കാള്‍ പ്രച�ോദനാത്മകമായ പ്രഭാഷണം എന്ന് പറയുന്നതാണ് നല്ലത്. ജീവിതത്തിലെ ലക്ഷ്യത്തിന്റെ പ്രാധാന്യമാണ് പുസ്തകം അടിവരയിടുന്നത്. രചയിതാവ് ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ ഉപയ�ോഗിക്കുന്ന എല്ലാ കഥകളും സ്വന്തം ജീവിതത്തില്‍ നിന്ന് തന്നെയാണ് ഉപയ�ോഗിച്ചിരിക്കുന്നത്. പുസ്തകത്തിന് എല്ലാത്തരം വായനക്കാരേയും ആകര്‍ഷിക്കാന്‍ കഴിവുണ്ട്. ബിസിനസ് രംഗത്ത് ഉയരാന്‍ ക�ൊതിക്കുന്നവര്‍ക്ക് നല്ലൊരു വഴികാട്ടിയാണ് ഈ പുസ്തകം.

ഗ�ോഡ് ഓഫ് സിന്‍: ദി കള്‍ട്ട് , ക്ലൗട്ട് ആന്റ് ഡൗൺഫ�ോൾ ഓഫ് ആസാറാം ബാപ്പു രചന: ഉഷിന�ോര്‍ മജുംദാര്‍ വില: 295 രൂപ

സാറാം ബാപ്പു എന്ന ദുഷ്‌കീര്‍ത്തിയുള്ള സന്യാസിയുടെ ഉയര്‍ച്ചയുടെയും വീഴ്ചയുടെയും കഥയാണ് ഈ പുസ്തകം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും ഇദ്ദേഹത്തിന് അനുയായികളായിരുന്നു. പക്ഷെ അതിന്റെ പേരില്‍ ഇപ്പോള്‍ ഇവര്‍ എല്ലാവരും കുഴപ്പത്തില്‍പ്പെട്ടിരിക്കുകയാണ്. ഒരു മതനേതാവിന് എത്രത്തോളം അപകടകാരിയാകാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാണ് ഈ സന്യാസി. ലൈംഗിക അതിക്രമത്തിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസുണ്ട്. ഇത് മാത്രമല്ല ഇദ്ദേഹത്തിനെതിരായ കുറ്റം. അഴിമതി, ഭീഷണിപ്പെടുത്തല്‍, പണം കടത്തല്‍ തുടങ്ങി ഒട്ടേറെ കുറ്റങ്ങള്‍ ഇദ്ദേഹത്തിനെതിരെയുണ്ട്. ഈ സന്യാസിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പുറമെ തന്റെ സംവിധാനം നടത്തിക്കൊണ്ട് പ�ോകാന്‍ അദ്ദേഹം ഉപയ�ോഗിച്ച സവിശേഷമായ ബിസിനസ് മാതൃകയും പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഇത്തരമ�ൊരു സമീപനം സന്യാസിയുടെ ദുഷ്‌കര്‍മ്മങ്ങളെക്കുറിച്ചുള്ള കണക്കെടുപ്പിനപ്പുറത്തേക്ക് കാര്യങ്ങള്‍ ക�ൊണ്ടുപ�ോകുന്നു.

66

P\phcnþെ^{_phcn 2019



Printed On 18/ 01/ 2019

RNI Reg No.KERMAL/2013/60988


Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.